ഭവിതവാദം, നരകം, സാത്താൻ തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള എൻറെ ചിന്തകളാണ് ഈ ബ്ലോഗിൽ. ഇത് നിങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തും. ദൈവവിശ്വാസം വർദ്ധിപ്പിക്കും. (ചീത്തവിളിക്കുവാൻ മുട്ടുന്നവർ +091934196006 എന്ന നമ്പറിൽ വിളിച്ച് മുട്ടുതീർക്കുക.)
Thursday, December 14, 2017
Tuesday, August 22, 2017
Friday, July 14, 2017
നമ്മുടെ “ശരീരത്തിൻറെ” വീണ്ടെടുപ്പ്.
ക്രിസ്തുവിൽ പ്രിയരെ,
ഇതിനിടെ ചില സഹോദരന്മാർ റോമ 8:23നെ പറ്റി സംശയം ചോദിച്ചുകൊണ്ട് ഫോണിൽ വിളിച്ചതിൻറെ പശ്ചാത്തലത്തിലാണ് ഈ ലേഖനം എഴുതുന്നത്. നമ്മുടെ ഭൌതിക ശരീരത്തിൻറെ വീണ്ടെടുപ്പിനെ പറ്റിയാണ് ഈ വചനം എന്നാണ് ചിലരുടെ വിവക്ഷ. ഇംഗ്ലീഷിൽ
“ചെറി പിക്കിങ്ങ്” (cherry picking) അല്ലെങ്കിൽ “പ്രൂഫ് ടെക്സ്റ്റിങ്ങ്” (proof texting) എന്ന് വിളിക്കപ്പെടുന്ന, വചനങ്ങളെയും വാക്കുകളെയും സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത് വ്യാഖ്യാനിക്കുന്ന കലാപരിപാടിയുടെ ഇരകളിൽ ഒന്നുമാത്രമാണ് റോമ 8:23.
മറ്റുള്ളവർക്ക് മലയാളം കഠിനമായ ഭാഷയായി തോന്നാമെങ്കിലും വ്യാകരണപരമായി ഇംഗ്ലീഷ് പോലെയോ, ഇംഗ്ലീഷിനെക്കാളുമോ ലളിതമായ ഭാഷയാണ് മലയാളം. ഇംഗ്ലീഷിൽ “he comes” / “she comes” എന്ന് പറയുമ്പോൾ ക്രിയയുടെ (verb) ലിംഗത്തിന് (gender) മാറ്റം വരാത്തത് പോലെ, മലയാളത്തിൽ “അവൻ വരുന്നു”, “അവൾ വരുന്നു” എന്ന് പറയുമ്പോഴും ക്രിയയുടെ ലിംഗം മാറുന്നില്ല. അതേ സമയം, തമിഴിൽ “അവൻ വരുകിറാൻ” “അവൾ വരുകിറാൾ” എന്നും കന്നഡത്തിൽ “അവനു ബരുത്താനെ” “അവളു ബരുത്താളെ” എന്നും പറയുമ്പോൾ ക്രിയയുടെ ലിംഗം മാറും.
അതുപോലെ, ഇംഗ്ലീഷിൽ “അവർ വരുന്നു” എന്നതിന് “they come” എന്ന് പറയുമ്പോൾ “to come” എന്ന ക്രിയയുടെ ബഹുവചന രൂപമായ “come” ഉപയോഗിക്കും. തമിഴിൽ “അവർ വരുകിറാർ” അല്ലെങ്കിൽ “അവർ വരുകിറാർകൾ” എന്നും, കന്നഡത്തിൽ “അവരു ബരുത്താരെ” എന്നും ബഹുവചന രൂപം ഉപയോഗിക്കും. നമ്മുടെ മധുരോദാരമായ മലയാളത്തിൽ എല്ലാം ലളിതം, അല്ലേ? “അവൻ വരുന്നു”, “അവൾ വരുന്നു”, “അവർ വരുന്നു” എന്നൊക്കെ പറയുമ്പോൾ ക്രിയക്ക് മാറ്റം വരുന്നതേയില്ല. ഈ ലാളിത്യത്തിൻറെ ചതിക്കുഴി എന്താണെന്നാൽ നാം ഇതര ഭാഷകൾ വായിക്കുമ്പോൾ അവയിലെ ഏകവചന, ബഹുവചന വ്യത്യാസങ്ങൾ ശ്രദ്ധിക്കാതെപോകുന്നു.
നമ്മളുടെ വേദപുസ്തക പഠനത്തിൽ പരമാവധി നാം ചെയ്യുന്ന കാര്യം KJV ഇൻറർലീനിയറിൽ ഏത് സ്ട്രോങ്സ് നമ്പറാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് പരിശോധിക്കുകയാണ്. (പ്രസക്തമായ വാക്കുകളുടെ സ്ട്രോങ്സ് നമ്പറുകൾ മാത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്.)
KJV (King James Version) ഗ്രീക്ക് പാഠമായ ടെക്സ്റ്റസ് റിസെപ്റ്റസിൻറെ (Textus Receptus) പരിഭാഷയാണ്. [ഇവിടെ എഴുതപ്പെട്ടിരിക്കുന്ന കാര്യങ്ങൾ വെസ്കോട്ട് - ഹോർട്ട് (Westcott-Hort), ബൈസൻറൈൻ (Byzantine) എന്നീ ഗ്രീക്ക് പാഠങ്ങൾക്കും ബാധകമാണ്.]
“നമ്മളുടെ” (our) എന്നതിനുള്ള ഗ്രീക്ക് വാക്ക് “ഹേമോൻ” (G2257, ἡμῶν, ഞങ്ങൾ, നമ്മൾ) ആണ്.
ആ വാക്കിൻറെ ഈ വചനത്തിലെ റോബിൻസൺ കോഡ്: P-1GP. ഈ കോഡിൻറെ വ്യാകരണ അവലോകനം പട്ടിക #1ൽ കാണുക.
തീർച്ചയായും ഇവിടെ “നമ്മുടെ” എന്ന ബഹുവചന പദമാണ് ഉപയോഗിച്ചിരിക്കുന്നത്.ഇതിനിടെ ചില സഹോദരന്മാർ റോമ 8:23നെ പറ്റി സംശയം ചോദിച്ചുകൊണ്ട് ഫോണിൽ വിളിച്ചതിൻറെ പശ്ചാത്തലത്തിലാണ് ഈ ലേഖനം എഴുതുന്നത്. നമ്മുടെ ഭൌതിക ശരീരത്തിൻറെ വീണ്ടെടുപ്പിനെ പറ്റിയാണ് ഈ വചനം എന്നാണ് ചിലരുടെ വിവക്ഷ. ഇംഗ്ലീഷിൽ
“ചെറി പിക്കിങ്ങ്” (cherry picking) അല്ലെങ്കിൽ “പ്രൂഫ് ടെക്സ്റ്റിങ്ങ്” (proof texting) എന്ന് വിളിക്കപ്പെടുന്ന, വചനങ്ങളെയും വാക്കുകളെയും സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത് വ്യാഖ്യാനിക്കുന്ന കലാപരിപാടിയുടെ ഇരകളിൽ ഒന്നുമാത്രമാണ് റോമ 8:23.
മധുരോദാരമായ മലയാളം.
മറ്റുള്ളവർക്ക് മലയാളം കഠിനമായ ഭാഷയായി തോന്നാമെങ്കിലും വ്യാകരണപരമായി ഇംഗ്ലീഷ് പോലെയോ, ഇംഗ്ലീഷിനെക്കാളുമോ ലളിതമായ ഭാഷയാണ് മലയാളം. ഇംഗ്ലീഷിൽ “he comes” / “she comes” എന്ന് പറയുമ്പോൾ ക്രിയയുടെ (verb) ലിംഗത്തിന് (gender) മാറ്റം വരാത്തത് പോലെ, മലയാളത്തിൽ “അവൻ വരുന്നു”, “അവൾ വരുന്നു” എന്ന് പറയുമ്പോഴും ക്രിയയുടെ ലിംഗം മാറുന്നില്ല. അതേ സമയം, തമിഴിൽ “അവൻ വരുകിറാൻ” “അവൾ വരുകിറാൾ” എന്നും കന്നഡത്തിൽ “അവനു ബരുത്താനെ” “അവളു ബരുത്താളെ” എന്നും പറയുമ്പോൾ ക്രിയയുടെ ലിംഗം മാറും.
അതുപോലെ, ഇംഗ്ലീഷിൽ “അവർ വരുന്നു” എന്നതിന് “they come” എന്ന് പറയുമ്പോൾ “to come” എന്ന ക്രിയയുടെ ബഹുവചന രൂപമായ “come” ഉപയോഗിക്കും. തമിഴിൽ “അവർ വരുകിറാർ” അല്ലെങ്കിൽ “അവർ വരുകിറാർകൾ” എന്നും, കന്നഡത്തിൽ “അവരു ബരുത്താരെ” എന്നും ബഹുവചന രൂപം ഉപയോഗിക്കും. നമ്മുടെ മധുരോദാരമായ മലയാളത്തിൽ എല്ലാം ലളിതം, അല്ലേ? “അവൻ വരുന്നു”, “അവൾ വരുന്നു”, “അവർ വരുന്നു” എന്നൊക്കെ പറയുമ്പോൾ ക്രിയക്ക് മാറ്റം വരുന്നതേയില്ല. ഈ ലാളിത്യത്തിൻറെ ചതിക്കുഴി എന്താണെന്നാൽ നാം ഇതര ഭാഷകൾ വായിക്കുമ്പോൾ അവയിലെ ഏകവചന, ബഹുവചന വ്യത്യാസങ്ങൾ ശ്രദ്ധിക്കാതെപോകുന്നു.
നമ്മുടെ “ശരീരത്തിൻറെ” വീണ്ടെടുപ്പ്.
റോമ 8:23 ആത്മാവ് എന്ന ആദ്യ ദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിൻറെ വീണ്ടെടുപ്പായ പുത്രത്വത്തിനായി കാത്തുകൊണ്ട് ഉള്ളിൽ ഞരങ്ങുന്നു.മലയാളത്തിലെ പതിവനുസരിച്ച്, ശരീരം ഒന്നായിരുന്നാലും (ഏകവചനം), ഒന്നിലധികമായിരുന്നാലും “ശരീരം” എന്ന് ഏകവചനം ഉപയോഗിക്കുന്നതിൽ തെറ്റില്ല. പക്ഷേ, വേദപുസ്തകം എഴുതപ്പെട്ടത് മലയാളത്തിൽ അല്ലല്ലോ? അതുകൊണ്ട്, ഇവിടെ എന്താണ് നടക്കുന്നതെന്നറിയാൻ മൂലകൃതിയെ ആശ്രയിക്കേണ്ടിവരും.
നമ്മളുടെ വേദപുസ്തക പഠനത്തിൽ പരമാവധി നാം ചെയ്യുന്ന കാര്യം KJV ഇൻറർലീനിയറിൽ ഏത് സ്ട്രോങ്സ് നമ്പറാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് പരിശോധിക്കുകയാണ്. (പ്രസക്തമായ വാക്കുകളുടെ സ്ട്രോങ്സ് നമ്പറുകൾ മാത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്.)
KJV Rom 8:23 And not only they, but ourselves also, which have the firstfruits of the Spirit, even we ourselves groan within ourselves, waiting for the adoption,[G5206] to wit, the redemption of our[G2257] body.[G4983]ഇവിടെ പല (ഒന്നിലധികം, ബഹുവചനം) ശരീരങ്ങളെയാണ് ഉദ്ദേശിച്ചിരിക്കുന്നതെങ്കിൽ “our body” എന്ന പ്രയോഗം ഇംഗ്ലീഷ് വ്യാകരണ പ്രകാരം തെറ്റാണ്, “our bodies” എന്നതാണ് ശരി. ഇംഗ്ലീഷിൽ ഏകവചനം ഉപയോഗിക്കുവാൻ കാരണം ഗ്രീക്ക് പാഠത്തിൽ ഏകവചനം ഉള്ളതുകൊണ്ടാണ്. (BBE, CEV, ERV, GW, ISV, Murdock, RSV, WNT, തുടങ്ങിയ പരിഭാഷകളിൽ “our bodies” എന്ന് എഴുതിയിരിക്കുന്നത് തെറ്റാണ്.).
നേരറിയാൻ ഗ്രീക്ക് പാഠം:
KJV (King James Version) ഗ്രീക്ക് പാഠമായ ടെക്സ്റ്റസ് റിസെപ്റ്റസിൻറെ (Textus Receptus) പരിഭാഷയാണ്. [ഇവിടെ എഴുതപ്പെട്ടിരിക്കുന്ന കാര്യങ്ങൾ വെസ്കോട്ട് - ഹോർട്ട് (Westcott-Hort), ബൈസൻറൈൻ (Byzantine) എന്നീ ഗ്രീക്ക് പാഠങ്ങൾക്കും ബാധകമാണ്.]
ടെക്സ്റ്റസ് റിസെപ്റ്റസിൽ നിന്നും ഈ വചനം. (സ്ട്രോങ്സ് നമ്പറുകളുടെ കൂടെ <>ന് ഉള്ളിൽ നൽകപ്പെട്ടിരിക്കുന്നത് റോബിൻസൺ മോർഫോളജിക്കൽ - രൂപശാസ്‌ത്ര - കോഡുകൾ ആണ്.)
Rom 8:23 ου μονον δε αλλα και αυτοι την απαρχην του πνευματος εχοντες και ημεις αυτοι εν εαυτοις στεναζομεν υιοθεσιαν απεκδεχομενοι την απολυτρωσιν του σωματος[G4983] <N-GSN> ημων[G2257] <P-1GP> [ചില ഗ്രീക്ക് പാഠങ്ങളിൽ G2257ന് പകരം G1473 എന്ന് എഴുതിയിരിക്കുന്നത് തെറ്റാണ്.]
പട്ടിക #1 P-1GP | |
Part of Speech (ശബ്‌ദ ഭേദം) |
Personal pronoun - സർവ്വനാമം |
Person (വ്യക്തി) | first
- ഉത്തമപുരുഷൻ (ഞാൻ, ഞങ്ങൾ, നാം , നമ്മൾ) |
Case (വിഭക്തി) | Genitive
(സംബന്ധിക - ഉടമസ്ഥത, എൻറെ നമ്മുടെ ...) |
Number (സംഖ്യ) | Plural (ബഹുവചനം) |
ആ വാക്കിൻറെ ഈ വചനത്തിലെ റോബിൻസൺ കോഡ്: P-1GP. ഈ കോഡിൻറെ വ്യാകരണ അവലോകനം പട്ടിക #1ൽ കാണുക.
പട്ടിക #2 N-GSN | |
Part of Speech (ശബ്‌ദ ഭേദം) |
Noun (നാമം) |
Case (വിഭക്തി) | Genitive (സംബന്ധിക) |
Number (സംഖ്യ) | Singular (ഏകവചനം) |
Gender (ലിംഗം) | Neuter (നപുംസകം) |
അതായത്, ഈ വേദഭാഗം “നമ്മുടെ” (ബഹുവചനം) ശാരീരികമായ പുനരുത്ഥാനത്തെ പറ്റിയാണ് സംസാരിക്കുന്നതെങ്കിൽ പുനരുത്ഥാനത്തിൽ നമുക്ക് എല്ലാവർക്കും കൂടി ഒരേയൊരു ശരീരം (ഏകവചനം) മാത്രമേ ഉണ്ടാവൂ! മലയാളവും KJVയും അടക്കമുള്ള പരിഭാഷകൾ തെറ്റല്ല.
ഗ്രീക്ക് ഭാഷയിൽ ശരീരത്തിന് ബഹുവചനം ഇല്ലെന്ന് പറയുന്നവർക്ക് ഇതേ ഗ്രീക്ക് പദം ഉപയോഗിച്ചിട്ടുള്ള മത്താ 27:52; യോഹ 19:31; റോമ 1:24; 8:11; 12:1; 1കൊരി 6:15; 15:40; 2കൊരി 10:10; എഫേ 5:28; എബ്രാ 10:22; 13:11; വെളി 18:13; എന്നീ വചനങ്ങൾ കാണിച്ചുകൊടുക്കുക.
ഒരേ ശരീരം - സഭ, ക്രിസ്തുവിൻറെ ശരീരം.
നാം ഒരേ (ഏകവചനം) ശരീരമാകുന്നത് ക്രിസ്തുവിൻറെ സഭയിലാണ്. മുകളിൽ നാം കണ്ട G4983, (സോമ, ശരീരം) എന്ന ഗ്രീക്ക് പദം ഏകവചനത്തിൽ ഉപയോഗിക്കുന്ന അനേകം വചനങ്ങൾ ഇതിന് സാക്ഷ്യം നൽകുന്നു.എഫേ 1:23 എല്ലാത്തിലും എല്ലാം നിറയ്ക്കുന്നവൻറെ നിറവായിരിക്കുന്ന അവിടത്തെ ശരീരമായ സഭയ്ക്ക് കൊടുക്കുകയും ചെയ്തിരിക്കുന്നു.
എഫേ 4:13 വിശുദ്ധന്മാരുടെ യഥാസ്ഥാനത്തിനായുള്ള ശുശ്രൂഷയുടെ വേലയ്ക്കും ക്രിസ്തുവിൻറെ ശരീരത്തിൻറെ ആത്മീയ വർദ്ധനയ്ക്കും ആകുന്നു.
എഫേ 5:23 ക്രിസ്തു ശരീരത്തിൻറെ രക്ഷിതാവായി സഭയ്ക്ക് തല ആകുന്നത് പോലെ ഭർത്താവ് ഭാര്യയ്ക്ക് തല ആകുന്നു.
എഫേ 5:30 നാം അവിടത്തെ ശരീരത്തിൻറെ അവയവങ്ങളാണ്.
പുത്രത്വം (ദത്തെടുക്കൽ) എന്നാണ് പുനരുത്ഥാനമായത്?
ഈ വേദഭാഗം പുനരുത്ഥാനത്തെ പറ്റിയാണ് എന്നാണ് പലരുടെയും ധാരണ. മലയാളത്തിൽ പുത്രത്വം എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക് (G5206, υἱοθεσία, വീയോതീസ) ഇംഗ്ലീഷിൽ adoption (ദത്തെടുക്കൽ) എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് കാണാം. പുത്രൻ ആയിരിക്കുന്ന അവസ്ഥയാണ് പുത്രത്വം, പുത്രൻ ആക്കുന്ന അവസ്ഥയാണ് ദത്തെടുക്കൽ. “പുത്രൻ” (G5207), “ആക്കുക” (ആക്കിവെക്കുക, G5087) എന്ന രണ്ട് വാക്കുകളിൽ നിന്നുമാണ് G5206 എന്ന വാക്ക് ഉണ്ടായിരിക്കുന്നത്, അതുകൊണ്ട് ഈ വാക്കിൻറെ അർത്ഥം “ദത്തെടുക്കൽ” ആണ്.
പുത്രത്വം നിങ്ങൾക്ക് ലഭിച്ചുകഴിഞ്ഞിട്ടില്ലേ? ഉണ്ടെന്നാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്ന അതേ വാക്ക് ഉപയോഗിച്ച് പൌലോസ് പറയുന്നത്:
ഇവിടെ എന്താണ് നടക്കുന്നതെന്ന് വളരെ വിശദമായി “ഇപ്പോൾ ഒരു സൃഷ്ടിയും (മൃഗങ്ങളും പക്ഷികളും) ദൈവപുത്രന്മാരുടെ പ്രത്യക്ഷതയ്ക്കായി ഞരങ്ങുന്നില്ല” എന്ന ലേഖനത്തിൽ എഴുതിട്ടുള്ളതുകൊണ്ട്, ഇവിടെ ചുരുക്കമായി എഴുതാം.
ഈ വേദഭാഗത്തിൽ (റോമ 8), രണ്ട് വിഭാഗം ആളുകളുണ്ട്.
ഈ രണ്ട് വിഭാഗങ്ങളും (പഴയ സൃഷ്ടിയും, പുതിയ സൃഷ്ടിയും) നിലനിൽക്കുമ്പോൾ നടക്കേണ്ട കാര്യമാണിത്. പഴയ സൃഷ്ടി ക്രി.പി.70ൽ ഇല്ലാതായി. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ക്രൈസ്തവ മാർഗത്തിൽ ഉള്ളവർ ദൈവമക്കളായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിൽ, നമ്മളേക്കാൾ ശോചനീയമായ അവസ്ഥയിലുള്ളവർ ആരുമില്ല.
നാം യേശു ക്രിസ്തുവിനോട് കൂടെ മരിച്ച്, അടക്കപ്പെട്ട്, ഉയിർപ്പിക്കപ്പെട്ട് സ്വർഗതലത്തിൽ ഇരുത്തപ്പെട്ടെന്ന് (ഭൂതകാലം) വേദപുസ്തകം എത്ര തവണ പറഞ്ഞാലും (ഉദാ: എഫേ 2:5-7) നമുക്ക് തൃപ്തിയില്ല; നമ്മുടെ ചിന്ത ജഡികമാണ്.
നിങ്ങൾക്ക് ശരിക്കും മലയാളം വായിക്കുവാൻ അറിയാമോ?
റോമ 8:23 ആത്മാവ് എന്ന ആദ്യ ദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിൻറെ വീണ്ടെടുപ്പായ പുത്രത്വത്തിനായി (ദത്തെടുക്കലിനായി) കാത്തുകൊണ്ട് ഉള്ളിൽ ഞരങ്ങുന്നു.വീണ്ടെടുപ്പായ പുത്രത്വം എന്നതിൻറെ അർത്ഥം, പുത്രത്വം തന്നെയാണ് വീണ്ടെടുപ്പ് എന്നല്ലേ? പുത്രത്വം=വീണ്ടെടുപ്പ്. നിങ്ങൾക്ക് പുത്രത്വം ലഭിക്കുമ്പോൾ നിങ്ങളുടെ വീണ്ടെടുപ്പ് നടക്കുന്നു. പുത്രത്വം ലഭിക്കുവാൻ ശരീരത്തിൻറെ പുനരുത്ഥാനം വേണമെന്ന് തെളിയിക്കുവാൻ കഴിയുമോ?
പുത്രത്വം നിങ്ങൾക്ക് ലഭിച്ചുകഴിഞ്ഞിട്ടില്ലേ? ഉണ്ടെന്നാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്ന അതേ വാക്ക് ഉപയോഗിച്ച് പൌലോസ് പറയുന്നത്:
Rom 8:15 For ye have not received the spirit of bondage again to fear; but ye have received the Spirit of adoption[G5206], whereby we cry, Abba, Father.നാം അബ്ബാ പിതാവേ, എന്ന് വിളിക്കുന്നതാണ് നമുക്ക് പുത്രത്വം (ദത്തെടുക്കൽ) ലഭിച്ചു എന്നതിൻറെ തെളിവ്. അതുതന്നെയാണ് നമ്മുടെ (സഭാ) ശരീരത്തിൻറെ വീണ്ടെടുപ്പ്.
റോമ 8:15 നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിന് ദാസ്യത്തിൻറെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്ന് വിളിക്കുന്ന പുത്രത്വത്തിൻറെ ആത്മാവിനെ ആണ് പ്രാപിച്ചത്.
ഇവിടെ എന്താണ് നടക്കുന്നത്?
ഇവിടെ എന്താണ് നടക്കുന്നതെന്ന് വളരെ വിശദമായി “ഇപ്പോൾ ഒരു സൃഷ്ടിയും (മൃഗങ്ങളും പക്ഷികളും) ദൈവപുത്രന്മാരുടെ പ്രത്യക്ഷതയ്ക്കായി ഞരങ്ങുന്നില്ല” എന്ന ലേഖനത്തിൽ എഴുതിട്ടുള്ളതുകൊണ്ട്, ഇവിടെ ചുരുക്കമായി എഴുതാം.
ഈ വേദഭാഗത്തിൽ (റോമ 8), രണ്ട് വിഭാഗം ആളുകളുണ്ട്.
- മായയ്ക്ക് കീഴ്പെട്ടിരിക്കുന്ന സൃഷ്ടി എന്ന് വിളിക്കപ്പെടുന്നവർ (റോമ 8:19-22). ഇവർ ഒന്നാം നൂറ്റാണ്ടിൽ ഉണ്ടായിരുന്ന യഹൂദർ. (പഴയനിയമ കാലം മുതൽ ഇവരായിരുന്നു ദൈവമക്കൾ - ആവ 14:1; മത്താ 8:12). “സൃഷ്ടി” എന്ന് വിളിക്കപ്പെട്ടിട്ടുള്ള ഇവരെ തൽക്കാലം “പഴയ സൃഷ്ടി” എന്ന് വിളിക്കുന്നു. (“സൃഷ്ടി” എന്ന വാക്ക് പട്ടിയെയും പൂച്ചയെയുമല്ല സൂചിപ്പിക്കുന്നത്. യേശു ശിഷ്യന്മാരോട് പൂച്ചയോടും പട്ടിയോടും സുവിശേഷം പ്രസംഗിക്കുവാനല്ലല്ലോ പറഞ്ഞത്? - മർക്കോ 16:15)
- “നമ്മൾ” എന്ന് പൌലോസ് വിളിക്കുന്ന വിഭാഗം. ഇവർ യിസ്രായേലിൻറെ ശേഷിപ്പിൽ നിന്നും ജാതികളിൽ നിന്നും ക്രൈസ്തവ മാർഗം സ്വീകരിച്ചവരാണ്. ഇവർ വിശ്വാസത്തിലൂടെ ദൈവമക്കളായിത്തീർന്നവർ (യോഹ 1:12). ഇവരെ “പുതിയ സൃഷ്ടി” എന്ന് വിളിക്കപ്പെടുന്നു.
ഇങ്ങനെ ദൈവപുത്രന്മാർ എന്ന് വിളിക്കപ്പെടുന്ന (അവകാശപ്പെടുന്ന) രണ്ട് വിഭാഗങ്ങൾ ഒരേ കാലത്ത് (ഒന്നാം നൂറ്റാണ്ടിൽ) നിലനിൽക്കുന്നു. ഇവരിൽ ആരാണ് ദൈവീകമായ അംഗീകാരമുള്ളവർ എന്ന് എങ്ങനെയറിയും? ഇതിൽ ഏതെങ്കിലും ഒരു വിഭാഗം തിരസ്കരിക്കപ്പെടുമ്പോൾ, മറ്റേ വിഭാഗം സ്വീകരിക്കപ്പെട്ടു (അംഗീകരിക്കപ്പെട്ടു) എന്നത് വ്യക്തമാകും.
ഇതേ രണ്ട് വിഭാഗങ്ങൾ ഉള്ള മറ്റൊരു വേദഭാഗം പരിശോധിക്കാം:
മത്താ 8:11 കിഴക്ക് നിന്നും പടിഞ്ഞാറ് നിന്നും അനേകർ (പുതിയ സൃഷ്ടി, പുതിയ ദൈവമക്കൾ, ദൈവത്തിൻറെ യിസ്രായേൽ) വന്ന്, അബ്രാഹമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗരാജ്യത്തിൽ പന്തിക്കിരിക്കും.
മത്താ 8:12 രാജ്യത്തിൻറെ പുത്രന്മാരേയോ (പഴയ സൃഷ്ടി, ഭൌമിക യിസ്രായേൽ, യഹൂദർ) ഏറ്റവും പുറത്തുള്ള ഇരുളിലേക്ക് തള്ളിക്കളയും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും എന്ന് ഞാൻ നിങ്ങളോട് പറയുന്നു”.
ഈ തള്ളിക്കളയപ്പെട്ട രാജ്യത്തിൻറെ പുത്രന്മാരാണ് യെഹൂദർ, “പഴയ സൃഷ്ടി”കൾ. ഈ സംഭവം നടന്നത് ക്രി.പി.70ൽ. അവർ തള്ളിക്കളയപ്പെട്ടപ്പോൾ യഥാർത്ഥ ദൈവപുത്രന്മാർ ആരാണെന്നത് വെളിപ്പെട്ടു (റോമ 8:19).
നാം യേശു ക്രിസ്തുവിനോട് കൂടെ മരിച്ച്, അടക്കപ്പെട്ട്, ഉയിർപ്പിക്കപ്പെട്ട് സ്വർഗതലത്തിൽ ഇരുത്തപ്പെട്ടെന്ന് (ഭൂതകാലം) വേദപുസ്തകം എത്ര തവണ പറഞ്ഞാലും (ഉദാ: എഫേ 2:5-7) നമുക്ക് തൃപ്തിയില്ല; നമ്മുടെ ചിന്ത ജഡികമാണ്.
ഗലാ 3:3 നിങ്ങൾ ഇത്ര ബുദ്ധികെട്ടവരോ? ആത്മാവിനാൽ ആരംഭിച്ചിട്ട് ഇപ്പോൾ ജഡത്താലോ സമാപിക്കുന്നത്?
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ
Monday, July 3, 2017
ഹുമനയോസും ഫിലേത്തോസും പുനരുത്ഥാനത്തെ പറ്റിയുള്ള ക്രൈസ്തവ വിശ്വാസവും.
ക്രിസ്തുവിൽ പ്രിയരെ,
ഭവിതവാദത്തെ (പ്രെട്രിസത്തെ) ദുഷിക്കുന്നവർ പരക്കെ ഉപയോഗിക്കുന്ന ഒരു വേദഭാഗമാണ്:
ഭൂരിഭാഗം ക്രൈസ്തവരും വിശ്വസിക്കുന്നത് പോലെ ശാരീരികമായ പുനരുത്ഥാനത്തിൽ പൌലോസോ, തിമൊഥെയൊസോ, ആദിമ സഭയോ വിശ്വസിച്ചിരുന്നെങ്കിൽ ഹുമനയോസും ഫിലേത്തോസും പഠിപ്പിക്കുന്നത് തെറ്റാണെന്ന് തെളിയിക്കുന്നത് വളരെ ലളിതമായിരുന്നു:
അന്തിമമായ പുനരുത്ഥാനം ശാരീരികമായ പുനരുത്ഥാനമാണെങ്കിൽ ഹുമനയോസും ഫിലേത്തോസും നടത്തിയിരുന്നത് ദുർബോധനയാണെന്ന് തെളിയിക്കുന്നത് അനായാസമായിരുന്നു. അങ്ങനെയല്ലാത്തതിനാലാണ് പൌലോസ് കാര്യങ്ങൾ ബോധിപ്പിക്കുവാൻ കഷ്ടപ്പെട്ടത്. (അന്തിമമായ പുനരുത്ഥാനം എന്ന പദസമുച്ചയത്താൽ യേശുവും ശിഷ്യന്മാരും ഉയിർത്തെഴുന്നേൽപിച്ച ലാസർ അടക്കമുള്ള നിരവധി പേരുടെ പുനരുത്ഥാനത്തെയല്ല ഉദ്ദേശിക്കുന്നത്. അന്ന് ഉയിർപ്പിക്കപ്പെട്ട ആരും സ്വർഗാരോഹണം ചെയ്തതായോ, അനശ്വരരായി ജീവിച്ചതായോ തെളിവില്ലല്ലോ?)
ഭവിതവാദത്തെ (പ്രെട്രിസത്തെ) ദുഷിക്കുന്നവർ പരക്കെ ഉപയോഗിക്കുന്ന ഒരു വേദഭാഗമാണ്:
2തിമോ 2:18 ഹുമനയോസും ഫിലേത്തോസും അവരുടെ കൂട്ടത്തിൽ ഉള്ളവരാകുന്നു; അവർ സത്യം വിട്ടു തെറ്റി പുനരുത്ഥാനം കഴിഞ്ഞു എന്ന് പറഞ്ഞ് ചിലരുടെ വിശ്വാസം മറിച്ചുകളയുന്നു.ഹുമനയോസും ഫിലേത്തോസും നടത്തിയിരുന്ന തെറ്റ് പുനരുത്ഥാനം കഴിഞ്ഞു എന്ന് പഠിപ്പിക്കുന്നതാണ്.
ഭൂരിഭാഗം ക്രൈസ്തവരും വിശ്വസിക്കുന്നത് പോലെ ശാരീരികമായ പുനരുത്ഥാനത്തിൽ പൌലോസോ, തിമൊഥെയൊസോ, ആദിമ സഭയോ വിശ്വസിച്ചിരുന്നെങ്കിൽ ഹുമനയോസും ഫിലേത്തോസും പഠിപ്പിക്കുന്നത് തെറ്റാണെന്ന് തെളിയിക്കുന്നത് വളരെ ലളിതമായിരുന്നു:
“അച്ചായന്മാരേ, അമ്മച്ചിമാരേ, നിങ്ങൾ ആ ശവക്കോട്ട വരെ പോയി ഈയിടെ മരിച്ചുപോയ നിങ്ങളുടെ അപ്പച്ചനോ അമ്മച്ചിയോ കുഴിയിൽ (കല്ലറയിൽ) ഉണ്ടോ എന്ന് നോക്കിക്കേ.”എന്ന് പറഞ്ഞാൽ പരിഹരിക്കാവുന്ന കാര്യമേയുള്ളൂ. ആരുടെയും വിശ്വാസം മറിഞ്ഞുപോകുകയുമില്ല.
അന്തിമമായ പുനരുത്ഥാനം ശാരീരികമായ പുനരുത്ഥാനമാണെങ്കിൽ ഹുമനയോസും ഫിലേത്തോസും നടത്തിയിരുന്നത് ദുർബോധനയാണെന്ന് തെളിയിക്കുന്നത് അനായാസമായിരുന്നു. അങ്ങനെയല്ലാത്തതിനാലാണ് പൌലോസ് കാര്യങ്ങൾ ബോധിപ്പിക്കുവാൻ കഷ്ടപ്പെട്ടത്. (അന്തിമമായ പുനരുത്ഥാനം എന്ന പദസമുച്ചയത്താൽ യേശുവും ശിഷ്യന്മാരും ഉയിർത്തെഴുന്നേൽപിച്ച ലാസർ അടക്കമുള്ള നിരവധി പേരുടെ പുനരുത്ഥാനത്തെയല്ല ഉദ്ദേശിക്കുന്നത്. അന്ന് ഉയിർപ്പിക്കപ്പെട്ട ആരും സ്വർഗാരോഹണം ചെയ്തതായോ, അനശ്വരരായി ജീവിച്ചതായോ തെളിവില്ലല്ലോ?)
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ
ടോംസാൻ കട്ടക്കൽ
Thursday, June 29, 2017
വെളിപ്പാടിലെ മഹാവേശ്യയായ ബാബിലോൺ ആരാണ്?
ക്രിസ്തുവിൽ പ്രിയരെ,
എതിർക്രിസ്തു, വെളിപ്പാട് പുസ്തകത്തിലെ മഹാവേശ്യ, മൃഗം തുടങ്ങിയ പ്രതീകങ്ങളെ അനാവരണം ചെയ്യുവാൻ ശ്രമിക്കുന്നതിന് പകരം, തങ്ങൾ വെറുക്കുന്നവരെ ഇവയൊക്കെയായി ചിത്രീകരിക്കുകയാണ് ആദിമ സഭയുടെ കാലം മുതൽ നടന്നുവരുന്നത്.
“മഹാനഗരം” എന്ന പദസമുച്ചയം ബാബിലോണിനെ പറ്റി 8 തവണയും (വെളി 14:8; 16:19; 17:18; 18:10, 16, 18, 19, 21), പുതിയ യെരൂശലേമിനെ പറ്റി ഒരിക്കലും (വെളി 21:10), പൊതുവായി ഒരിക്കലും (വെളി 11:8) ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
പുതിയ യെരൂശലേമിനെ പറ്റിയുള്ള പരാമർശം ബാബിലോണിനെ പറ്റി ആയിരിക്കുവാൻ തരമില്ലാത്തതിനാൽ വെളി 11:8ലെ പൊതുവായ ഉപയോഗം പരിശോധിക്കാം; അതാണല്ലോ ആദ്യത്തെ പരാമർശം?
വെളിപ്പാടിലെ മഹാ വേശ്യയെ തിരിച്ചറിയുവാൻ ഉപയോഗിക്കപ്പെട്ടിരുന്ന അടയാളമാണ് ഏഴ് മലകൾ.
യെരൂശലേം ഏഴ് മലകളുടെ മുകളിലാണ് സ്ഥിതിചെയ്യുന്നത് എന്ന് എത്ര സഭകൾ പഠിപ്പിക്കാറുണ്ട്? യെരൂശലേം സ്ഥിതിചെയ്യുന്ന ഏഴ് മലകൾ:
ഇതേ വസ്ത്രങ്ങൾ ധരിച്ച ഒരേയൊരു കൂട്ടരെ പറ്റി മാത്രമേ വേദപുസ്തകം പരാമർശിക്കുന്നുള്ളു: യെഹൂദ പുരോഹിതന്മാർ: പുറ 25:4; 26:1, 31, 36; 27:16; 28:5, 6, 8, 15, 33; 35:6, 23, 25, 35; 36:8, 35, 37; 38:18, 23; 39:1, 2, 3, 5, 8, 24, 29; എന്നീ വചനങ്ങൾ കാണുക.
[ഈ ഭാഗം വായിക്കുമ്പോൾ “അപ്പൊസ്തലൻ” എന്നതിനുള്ള ഗ്രീക്ക് വാക്ക് (സ്ട്രോങ്സ് നിഘണ്ടുവിൽ G652), “അയയ്ക്കുക” എന്നതിനുള്ള ഗ്രീക്ക് വാക്കിൽ (G649) നിന്നും ഉണ്ടായതാണ് എന്ന് ഓർമ്മയിരിക്കട്ടെ.]
വെളി 18:20-24 വായിക്കുമ്പോൾ മനസ്സിൽ ഓടിയെത്തേണ്ട യേശുവിൻറെ വാക്കുകൾ:
ഭൂമിയിൽ ചൊരിഞ്ഞ നീതിയുള്ള രക്തമെല്ലാം വരേണ്ടത് നെബൂഖദ്നേസരിൻറെ ബാബിലോണിൻറെ മേലെയോ, കത്തോലിക്കാ സഭയുടെ മേലെയോ, പുനഃസ്ഥാപിക്കപ്പെട്ട ബാബിലോണിൻറെ മേലെയോ ആണെന്ന് യേശു പറഞ്ഞോ? യേശുവിനെ ആരാധിക്കുന്നു എന്ന് അവകാശപ്പെടുന്നവർ ദൈവത്തിൻറെ യഥാർത്ഥ വചനമായ യേശു ക്രിസ്തുവിൻറെ വാക്കുകൾ പ്രമാണിക്കാത്തതാണ് ഖേദകരം. (വെളി 19:13)
യെരൂശലേം എന്ന പദത്തിനാൽ അവിടന്ന് അഭിസംബോധന ചെയ്തുകൊണ്ടിരുന്ന യെഹൂദ മതമേധാവികളെയാണ് അർത്ഥമാക്കിയത് എന്നത് വ്യക്തമാണല്ലോ?
യെരൂശലേം വെളിപ്പാടിലെ ബാബിലോൺ അല്ല എന്ന് തെളിയിക്കുവാൻ പലരും യെരൂശലേമിന് വിദേശരാജ്യങ്ങളുമായി വാണിജ്യം ഇല്ലായിരുന്നു എന്ന് വാദിക്കാറുണ്ട്. ഇത്തരം അഭിപ്രായം വെച്ചുപുലർത്തുന്നവർ വേദപുസ്തകമോ, ലോകചരിത്രമോ പഠിച്ചിരിക്കുവാൻ സാധ്യതയില്ല. ഏറ്റവും കുറഞ്ഞത് ശലോമോൻറെ കാലം മുതലെങ്കിലും യെരൂശലേമിന് വിദൂര ദേശങ്ങളുമായി വാണിജ്യബന്ധങ്ങൾ ഉണ്ടായിരുന്നു.
ഭൂമിയിലെ വ്യാപാരികൾ യെരൂശലേമുമായി ക്രയവിക്രയം നടത്തിയിരുന്ന സാധനങ്ങൾ അക്ഷരമാലാക്രമത്തിൽ (വെളി 18:12, 13).
ഹീരാം സോരിൻറെ രാജാവായിരുന്നു. ഇദ്ദേഹം ശലോമോൻറെ കച്ചവട പങ്കാളിയായിരുന്നു. പിൽക്കാലത്ത് യെഹൂദയും യിസ്രായേലുമായി സോരിന് വ്യാപാരബന്ധം ഉണ്ടായിരുന്നു. (യെഹെ 27:17) സോർ കയറ്റുമതി ഇറക്കുമതി വ്യാപാരിയായിരുന്നു. സോർ ക്രയവിക്രയം ചെയ്തിരുന്ന സാധനങ്ങൾ:
എതിർക്രിസ്തു, വെളിപ്പാട് പുസ്തകത്തിലെ മഹാവേശ്യ, മൃഗം തുടങ്ങിയ പ്രതീകങ്ങളെ അനാവരണം ചെയ്യുവാൻ ശ്രമിക്കുന്നതിന് പകരം, തങ്ങൾ വെറുക്കുന്നവരെ ഇവയൊക്കെയായി ചിത്രീകരിക്കുകയാണ് ആദിമ സഭയുടെ കാലം മുതൽ നടന്നുവരുന്നത്.
- ആദിമ സഭാ പിതാക്കന്മാരിൽ ഒരാളായ തെർത്തുല്യൻ അദ്ദേഹത്തിൻറെ സമകാലീനനായ മാർഷനെയും അദ്ദേഹത്തിൻറെ അനുയായികളെയും എതിർക്രിസ്തുവായി ചിത്രീകരിച്ചു.
- നാലാം നൂറ്റാണ്ടിൽ അരിയൂസിനെ എതിർക്രിസ്തുവായി ചിത്രീകരിച്ചു.
- പതിനാറാം നൂറ്റാണ്ടിൽ നവോത്ഥാന നായകനായിരുന്ന മാർട്ടിൻ ലൂഥർ റോമൻ കത്തോലിക്കാ സഭയെ മൃഗം, വേശ്യ, ബാബിലോൺ, എതിർക്രിസ്തു എന്നൊക്കെ ചിത്രീകരിച്ചു.
- വൃദ്ധനും രോഗിയും ദരിദ്രനുമായ എന്നെ പോലും എതിർക്രിസ്തുവായി ചിത്രീകരിക്കുന്നവർ ഇല്ലെന്ന് ആരുകണ്ടു?
വെളിപ്പാടിലെ ബാബിലോണിനെ പറ്റി പൊതുവെയുള്ള ധാരണകൾ:
- റോമാ സാമ്രാജ്യം
- റോമൻ കത്തോലിക്കാ സഭ.
- എല്ലാ ക്രൈസ്തവ സഭകളും (യഹോവാ സാക്ഷികൾ, ബൈബിൾ സ്റ്റ്യുഡൻറ്സ് എന്നീ വിഭാഗങ്ങളുടെ ധാരണ.)
- ക്രി.മു.2300ൽ സ്ഥാപിക്കപ്പെട്ട്, ക്രി.മു.141ൽ നാമാവശേഷമായ ബാബിലോൺ പുനഃസ്ഥാപിക്കപ്പെടുന്നത്. (സദ്ദാം ഹുസൈൻ ബാബിലോണിൻറെ പുരാവസ്തുക്കൾ സംരക്ഷിക്കുവാനുള്ള പദ്ധതി തുടങ്ങിയപ്പോൾ ബാബിലോണിൻറെ പുനഃസ്ഥാപനമാണെന്ന് പലരും കരുതി, പക്ഷേ, സദ്ദാമിന് എന്തായെന്ന് നമുക്കറിയാം.)
യേശു ക്രൂശിക്കപ്പെട്ട മഹാനഗരം.
“മഹാനഗരം” എന്ന പദസമുച്ചയം ബാബിലോണിനെ പറ്റി 8 തവണയും (വെളി 14:8; 16:19; 17:18; 18:10, 16, 18, 19, 21), പുതിയ യെരൂശലേമിനെ പറ്റി ഒരിക്കലും (വെളി 21:10), പൊതുവായി ഒരിക്കലും (വെളി 11:8) ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
പുതിയ യെരൂശലേമിനെ പറ്റിയുള്ള പരാമർശം ബാബിലോണിനെ പറ്റി ആയിരിക്കുവാൻ തരമില്ലാത്തതിനാൽ വെളി 11:8ലെ പൊതുവായ ഉപയോഗം പരിശോധിക്കാം; അതാണല്ലോ ആദ്യത്തെ പരാമർശം?
വെളി 11:8 അവരുടെ (രണ്ട് സാക്ഷികളുടെ) കർത്താവ് ക്രൂശിക്കപ്പെട്ടതും ആത്മീയമായി സോദോം എന്നും മിസ്രയീം എന്നും പേരുള്ളതുമായ മഹാനഗരത്തിൻറെ വീഥിയിൽ അവരുടെ ശവം കിടക്കും.ഈ വചനത്തിൻറെ ലളിതമായ പരാവര്‍ത്തനം:
- കർത്താവ് ക്രൂശിക്കപ്പെട്ട മഹാനഗരത്തിന് ആത്മീയമായി സോദോം എന്നും മിസ്രയീം എന്നും പേരുണ്ട്.
- ആ രണ്ട് സാക്ഷികളുടെ ശവങ്ങൾ ആ നഗരത്തിൻറെ വീഥികളിൽ കിടക്കും.
ഈ വചനം റോമിൻറെയോ, വത്തിക്കാൻറെയോ പേരിൽ ആരോപിക്കുവാൻ കഴിയുമോ? കർത്താവ് യെരൂശലേമിലല്ലേ ക്രൂശിക്കപ്പെട്ടത്? (സോദോമും, മിസ്രയീമും ദൈവത്തിൻറെ കോപത്തിനും കഠിനമായ ശിക്ഷയ്ക്കും പാത്രമായ സ്ഥലങ്ങളാണ്. മഹാവേശ്യയ്ക്കും സമാനമായ ശിക്ഷകൾ വരുമെന്ന് വെളിപ്പാടിൽ ഉണ്ടല്ലോ?)
ഏഴ് മലകളുടെ മുകളിലിരിക്കുന്ന വേശ്യ.
വെളിപ്പാടിലെ മഹാ വേശ്യയെ തിരിച്ചറിയുവാൻ ഉപയോഗിക്കപ്പെട്ടിരുന്ന അടയാളമാണ് ഏഴ് മലകൾ.
വെളി 17:9 ഇവിടെ ജ്ഞാനബുദ്ധി ഉണ്ട്; തല ഏഴും സ്ത്രീ ഇരിക്കുന്ന 7 മലയാണ്.തിരുവനന്തപുരം, തിരുപ്പതി, അമേരിക്കയിൽ ഒഹായോ, ആൽബനി തുടങ്ങി 70ൽ അധികം നഗരങ്ങൾ ഏഴ് മലകളുടെ മുകളിൽ സ്ഥിതിചെയ്യുന്നുണ്ട്. പക്ഷേ, ഏഴ് മലകളുടെ മുകളിലുള്ള നഗരം എന്ന ഖ്യാതി നേടിയിട്ടുള്ളത് റോമാണ്. അതുകൊണ്ട്, റോം ആയിരിക്കണം മഹാവേശ്യ എന്ന് കണക്കാക്കപ്പെട്ടു.
യെരൂശലേം ഏഴ് മലകളുടെ മുകളിലാണ് സ്ഥിതിചെയ്യുന്നത് എന്ന് എത്ര സഭകൾ പഠിപ്പിക്കാറുണ്ട്? യെരൂശലേം സ്ഥിതിചെയ്യുന്ന ഏഴ് മലകൾ:
- സ്കോപ്പസ് എന്ന വടക്കേ കൊടുമുടി.
- നോബ് എന്ന നടുവിലുള്ള കൊടുമുടി.
- നാശ പർവ്വതം (2രാജാ 23:13)
- പഴയ സീയോന്‍
- ഓഫെല്‍,
- റോക്ക്,
- പുതിയ സീയോൻ.
ഈ മലകളോ അവയോട് ബന്ധപ്പെട്ട സ്ഥലങ്ങളോ വേദപുസ്തകത്തിൽ (ഒരുപക്ഷേ, വേറെ പേരുകളിൽ) പ്രത്യക്ഷപ്പെടുന്നുണ്ട്. വിസ്താരഭയം നിമിത്തം അവയെല്ലാം അവതരിപ്പിക്കുവാൻ ഉദ്യമിക്കുന്നില്ല.
ഏഴ് മലകളുടെ മുകളിലുള്ള നഗരം റോം ആണെന്ന് സ്ഥാപിക്കുവാൻ ശ്രമിക്കുന്നതിലെ ഉദ്ദേശ്യം കത്തോലിക്കാ സഭയാണ് മഹാവേശ്യ എന്ന് സ്ഥാപിക്കുകയാണ്. ദൌർഭാഗ്യവശാൽ, കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാൻ റോം സ്ഥിതിചെയ്യുന്ന 7 മലകളുടെ മുകളിൽ അല്ല, റോമിന് എതിർവശത്ത്, ടൈബർ നദിയുടെ പടിഞ്ഞാറേ തീരത്താണ് സ്ഥിതിചെയ്യുന്നത്.
ഏഴ് മലകളുടെ മുകളിലുള്ള നഗരം റോം ആണെന്ന് സ്ഥാപിക്കുവാൻ ശ്രമിക്കുന്നതിലെ ഉദ്ദേശ്യം കത്തോലിക്കാ സഭയാണ് മഹാവേശ്യ എന്ന് സ്ഥാപിക്കുകയാണ്. ദൌർഭാഗ്യവശാൽ, കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാൻ റോം സ്ഥിതിചെയ്യുന്ന 7 മലകളുടെ മുകളിൽ അല്ല, റോമിന് എതിർവശത്ത്, ടൈബർ നദിയുടെ പടിഞ്ഞാറേ തീരത്താണ് സ്ഥിതിചെയ്യുന്നത്.
മഹാവേശ്യയുടെ വസ്ത്രങ്ങൾ.
വെളി 17:4 ആ സ്ത്രീ ധൂമ്ര വർണവും കടുംചുവപ്പ് നിറവും ഉള്ള വസ്ത്രം ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളായി തൻറെ വേശ്യാവൃത്തിയുടെ മ്ലേച്ഛതയും അശുദ്ധിയും നിറഞ്ഞ സ്വർണ പാനപാത്രം കൈയിൽ പിടിച്ചിരുന്നു.
അപ്പൊസ്തലരുടെയും പ്രവാചകരുടെയും രക്തം ചൊരിഞ്ഞ ബാബിലോൺ.
വെളി 18:20 സ്വർഗമേ, വിശുദ്ധന്മാരേ, അപ്പൊസ്തലരേ[G652] പ്രവാചകരേ, ദൈവം അവളോട് നിങ്ങൾക്ക് വേണ്ടി പ്രതികാരം നടത്തിയതിനാൽ അവളെ കുറിച്ച് ആനന്ദിക്കുവിൻ.
വെളി 18:21 പിന്നെ ശക്തനായ ഒരു ദൂതൻ തിരികല്ലോളം വലിയതായ ഒരു കല്ല് എടുത്തു സമുദ്രത്തിൽ എറിഞ്ഞു പറഞ്ഞത്: ഇങ്ങനെ ബാബിലോൺ മഹാനഗരത്തെ ഹേമത്തോടെ എറിഞ്ഞ് കളയും; ഇനി അതിനെ കാണുകയില്ല.
വെളി 18:24 പ്രവാചകരുടെയും വിശുദ്ധന്മാരുടെയും ഭൂമിയിൽ വെച്ചു കൊന്നുകളഞ്ഞ എല്ലാവരുടെയും രക്തം അവളിലല്ലോ കണ്ടത്.
- ഇവിടെ പരാമർശിക്കപ്പെട്ടിരിക്കുന്നത് നെബൂഖദ്നേസരിൻറെ ബാബിലോൺ ആണെങ്കിൽ എത്ര പ്രവാചകന്മാർ ബാബിലോണിൽ കൊല്ലപ്പെട്ടു? ബാബിലോണിലേയ്ക്ക് കൊണ്ടുപോകപ്പെട്ട എല്ലാ പ്രവാചകന്മാരും സുരക്ഷിതരായി യിസ്രായേലിലും യെഹൂദയിലും മടങ്ങിയെത്തി, ആരും കൊല്ലപ്പെട്ടിട്ടില്ല.
- റോമൻ കത്തോലിക്കാ സഭയാണെങ്കിൽ, ഏതെങ്കിലും അപ്പൊസ്തലൻ നാലാം നൂറ്റാണ്ടിൽ രൂപീകൃതമായ കത്തോലിക്കാ സഭ കാരണം കൊല്ലപ്പെട്ടിട്ടുണ്ടോ?
- ഭാവിയിൽ എപ്പോഴോ പുനഃസ്ഥാപിക്കപ്പെടുവാൻ പോകുന്ന ബാബിലോൺ ആണെങ്കിൽ, അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്നേ കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയി? അവരെ ഉയിർത്തെഴുന്നേൽപിച്ച് വീണ്ടും കൊല്ലുവാൻ വേണ്ടി ബാബിലോണിന് വിട്ടുകൊടുക്കുമോ?
ബാബിലോൺ ആരാണെന്ന് മനസ്സിലാക്കുവാൻ യേശു സഹായിക്കുന്നു.
[ഈ ഭാഗം വായിക്കുമ്പോൾ “അപ്പൊസ്തലൻ” എന്നതിനുള്ള ഗ്രീക്ക് വാക്ക് (സ്ട്രോങ്സ് നിഘണ്ടുവിൽ G652), “അയയ്ക്കുക” എന്നതിനുള്ള ഗ്രീക്ക് വാക്കിൽ (G649) നിന്നും ഉണ്ടായതാണ് എന്ന് ഓർമ്മയിരിക്കട്ടെ.]
വെളി 18:20-24 വായിക്കുമ്പോൾ മനസ്സിൽ ഓടിയെത്തേണ്ട യേശുവിൻറെ വാക്കുകൾ:
മത്താ 23:34 ഞാൻ പ്രവാചകരെയും ജ്ഞാനികളെയും ശാസ്ത്രിമാരെയും നിങ്ങളുടെ അടുത്ത് അയയ്ക്കുന്നു; അവരിൽ ചിലരെ നിങ്ങൾ ക്രൂശിച്ചു കൊല്ലുകയും ചിലരെ നിങ്ങളുടെ പള്ളികളിൽ ചമ്മട്ടിയാൽ അടിക്കുകയും പട്ടണത്തിൽ നിന്നും പട്ടണത്തിലേക്ക് ഓടിക്കുകയും ചെയ്യും.ഇത്രയധികം സമാനതകൾ ഉണ്ടായിട്ടും അത് കാണാതെ, “സ്വന്തം വ്യാഖ്യാനങ്ങൾ” (2പത്രോ 1:20) നൽകിയവരുടെ വ്യാഖ്യാനങ്ങൾക്ക് യേശുവിൻറെ വാക്കുകളേക്കാൾ അധികം പ്രാമാണികത ഉണ്ടായതാണ് ക്രൈസ്തവ വിശ്വാസത്തിന് സംഭവിച്ച അപചയം!
മത്താ 23:35 നീതിമാനായ ഹാബേലിൻറെ രക്തം മുതൽ നിങ്ങൾ മന്ദിരത്തിനും യാഗപീഠത്തിനും നടുവിൽ കൊന്നവനായി ബേരെഖ്യാവിൻറെ മകനായ സെഖര്യാവിൻറെ രക്തം വരെ ഭൂമിയിൽ ചൊരിഞ്ഞ നീതിയുള്ള രക്തമെല്ലാം നിങ്ങളുടെ മേൽ വരേണ്ടതാണ്.
മത്താ 23:36 ഇതെല്ലാം ഈ തലമുറയുടെ മേൽ വരും എന്ന് ഞാൻ സത്യമായി നിങ്ങളോട് പറയുന്നു.
മത്താ 23:37 യെരൂശലേമേ, യെരൂശലേമേ, പ്രവാചകരെ കൊല്ലുകയും നിൻറെ അടുത്ത് അയച്ചിരിക്കുന്നവരെ [G649] (അപ്പൊസ്തലന്മാർ[G652] = അയയ്ക്കപ്പെട്ടവർ) കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തൻറെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കും പോലെ നിൻറെ മക്കളെ ചേർത്തുകൊള്ളുവാൻ എനിക്ക് എത്ര വട്ടം മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല.
ഭൂമിയിൽ ചൊരിഞ്ഞ നീതിയുള്ള രക്തമെല്ലാം വരേണ്ടത് നെബൂഖദ്നേസരിൻറെ ബാബിലോണിൻറെ മേലെയോ, കത്തോലിക്കാ സഭയുടെ മേലെയോ, പുനഃസ്ഥാപിക്കപ്പെട്ട ബാബിലോണിൻറെ മേലെയോ ആണെന്ന് യേശു പറഞ്ഞോ? യേശുവിനെ ആരാധിക്കുന്നു എന്ന് അവകാശപ്പെടുന്നവർ ദൈവത്തിൻറെ യഥാർത്ഥ വചനമായ യേശു ക്രിസ്തുവിൻറെ വാക്കുകൾ പ്രമാണിക്കാത്തതാണ് ഖേദകരം. (വെളി 19:13)
യെരൂശലേം എന്ന പദത്തിനാൽ അവിടന്ന് അഭിസംബോധന ചെയ്തുകൊണ്ടിരുന്ന യെഹൂദ മതമേധാവികളെയാണ് അർത്ഥമാക്കിയത് എന്നത് വ്യക്തമാണല്ലോ?
വിദേശരാജ്യങ്ങളുമായി വാണിജ്യം നടത്തിയിരുന്ന ബാബിലോൺ. (വെളി 18:11-19)
യെരൂശലേം വെളിപ്പാടിലെ ബാബിലോൺ അല്ല എന്ന് തെളിയിക്കുവാൻ പലരും യെരൂശലേമിന് വിദേശരാജ്യങ്ങളുമായി വാണിജ്യം ഇല്ലായിരുന്നു എന്ന് വാദിക്കാറുണ്ട്. ഇത്തരം അഭിപ്രായം വെച്ചുപുലർത്തുന്നവർ വേദപുസ്തകമോ, ലോകചരിത്രമോ പഠിച്ചിരിക്കുവാൻ സാധ്യതയില്ല. ഏറ്റവും കുറഞ്ഞത് ശലോമോൻറെ കാലം മുതലെങ്കിലും യെരൂശലേമിന് വിദൂര ദേശങ്ങളുമായി വാണിജ്യബന്ധങ്ങൾ ഉണ്ടായിരുന്നു.
ഭൂമിയിലെ വ്യാപാരികൾ യെരൂശലേമുമായി ക്രയവിക്രയം നടത്തിയിരുന്ന സാധനങ്ങൾ അക്ഷരമാലാക്രമത്തിൽ (വെളി 18:12, 13).
ആട്, ആനക്കൊമ്പ്, ഇരുമ്പ്, എണ്ണ, ഏലം, കടുംചുവപ്പ്, കന്നുകാലി, കുതിര, കുന്തുരുക്കം, കോതമ്പ്, ചന്ദനം, ധൂപവർഗം, ധൂമ്രവസ്ത്രം, നേരിയ തുണി, നേരിയ മാവ്, പട്ട്, പിച്ചള, പൊന്ന്, മർമ്മരക്കല്ല്, മാനുഷദേഹം, മാനുഷപ്രാണൻ, മുത്ത്, മൂറ്, രത്നം, രഥം, ലവംഗം, വിലയേറിയ മരം, വീഞ്ഞ്, വെള്ളി.ഇവയിൽ ചിലതെങ്കിലും ശലോമോൻറെ കാലം മുതൽ ഇറക്കുമതി ചെയ്തിരുന്നു.
1രാജാ 10:22 രാജാവിന് സമുദ്രത്തിൽ ഹീരാമിൻറെ കപ്പലുകളോട് കൂടെ തർശീശ് കപ്പലുകൾ ഉണ്ടായിരുന്നു; തർശീശ് കപ്പലുകൾ 3 സംവത്സരത്തിൽ ഒരിക്കൽ പൊന്ന്, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയിൽ എന്നിവ കൊണ്ടുവന്നു.
ഹീരാം സോരിൻറെ രാജാവായിരുന്നു. ഇദ്ദേഹം ശലോമോൻറെ കച്ചവട പങ്കാളിയായിരുന്നു. പിൽക്കാലത്ത് യെഹൂദയും യിസ്രായേലുമായി സോരിന് വ്യാപാരബന്ധം ഉണ്ടായിരുന്നു. (യെഹെ 27:17) സോർ കയറ്റുമതി ഇറക്കുമതി വ്യാപാരിയായിരുന്നു. സോർ ക്രയവിക്രയം ചെയ്തിരുന്ന സാധനങ്ങൾ:
ആട്ടുകൊറ്റൻ, ആട്ടുരോമം, ആനക്കൊമ്പ്, ആളുകൾ, ഇരുമ്പ്, എണ്ണ, കയറ്, കരിമരം, കാരീയം, കുഞ്ഞാട്, കുതിര, കോതമ്പ്, കോലാട്, കോവർകഴുത, താമ്രം, തേൻ, ധൂമ്രവസ്ത്രം, പടക്കുതിര, പത്മരാഗം, പരവതാനി, പരിമളതൈലം, പലഹാരം, പവിഴം, പുതപ്പ്, പൊന്ന്, മരതകം, രത്നം, വയമ്പ്, വഴനത്തോൽ, വിചിത്രവസ്ത്രം, വീഞ്ഞ്, വെള്ളി, വെള്ളീയം, ശണപടം,ഈ ചരക്കുകളുടെ ഹീബ്രുവിലും ഗ്രീക്കിലുമുള്ള പേരുകൾ കൂടുതൽ കൃത്യതയോടെ പരിഭാഷപ്പെടുത്തിയാൽ ഇതിലും അധികം സാദൃശ്യങ്ങൾ കണ്ടേക്കാം. (ഉദാഹരണത്തിന്, മിക്കവാറും രത്നങ്ങളുടെ പേരുകൾ അലക്ഷ്യമായാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.)
ഭൂരാജാക്കന്മാരുടെ മേൽ രാജത്വമുള്ള മഹാനഗരം.
വെളി 17:18 നീ കണ്ട സ്ത്രീയോ ഭൂരാജാക്കന്മാരുടെ (ഭൂമിയിലെ രാജാക്കന്മാരുടെ) മേൽ രാജത്വമുള്ള മഹാനഗരം തന്നേ.ഈ വചനത്തിൻറെ അടിസ്ഥാനത്തിൽ ഒരു നിഗമനത്തിലും എത്തുവാൻ കഴിയില്ല.
- ഇന്ത്യയേക്കാൾ അൽപം കൂടുതൽ വിസ്തൃതി ഉണ്ടായിരുന്ന റോമാ സാമ്രാജ്യത്തിന് ഭൂമിയിലെ എല്ലാ രാജാക്കന്മാരുടെ മേലും രാജത്വം ഉണ്ടായിരുന്നിരിക്കാൻ വഴിയില്ല.
- ബാബിലോൺ 9 ചതുരശ്ര കി.മി. വിസ്തീർണ്ണമുള്ള വളരെ ചെറിയ ഒരു രാജ്യമായിരുന്നു, അത് ക്രി.മു.141ൽ ഇല്ലാതായി.
- കത്തോലിക്കാ സഭയ്ക്ക് മുസ്ലീം, കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ മേലെ രാജത്വം ഉണ്ടാകുവാൻ വഴിയില്ലല്ലോ?
ഇവിടെ ഭൂമി എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്കിന് (γῆ, ഗേ, G1093) എപ്പോഴും ഭൂഗോളം എന്ന അർത്ഥമില്ല. ഉദാഹരണമായി യെഹൂദ്യ ദേശം (മത്താ 2:6), യിസ്രായേൽ ദേശം (മത്താ 2:20) സെബൂലൂൻ ദേശം, നഫ്താലി ദേശം (മത്താ 4:14) എന്നെല്ലാം പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഇതേ വാക്കാണ്. ഈ വാക്കിന് നിലം (ground), രാജ്യം (country) എന്നെല്ലാം അർത്ഥമുണ്ട്.
“പാപ്പച്ചന് മലബാറിൽ ഭൂമിയുണ്ട്” എന്നതിന് അയാൾക്ക് അവിടെ ഒരു ഭൂഗോളം ഉണ്ടെന്ന് അർത്ഥമില്ലല്ലോ? അതുപോലെ തന്നെ, യെരൂശലേം എന്ന ബാബിലോണിന് വേദപുസ്തകത്തിൽ “ദെക്കപ്പൊലി” (മത്താ 4:25; മാർക്കൊ 5:20; 7:31) എന്ന് അറിയപ്പെടുന്ന 10 നാട്ടുരാജ്യങ്ങളുടെ മേൽ അധീശത്വം ഉണ്ടായിരുന്നു എന്ന് കർത്താവിന് അഭീഷ്ടമായിരുന്നാൽ തുടർന്നുവരുന്ന ലേഖനങ്ങളിൽ നാം തെളിയിക്കും.
യെരൂശലേമിനെ വെളിപ്പാടിലെ മഹാവേശ്യയുമായി ബന്ധിപ്പിക്കുന്ന ഘടകങ്ങൾ ഇനിയും ഉണ്ടാകാം. വെറുപ്പ് എന്ന ഒരേയൊരു കാരണം ഒഴികെ, വേദപുസ്തകത്തിൽ അടിസ്ഥാനമില്ലാതെ, വേറെ ഏതെങ്കിലും നഗരത്തെയോ, സ്ഥാപനത്തെയോ മഹാവേശ്യയായി ചിത്രീകരിക്കുന്നത് ആരോഗ്യമുള്ള പ്രബോധനമല്ല.
“പാപ്പച്ചന് മലബാറിൽ ഭൂമിയുണ്ട്” എന്നതിന് അയാൾക്ക് അവിടെ ഒരു ഭൂഗോളം ഉണ്ടെന്ന് അർത്ഥമില്ലല്ലോ? അതുപോലെ തന്നെ, യെരൂശലേം എന്ന ബാബിലോണിന് വേദപുസ്തകത്തിൽ “ദെക്കപ്പൊലി” (മത്താ 4:25; മാർക്കൊ 5:20; 7:31) എന്ന് അറിയപ്പെടുന്ന 10 നാട്ടുരാജ്യങ്ങളുടെ മേൽ അധീശത്വം ഉണ്ടായിരുന്നു എന്ന് കർത്താവിന് അഭീഷ്ടമായിരുന്നാൽ തുടർന്നുവരുന്ന ലേഖനങ്ങളിൽ നാം തെളിയിക്കും.
ഉപസംഹാരം.
യെരൂശലേമിനെ വെളിപ്പാടിലെ മഹാവേശ്യയുമായി ബന്ധിപ്പിക്കുന്ന ഘടകങ്ങൾ ഇനിയും ഉണ്ടാകാം. വെറുപ്പ് എന്ന ഒരേയൊരു കാരണം ഒഴികെ, വേദപുസ്തകത്തിൽ അടിസ്ഥാനമില്ലാതെ, വേറെ ഏതെങ്കിലും നഗരത്തെയോ, സ്ഥാപനത്തെയോ മഹാവേശ്യയായി ചിത്രീകരിക്കുന്നത് ആരോഗ്യമുള്ള പ്രബോധനമല്ല.
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.
ടോംസാൻ കട്ടക്കൽ.
Friday, June 23, 2017
വെളിപ്പാട് ക്രി.പി.95ൽ എഴുതപ്പെട്ടതായാലും ഭവിഷ്യവാദം (Futurism) മഹാ തോൽവിയാണ്.
ക്രിസ്തുവിൽ പ്രിയരെ,
ഭവിതവാദത്തെ (Preterism) നിരാകരിക്കുവാൻ ചില വിശ്വവിജ്ഞാനകോശികൾ കണ്ടെത്തിയ വഴിയാണ് വെളിപ്പാട് പുസ്തകം ക്രി.പി.95ലാണ് എഴുതപ്പെട്ടത് എന്ന വാദം. വിക്കിപ്പീഡിയയാണ് ഇവരുടെ വാദങ്ങൾക്ക് അടിസ്ഥാനം.
വിക്കിപ്പീഡിയയിൽ ഈ അടുത്തകാലം വരെ കള്ളപ്രവാചകന്മാരുടെ പട്ടികയുടെ ഏറ്റവും മുകളിൽ യേശു ക്രിസ്തുവിൻറെ പേര് ഉണ്ടായിരുന്നത് ഈ പൊട്ടന്മാർ കണ്ടിരുന്നെങ്കിൽ ... എൻറെ കർത്താവേ, ചിന്തിക്കുവാൻ പോലും വയ്യ! ഇപ്പോഴും കള്ള മിശിഹമാരുടെ (മിശിഹയാണെന്ന് അവകാശപ്പെട്ടവരുടെ) പട്ടികയുടെ മുകളിൽ യേശു ക്രിസ്തുവിൻറെ പേരുണ്ട്. വിക്കിപ്പീഡിയയെ ആധികാരികതയുടെ അവസാന വാക്കായി കരുതുന്ന ഇത്തരക്കാർ നാളെ യേശു ക്രിസ്തു കള്ള മിശിഹ ആയിരുന്നു എന്ന് അവകാശപ്പെട്ടാൽ അതിൽ അതിശയമില്ല. ഇത്തരം പൊട്ടന്മാരിൽ ചില പാസ്റ്റർമാരും ഉണ്ട് എന്നതാണ് അപലപനീയം.
വിക്കിപ്പീഡിയയ്ക്ക് മാത്രമല്ല, എല്ലാ വിശ്വവിജ്ഞാനകോശങ്ങൾക്കും യോഹന്നാനെയും വെളിപ്പാട് പുസ്തകത്തെയും പരാമർശിക്കുവാൻ ആധാരമായിട്ടുള്ളത് ക്രി.പി.130ൽ ജനിച്ച് ക്രി.പി.180ൽ “മതനിന്ദയ്ക്ക് വിരോധമായി” (Against Heresies) എന്ന പുസ്തക പരമ്പര എഴുതിയ ഐറേനിയസ് ആ പുസ്തകങ്ങളിലൊന്നിൽ നടത്തിയിരിക്കുന്ന ഒരു പ്രസ്താവന മാത്രമാണ്:
ഐറേനിയസിൻറെ അതേ പുസ്തകത്തിൻറെ അതേ അദ്ധ്യായത്തിൻറെ ആരംഭത്തിൽ വെളിപ്പാട് പുസ്തകത്തിൻറെ പ്രാചീനമായ പ്രതികളെ പറ്റി പരാമർശിക്കുന്നുണ്ട്.
പല തരത്തിലുള്ള യുഗാന്ത്യശാസ്ത്രങ്ങൾ നിലവിലുണ്ട്:
യോഹന്നാൻ ഉപദ്രവത്തിൽ പങ്കാളിയായിരുന്നെങ്കിൽ ആ ഉപദ്രവം അദ്ദേഹം മരിക്കുന്നതിന് മുമ്പ് നടന്നിരിക്കണം. യോഹന്നാൻ ക്രി.പി.100ലാണ് മരിച്ചതെങ്കിൽ, അതിന് മുമ്പ് ഉപദ്രവം നടന്നിരിക്കണം, മനസ്സിലായോ? ഞാൻ ഈ ലേഖനം എഴുതുന്ന 2017ലോ അതിന് ശേഷമോ മഹോപദ്രവം ഉണ്ടായാൽ യോഹന്നാന് അതിൽ പങ്കാളിയാകുവാൻ കഴിയില്ല, അതുകൊണ്ടുതന്നെ ഭവിഷ്യവാദം തെറ്റാണ്.
എന്തിനും ഏതിനും കത്തോലിക്കാ സഭയെ കുറ്റപ്പെടുത്തുന്നവർ ഒന്നോർക്കുക: ഐറേനിയസ്, പോളിക്കാർപ്പ്, ടാസിറ്റസ് തുടങ്ങിയ ആദ്യകാല സഭാപിതാക്കന്മാർ കത്തോലിക്കാ സഭയുടെ (ഭാവനാ) സൃഷ്ടികളാണ്. അവരുടെ ജനനത്തിയതികൾ മാത്രം പരിശോധിച്ചാൽ മതി അവർ അവർ അവകാശപ്പെടുന്നത് പോലെ അപ്പൊസ്തലന്മാരുടെ ശിഷ്യന്മാരല്ലായിരുന്നു എന്ന് മനസ്സിലാക്കുവാൻ.
അപ്പൊസ്തലന്മാരുടെ കാലശേഷം സഭാപിതാക്കന്മാർ വരുമെന്ന് എവിടെയും എഴുതപ്പെട്ടിട്ടില്ല, പ്രത്യുത, ചെന്നായ്ക്കൾ വരുമെന്ന് എഴുതപ്പെട്ടിട്ടുണ്ട്:
ഭവിതവാദം തെറ്റാണന്ന് സ്ഥാപിക്കുവാൻ വേണ്ടി തത്രപ്പെടുന്ന പാസ്റ്റർമാർക്ക് മത്തായി 24 പോലെയുള്ള വേദഭാഗങ്ങൾ യെരൂശലേമിൻറെ നാശത്തിനെ പറ്റിയാണെന്ന് അറിയാത്തതിനാലോ, തിയോളജി കോളേജുകളിൽ പഠിക്കാത്തതിനാലോ അല്ല, അവരുടെ മമത അവരുടെ ജോലിയോടും ദശാംശത്തോടുമാണ്.
പ്രിയ ഭവിഷ്യവാദി പാസ്റ്റർമാരേ, നിങ്ങളുടെ കൂട്ടർ നൂറ്റാണ്ടുകളായി മറച്ചുവെച്ച ഈ വിവരങ്ങളെല്ലാം ഞാൻ വിളിച്ചുപറയുന്നത് നിങ്ങൾക്ക് അലോസരമുണ്ടാക്കുന്നു എന്ന് എനിക്കറിയാം, പക്ഷേ, കർത്താവ് ഇങ്ങനെ പറഞ്ഞിരുന്നു.
ഭവിതവാദത്തെ (Preterism) നിരാകരിക്കുവാൻ ചില വിശ്വവിജ്ഞാനകോശികൾ കണ്ടെത്തിയ വഴിയാണ് വെളിപ്പാട് പുസ്തകം ക്രി.പി.95ലാണ് എഴുതപ്പെട്ടത് എന്ന വാദം. വിക്കിപ്പീഡിയയാണ് ഇവരുടെ വാദങ്ങൾക്ക് അടിസ്ഥാനം.
വിക്കിപ്പീഡിയയിൽ ഈ അടുത്തകാലം വരെ കള്ളപ്രവാചകന്മാരുടെ പട്ടികയുടെ ഏറ്റവും മുകളിൽ യേശു ക്രിസ്തുവിൻറെ പേര് ഉണ്ടായിരുന്നത് ഈ പൊട്ടന്മാർ കണ്ടിരുന്നെങ്കിൽ ... എൻറെ കർത്താവേ, ചിന്തിക്കുവാൻ പോലും വയ്യ! ഇപ്പോഴും കള്ള മിശിഹമാരുടെ (മിശിഹയാണെന്ന് അവകാശപ്പെട്ടവരുടെ) പട്ടികയുടെ മുകളിൽ യേശു ക്രിസ്തുവിൻറെ പേരുണ്ട്. വിക്കിപ്പീഡിയയെ ആധികാരികതയുടെ അവസാന വാക്കായി കരുതുന്ന ഇത്തരക്കാർ നാളെ യേശു ക്രിസ്തു കള്ള മിശിഹ ആയിരുന്നു എന്ന് അവകാശപ്പെട്ടാൽ അതിൽ അതിശയമില്ല. ഇത്തരം പൊട്ടന്മാരിൽ ചില പാസ്റ്റർമാരും ഉണ്ട് എന്നതാണ് അപലപനീയം.
വിക്കിപ്പീഡിയയ്ക്ക് മാത്രമല്ല, എല്ലാ വിശ്വവിജ്ഞാനകോശങ്ങൾക്കും യോഹന്നാനെയും വെളിപ്പാട് പുസ്തകത്തെയും പരാമർശിക്കുവാൻ ആധാരമായിട്ടുള്ളത് ക്രി.പി.130ൽ ജനിച്ച് ക്രി.പി.180ൽ “മതനിന്ദയ്ക്ക് വിരോധമായി” (Against Heresies) എന്ന പുസ്തക പരമ്പര എഴുതിയ ഐറേനിയസ് ആ പുസ്തകങ്ങളിലൊന്നിൽ നടത്തിയിരിക്കുന്ന ഒരു പ്രസ്താവന മാത്രമാണ്:
“എതിർക്രിസ്തുവിൻറെ പേര് ഉച്ചരിക്കുക എന്ന സാഹസത്തിന് നമ്മൾ മുതിരുന്നില്ല. അത് ഈ കാലത്ത് വെളിപ്പെടുത്തേണ്ടത് ആവശ്യമായിരുന്നെങ്കിൽ വെളിപ്പാടിലെ ദർശനങ്ങൾ കണ്ട ആൾ തന്നെ അത് വെളിപ്പെടുത്തുമായിരുന്നു. അത് കണ്ടത് വളരെ കാലം മുമ്പല്ല; ഏകദേശം നമ്മുടെ കാലത്ത്, ഡൊമിഷൻറെ ഭരണത്തിൻറെ ഒടുവിലാണല്ലോ അത് കണ്ടത്.”We will not, however, incur the risk of pronouncing positively as to the name of Antichrist; for if it were necessary that his name should be distinctly revealed in this present time, it would have been announced by him who beheld the apocalyptic vision. For that was seen no very long time since, BUT ALMOST IN OUR DAY, TOWARDS THE END OF DOMITIAN'S REIGN. (“മതനിന്ദയ്ക്ക് വിരോധമായി”, പുസ്തകം 5, അദ്ധ്യായം 30, ഭാഗം 3.)ഡൊമിഷൻറെ ഭരണം അവസാനിച്ചത് ക്രി.പി.96ൽ. ക്രി.പി.130ൽ ജനിച്ച ഐറേനിയസ് തൻറെ ജനനത്തിന് 35 വർഷം മുമ്പ് നടന്ന കാര്യത്തെ പറ്റി എങ്ങനെയാണാവോ “നമ്മുടെ കാലം” എന്ന് പറയുന്നത്? 1960ൽ ജനിച്ച ഞാൻ, എൻറെ അപ്പൻ ജനിച്ച 1928നെ പറ്റി “നമ്മുടെ കാലം” എന്ന് പറയുന്നതിൽ അർത്ഥമുണ്ടോ? അറിയില്ല.
ഐറേനിയസിൻറെ അതേ പുസ്തകത്തിൻറെ അതേ അദ്ധ്യായത്തിൻറെ ആരംഭത്തിൽ വെളിപ്പാട് പുസ്തകത്തിൻറെ പ്രാചീനമായ പ്രതികളെ പറ്റി പരാമർശിക്കുന്നുണ്ട്.
സംഗതികൾ ഇങ്ങനെയായതിനാൽ, ഈ സംഖ്യ (666) [വെളിപ്പാട് പുസ്തകത്തിൻറെ] പ്രാചീനവും ആധികാരികവുമായ എല്ലാ പ്രതികളിലും കാണപ്പെടുന്നുണ്ട്. യോഹന്നാനെ നെരിൽ കണ്ടിട്ടുള്ളവർ അതിന് സാക്ഷ്യം നൽകുന്നു. Such, then, being the state of the case, and this number being found in all THE MOST APPROVED AND ANCIENT COPIES [OF THE APOCALYPSE], and those men who saw John face to face bearing their testimony [to it];... (“മതനിന്ദയ്ക്ക് വിരോധമായി”, പുസ്തകം 5, അദ്ധ്യായം 30, ഭാഗം 1.)ക്രി.പി.96നെ പറ്റി “നമ്മുടെ കാലത്ത്” എന്ന് തട്ടിവിട്ട വിദ്വാൻ വെളിപ്പാട് പുസ്തകത്തിൻറെ പ്രാചീനമായ പ്രതികളെ പറ്റി പരാമർശിക്കുമ്പോൾ അവ ക്രി.പി.96ന് വളരെക്കാലം മുമ്പ് എഴുതപ്പെട്ടവയായിരിക്കണം. ഒന്നാം ഭാഗം വായിക്കാതെ മൂന്നാം ഭാഗത്തിലേയ്ക്ക് ചാടിവീണ പൊട്ടന്മാരിൽ പാസ്റ്റർമാരും പ്രസംഗകരും ഉണ്ടെന്നുള്ളതാണ് ഖേദകരം. എൻറെ കർത്താവേ, ഇവരൊക്കെ വേദപുസ്തകവും ഇങ്ങനെതന്നെയാണോ പഠിക്കുന്നത്?
ഉപദ്രവവും യോഹന്നാനും.
പല തരത്തിലുള്ള യുഗാന്ത്യശാസ്ത്രങ്ങൾ നിലവിലുണ്ട്:
- ഭവിഷ്യവാദം (Futurism): ഭൂരിഭാഗം ക്രൈസ്തവരും വിശ്വസിക്കുന്ന യേശു ക്രിസ്തു ഭാവിയിൽ എപ്പോഴോ തിരികെ വന്ന് ലോകത്തെ ന്യായം വിധിക്കും എന്ന സിദ്ധാന്തം.
- ചരിത്രവാദം (Historicism): വെളിപ്പാട് പുസ്തകത്തിലെ എഴ് സഭകൾ സഭാചരിത്രത്തിലെ ഏഴ് ഘട്ടങ്ങളെയാണ് സൂചിപ്പിക്കുന്നത് എന്ന സിദ്ധാന്തം. (ഉദാ: യഹോവാ സാക്ഷികൾ, സെവൻത് ഡേ അഡ്വൻറിസ്റ്റ്. ഈ സഭകളുടെ സ്ഥാപകന്മാരാണ് ഏഴാമത് ദൂതന്മാർ എന്ന് അവർ വാദിക്കും)
- ഭവിതവാദം (Preterism): എല്ലാ പ്രവചനങ്ങളും ക്രി.പി.70നോടടുത്ത് നിറവേറി എന്ന സിദ്ധാന്തം.
വെളി 1:9 നിങ്ങളുടെ സഹോദരനും യേശുവിൻറെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണുതയിലും കൂട്ടാളിയുമായ യോഹന്നാൻ എന്ന ഞാൻ ദൈവവചനവും യേശുവിൻറെ സാക്ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു.ലളിതമായ ഭാഷയിൽ പറഞ്ഞാൽ: യോഹന്നാൻ അദ്ദേഹം എഴുതിയ വെളിപ്പാട് പുസ്തകത്തിൻറെ മേൽവിലാസക്കാരായ 7 സഭകളുടെ (ദൂതന്മാരുടെ) കൂടെ കഷ്ടത്തിൽ (മഹോപദ്രവത്തിൽ) പങ്കാളിയായിരുന്നു.
KJV Rev 1:9 I John, who also am your brother, and companion in tribulation[G2347], and in the kingdom and patience of Jesus Christ, was in the isle that is called Patmos, for the word of God, and for the testimony of Jesus Christ.
ESV Rev 1:9 I, John, your brother and partner in the tribulation and the kingdom and the patient endurance that are in Jesus, was on the island called Patmos on account of the word of God and the testimony of Jesus.
- മഹോപദ്രവം നമ്മുടെ ഭാവികാലത്ത് എപ്പോഴോ ആണ് നടക്കേണ്ടതെങ്കിൽ ഒന്നാം നൂറ്റാണ്ടിൽ മരിച്ച യോഹന്നാൻ എങ്ങനെ അതിൽ പങ്കാളിയാകും? ഭവിഷ്യവാദത്തിൻറെ പൊള്ളത്തരം ഇപ്പോൾ മനസ്സിലായോ?
- ഏഴ് സഭകൾ സഭാചരിത്രത്തിലെ ഏഴ് ഘട്ടങ്ങൾ ആണെങ്കിൽ ആ ഏഴ് ഘട്ടങ്ങളിൽ ഉള്ളവരോടും കൂടെ യോഹന്നാൻ എങ്ങനെ മഹോപദ്രവത്തിൽ പങ്കാളിയാകും? യോഹന്നാൻ ചിരഞ്ജീവിയായിരുന്ന് പങ്കാളിയാകുമോ?ചരിത്രവാദം പൊളിയുന്നത് ഇവിടെയാണ്.
യോഹന്നാൻ ഉപദ്രവത്തിൽ പങ്കാളിയായിരുന്നെങ്കിൽ ആ ഉപദ്രവം അദ്ദേഹം മരിക്കുന്നതിന് മുമ്പ് നടന്നിരിക്കണം. യോഹന്നാൻ ക്രി.പി.100ലാണ് മരിച്ചതെങ്കിൽ, അതിന് മുമ്പ് ഉപദ്രവം നടന്നിരിക്കണം, മനസ്സിലായോ? ഞാൻ ഈ ലേഖനം എഴുതുന്ന 2017ലോ അതിന് ശേഷമോ മഹോപദ്രവം ഉണ്ടായാൽ യോഹന്നാന് അതിൽ പങ്കാളിയാകുവാൻ കഴിയില്ല, അതുകൊണ്ടുതന്നെ ഭവിഷ്യവാദം തെറ്റാണ്.
എന്തിനും ഏതിനും കത്തോലിക്കാ സഭയെ കുറ്റപ്പെടുത്തുന്നവർ ഒന്നോർക്കുക: ഐറേനിയസ്, പോളിക്കാർപ്പ്, ടാസിറ്റസ് തുടങ്ങിയ ആദ്യകാല സഭാപിതാക്കന്മാർ കത്തോലിക്കാ സഭയുടെ (ഭാവനാ) സൃഷ്ടികളാണ്. അവരുടെ ജനനത്തിയതികൾ മാത്രം പരിശോധിച്ചാൽ മതി അവർ അവർ അവകാശപ്പെടുന്നത് പോലെ അപ്പൊസ്തലന്മാരുടെ ശിഷ്യന്മാരല്ലായിരുന്നു എന്ന് മനസ്സിലാക്കുവാൻ.
അപ്പൊസ്തലന്മാരുടെ കാലശേഷം സഭാപിതാക്കന്മാർ വരുമെന്ന് എവിടെയും എഴുതപ്പെട്ടിട്ടില്ല, പ്രത്യുത, ചെന്നായ്ക്കൾ വരുമെന്ന് എഴുതപ്പെട്ടിട്ടുണ്ട്:
അപ്പൊ 20:29-31 ഞാൻ പോയ ശേഷം ആട്ടിൻകൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്ന് ഞാൻ അറിയുന്നു. ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുക്കളയുവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽ നിന്നും എഴുനേൽക്കും. അതുകൊണ്ട് ഉണർന്നിരിക്കുവിൻ.അങ്ങനെതന്നെ സംഭവിച്ചു. ദൈവരാജ്യം പ്രസംഗിക്കുന്നതിന് പകരം അനാവശ്യമായ വിവാദങ്ങളിൽ ഏർപ്പെടുകയും, അവനവൻറെ മേൽക്കോയ്മ സ്ഥാപിക്കുവാനായി പുസ്തകങ്ങൾ എഴുതുകയും, പരസ്പരം എതിർക്രിസ്തു എന്ന് ആരോപിക്കുകയുമാണ് ചെയ്തുകൊണ്ടിരുന്നത്. അവർ വിട്ടുവന്ന ജാതികളിൽ നിന്നും കൊണ്ടുവന്ന ഉപദേശങ്ങൾ ക്രൈസ്തവ വിശ്വാസത്തിൽ കലർത്തി എന്നതാണ് അവരുടെ സംഭാവന. ഇന്നും വേദപുസ്തകത്തിൽ അടിസ്ഥാനമില്ലാത്ത ഉപദേശങ്ങൾക്ക് ആധാരം കണ്ടെത്തുവാൻ ആദിമ സഭാപിതാക്കന്മാരുടെ രചനകൾ ചിക്കിപ്പെറുക്കുന്നവരുടെ വിശ്വാസം എങ്ങനെയുള്ളതാണെന്ന് എടുത്ത് പറയേണ്ടല്ലോ?
ഭവിതവാദം തെറ്റാണന്ന് സ്ഥാപിക്കുവാൻ വേണ്ടി തത്രപ്പെടുന്ന പാസ്റ്റർമാർക്ക് മത്തായി 24 പോലെയുള്ള വേദഭാഗങ്ങൾ യെരൂശലേമിൻറെ നാശത്തിനെ പറ്റിയാണെന്ന് അറിയാത്തതിനാലോ, തിയോളജി കോളേജുകളിൽ പഠിക്കാത്തതിനാലോ അല്ല, അവരുടെ മമത അവരുടെ ജോലിയോടും ദശാംശത്തോടുമാണ്.
പ്രിയ ഭവിഷ്യവാദി പാസ്റ്റർമാരേ, നിങ്ങളുടെ കൂട്ടർ നൂറ്റാണ്ടുകളായി മറച്ചുവെച്ച ഈ വിവരങ്ങളെല്ലാം ഞാൻ വിളിച്ചുപറയുന്നത് നിങ്ങൾക്ക് അലോസരമുണ്ടാക്കുന്നു എന്ന് എനിക്കറിയാം, പക്ഷേ, കർത്താവ് ഇങ്ങനെ പറഞ്ഞിരുന്നു.
ലൂക്കോ 12:3 ആകയാൽ നിങ്ങൾ ഇരുട്ടിൽ പറഞ്ഞതെല്ലാം വെളിച്ചത്തിൽ കേൾക്കും; അറകളിൽ വെച്ച് ചെവിയിൽ മന്ത്രിച്ചത് പുരമുകളിൽ ഘോഷിക്കും.
മർക്കൊ 4:22 വെളിപ്പെടുവാനുള്ളതല്ലാതെ ഗൂഢമായത് ഒന്നും ഇല്ല; വെളിച്ചത്തിൽ വരുവാനുള്ളതല്ലാതെ മറവായത് ഒന്നും ഇല്ല.
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ
ടോംസാൻ കട്ടക്കൽ
Sunday, May 14, 2017
സ്നേഹത്തിൻറെ പൂർണ്ണത വരുമ്പോൾ അപൂർണ്ണത നീങ്ങിപ്പോകും. (1കൊരി 13:10)
ക്രിസ്തുവിൽ പ്രിയരെ,
ഈ ലേഖനത്തിന് മുഖവുരയായി ഒരു കാര്യം പറഞ്ഞുകൊള്ളട്ടേ: അശ്ശേഷം പരിശുദ്ധാത്മാവിൻറെ വരങ്ങൾ ഇല്ലാത്തവരേ പരിശുദ്ധാത്മാവിൻറെ വരങ്ങൾ ഒഴിഞ്ഞുപോയി എന്ന് വാദിക്കൂ.
ഞാൻ ആരുടെ മേലും കൈവെച്ച് രോഗശാന്തി വരുത്തിയിട്ടില്ല (ഇതുവരെ) അതിൻറെ അർത്ഥം ആർക്കും അങ്ങനെ ചെയ്യുവാൻ കഴിയില്ല എന്നല്ല, തീർച്ചയായും കഴിയും. അതേ സമയം, രോഗശാന്തി ശുശ്രൂഷ എന്ന പേരിൽ തട്ടിപ്പും നാടകങ്ങളും നടത്തുന്നവരെല്ലാം പരിശുദ്ധാത്മാവിൻറെ വരത്തിനാൽ അങ്ങനെ ചെയ്യുന്നു എന്ന് ഞാൻ വാദിക്കില്ല.
അതുപോലെ തന്നെ, 6-7 ഭാഷകൾ എഴുതുകയും, വായിക്കുകയും, സംസാരിക്കുകയും, പരിഭാഷപ്പെടുത്തുകയും ചെയ്യുന്ന ഞാൻ അന്യഭാഷയുടെ വരം നിന്നുപോയി എന്ന് വാദിക്കുന്നത് പരിശുദ്ധാത്മാവിന് വിരോധമായ പാപമായിരിക്കും.
വേദപുസ്തകത്തിൽ ഏറ്റവുമധികം ദുർവ്യാഖ്യാനം ചെയ്യപ്പെടുന്ന ഒരു വചനം 1കൊരി 13:10 ആണെന്ന് തോന്നുന്നു. (ഈ ലേഖനവും ഒരു ദുർവ്യാഖ്യാനമായി ദുർവ്യാഖ്യാനം ചെയ്യപ്പെട്ടേക്കാം. ഹാ! ഹാ!)
ഈ ലേഖനത്തിന് മുഖവുരയായി ഒരു കാര്യം പറഞ്ഞുകൊള്ളട്ടേ: അശ്ശേഷം പരിശുദ്ധാത്മാവിൻറെ വരങ്ങൾ ഇല്ലാത്തവരേ പരിശുദ്ധാത്മാവിൻറെ വരങ്ങൾ ഒഴിഞ്ഞുപോയി എന്ന് വാദിക്കൂ.
ഞാൻ ആരുടെ മേലും കൈവെച്ച് രോഗശാന്തി വരുത്തിയിട്ടില്ല (ഇതുവരെ) അതിൻറെ അർത്ഥം ആർക്കും അങ്ങനെ ചെയ്യുവാൻ കഴിയില്ല എന്നല്ല, തീർച്ചയായും കഴിയും. അതേ സമയം, രോഗശാന്തി ശുശ്രൂഷ എന്ന പേരിൽ തട്ടിപ്പും നാടകങ്ങളും നടത്തുന്നവരെല്ലാം പരിശുദ്ധാത്മാവിൻറെ വരത്തിനാൽ അങ്ങനെ ചെയ്യുന്നു എന്ന് ഞാൻ വാദിക്കില്ല.
അതുപോലെ തന്നെ, 6-7 ഭാഷകൾ എഴുതുകയും, വായിക്കുകയും, സംസാരിക്കുകയും, പരിഭാഷപ്പെടുത്തുകയും ചെയ്യുന്ന ഞാൻ അന്യഭാഷയുടെ വരം നിന്നുപോയി എന്ന് വാദിക്കുന്നത് പരിശുദ്ധാത്മാവിന് വിരോധമായ പാപമായിരിക്കും.
വേദപുസ്തകത്തിൽ ഏറ്റവുമധികം ദുർവ്യാഖ്യാനം ചെയ്യപ്പെടുന്ന ഒരു വചനം 1കൊരി 13:10 ആണെന്ന് തോന്നുന്നു. (ഈ ലേഖനവും ഒരു ദുർവ്യാഖ്യാനമായി ദുർവ്യാഖ്യാനം ചെയ്യപ്പെട്ടേക്കാം. ഹാ! ഹാ!)
1കൊരി 13:10 പൂർണ്ണമായത് വരുമ്പോൾ അംശമായത് (അപൂർണ്ണമായത്) നീങ്ങിപ്പോകും.പൂർണ്ണമായത് എന്ന വാക്കിന് ഓരോ ക്രൈസ്തവ വിഭാഗത്തിനും അവരവരുടെ മുൻവിധികൾക്ക് അനുസൃതമായ വ്യാഖ്യാനമാണുള്ളത്.
- വേദപുസ്തകം പൂർണ്ണമായി സാമാഹരിക്കപ്പെട്ടതാണ് പരിപൂർണ്ണത എന്ന് വാദിക്കുന്നവരുണ്ട്.✘
- തങ്ങളുടെ വിഭാഗത്തിൻറ സ്ഥാപകനിലൂടെ “സത്യം” മുഴുവനും വെളിപ്പെട്ടതാണ് പരിപൂർണ്ണത എന്ന് അവകാശപ്പെടുന്നവരുണ്ട്.✘
- നാം സ്വർഗത്തിൽ എത്തുന്നതാണ് പരിപൂർണ്ണത എന്ന് വാദിക്കുന്നു, വേറെ ചിലർ.✘
- ഭൂരിഭാഗം പേരുടെയും അഭിപ്രായം പരിപൂർണ്ണത വരിക എന്നതിൻറെ അർത്ഥം യേശു വീണ്ടും വരിക എന്നാണെന്നാണ്.‽
ഈ വ്യാഖ്യാനങ്ങളിൽ ഒന്നിന് പോലും വേദപുസ്തകത്തിൽ അടിസ്ഥാനമില്ല എന്നതാണ് ഖേദകരമായ സത്യം. (ഈ വചനത്തെ പറ്റിയുള്ള ചർച്ച പോലും പരിശുദ്ധാത്മാവിൻറെ വരങ്ങൾ നിന്നുപോയി എന്ന് വാദിക്കുന്നവരും, ഇപ്പോഴും തുടരുന്നു എന്ന് വാദിക്കുന്നവരും തമ്മിലുള്ള അനാരോഗ്യകരമായ സംവാദത്തിൻറെ ഭാഗമാണ്.)
1കൊരിന്ത്യർ 13 സ്നേഹത്തെ പറ്റിയാണെന്നും, ഈ അദ്ധ്യായവും അതിന് മുമ്പും പിമ്പുമുള്ള അദ്ധ്യായങ്ങളും പരിശുദ്ധാത്മാവിൻറെ വരങ്ങളെ പറ്റിയും, അന്യഭാഷ, പ്രവചനം എന്നിവയെ പറ്റിയും പരാമർശിക്കുന്നവയാണ് എന്നും തിരിച്ചറിയുമ്പോൾ ഈ വ്യാഖ്യാനങ്ങളൊന്നും യുക്തിയുക്തമോ പ്രസക്തമോ അല്ല എന്ന് മനസ്സിലാകും.
1കൊരി 12ൻറെ അവസാനത്തെ വചനവും, 1കൊരി 14ൻറെ ആദ്യത്തെ വചനവും ഈ മൂന്ന് അദ്ധ്യായങ്ങളും പരസ്പരം ബന്ധമുള്ളവയാണെന്ന് വ്യക്തമാക്കുന്നു. 1കൊരി 12ൽ പരിശുദ്ധാത്മാവിൻറെ വരങ്ങളെ പറ്റി വിവരിച്ച ശേഷം, പൌലോസ് പറയുന്നു:
“... ഇനി അതിശ്രേഷ്ഠമായ ഒരു മാർഗം ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം” (1കൊരി 12:31). ⭆ ആ അതിശ്രേഷ്ഠമായ മാർഗമാണ് സ്നേഹം.
1കൊരി 14 തുടങ്ങുന്നത് ഇങ്ങനെയാണ്:
1കൊരി 14:1 സ്നേഹം ആചരിക്കുവാൻ (സ്നേഹത്തെ പിന്തുടരുവാൻ) ഉത്സാഹിക്കുവിൻ! ആത്മീയ വരങ്ങളും വിശേഷാൽ പ്രവചനവരവും വാഞ്ഛിക്കുവിൻ.
ഈ മൂന്ന് അദ്ധ്യായങ്ങളിലും യേശുവിൻറെ രണ്ടാം വരവിനെ കുറിച്ച് സ്പഷ്ടമായ പരാമർശമില്ല എന്ന കാര്യം ശ്രദ്ധിക്കുക. അതുകൊണ്ടുതന്നെ, പരിപൂർണ്ണത വരിക എന്നതിന് യേശുവിൻറെ രണ്ടാം വരവ് എന്ന അർത്ഥമില്ല.
“കണ്ണാടിയിൽ കടങ്കഥയായി കാണുകയോ?” അതെങ്ങനാ അതിൻറെ സൂത്രം? സഹോദരാ, സഹോദരീ, ഈ വാക്കുകളുടെ മികച്ച പരിഭാഷ: [ഇരുണ്ട] ചില്ലിലൂടെ അവ്യക്തമായി കാണുക എന്നാണ്. നിങ്ങൾ നിങ്ങളുടെ ഉള്ളിൽ വസിക്കുന്ന യേശു ക്രിസ്തുവിനെ കണ്ണാടിയിലോ, ചില്ലിലൂടെയോ അവ്യക്തമായി കാണാറുണ്ടോ? അതെങ്ങെനെയാണ് സാധിക്കുന്നത്?
ഈ വചനത്തിൽ “പൂർണ്ണമായത്” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക് “ടെലിലോസ്” (τέλειος, സ്ട്രോങ്സിൽ G5046) ഏറ്റവും കുറഞ്ഞത് രണ്ട് തവണയെങ്കിലും “പ്രായപൂർത്തിയായവൻ” എന്ന അർത്ഥത്തിൽ പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്. 1കൊരി 14:20 (മുതിർന്നവർ) എബ്രാ 5:14 (പ്രായം തികഞ്ഞവർ) എന്നീ വചനങ്ങൾ കാണുക. അതായത്, ഈ വാക്കിന് പ്രായപൂർത്തിയാകുക, പൂർണ്ണത ആർജ്ജിക്കുക എന്നിങ്ങനെയുള്ള അർത്ഥമുണ്ട്.
1കൊരി 13:10നെ തുടർന്നുവരുന്ന വചനത്തിൽ ശൈശവത്തിലെ ചാപല്യങ്ങളിൽ നിന്നും പൂർണ്ണവളർച്ച പ്രാപിച്ചവനിലെ പക്വതയിലേയ്ക്കുള്ള വളർച്ചയെ പറ്റി പരാമർശിച്ചിരിക്കുന്നതിനാൽ അത്തരത്തിലൊരു വളർച്ചയാണ് അപൂർണ്ണമായത് നീങ്ങിപ്പോയി, പൂർണ്ണമായത് വരിക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
നിങ്ങൾ കണ്ണാടിയിൽ കടങ്കഥയായി എന്തോന്നാ കാണുന്നത്? യേശുവിനെയോ?
1കൊരി 13:12 ഇപ്പോൾ നാം കണ്ണാടിയിൽ കടങ്കഥയായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ ഞാൻ അറിയപ്പെട്ടത് പോലെ തന്നേ അറിയും,1കൊരി 13:10മുതലുള്ള വചനങ്ങൾ ക്രിസ്തുവിൻറെ രണ്ടാംവരവിനെ പറ്റിയാണെന്ന് വാദിക്കുന്നവർക്ക് ആധാരമായുള്ളത് ഈ വചനത്തിലെ “ഇപ്പോൾ” “അപ്പോൾ” എന്ന രണ്ട് വാക്കുകൾ മാത്രമാണ്. അപ്പോൾ എന്നത് ക്രിസ്തുവിൻറെ വരവിനെ പറ്റിയാണ് എന്നാണെന്ന് അവരങ്ങ് തീരുമാനിച്ചു. തമ്പ്രാക്കന്മാർ തീരുമാനിച്ചാൽ പിന്നെ ചോദ്യമില്ലല്ലോ?
“കണ്ണാടിയിൽ കടങ്കഥയായി കാണുകയോ?” അതെങ്ങനാ അതിൻറെ സൂത്രം? സഹോദരാ, സഹോദരീ, ഈ വാക്കുകളുടെ മികച്ച പരിഭാഷ: [ഇരുണ്ട] ചില്ലിലൂടെ അവ്യക്തമായി കാണുക എന്നാണ്. നിങ്ങൾ നിങ്ങളുടെ ഉള്ളിൽ വസിക്കുന്ന യേശു ക്രിസ്തുവിനെ കണ്ണാടിയിലോ, ചില്ലിലൂടെയോ അവ്യക്തമായി കാണാറുണ്ടോ? അതെങ്ങെനെയാണ് സാധിക്കുന്നത്?
എന്താണ് വരുന്നത്?
ഈ വചനത്തിൽ “പൂർണ്ണമായത്” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക് “ടെലിലോസ്” (τέλειος, സ്ട്രോങ്സിൽ G5046) ഏറ്റവും കുറഞ്ഞത് രണ്ട് തവണയെങ്കിലും “പ്രായപൂർത്തിയായവൻ” എന്ന അർത്ഥത്തിൽ പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്. 1കൊരി 14:20 (മുതിർന്നവർ) എബ്രാ 5:14 (പ്രായം തികഞ്ഞവർ) എന്നീ വചനങ്ങൾ കാണുക. അതായത്, ഈ വാക്കിന് പ്രായപൂർത്തിയാകുക, പൂർണ്ണത ആർജ്ജിക്കുക എന്നിങ്ങനെയുള്ള അർത്ഥമുണ്ട്.
1കൊരി 13:11 ഞാൻ ശിശു ആയിരുന്നപ്പോൾ ശിശുവിനെ പോലെ സംസാരിച്ചു, ശിശുവിനെ പോലെ ചിന്തിച്ചു, ശിശുവിനെ പോലെ നിരൂപിച്ചു; പുരുഷനായ ശേഷമോ ഞാൻ ശിശുവിനുള്ളത് ത്യജിച്ചുകളഞ്ഞു.
വീണ്ടും, 1കൊരി 13:12ൽ അവ്യക്തതയിൽ നിന്നും വ്യക്തതയിലേയ്ക്കുള്ള പുരോഗതിയെ പറ്റി പരാമർശിച്ചിരിക്കുന്നതിനാൽ അത്തരത്തിലുള്ള ഒരു പുരോഗതിയാണ് പൂർണ്ണതയുടെ വരവ്.
1കൊരി 13:12 ഇപ്പോൾ നാം കണ്ണാടിയിൽ കടങ്കഥയായി (ഒരു ചില്ലിലൂടെ അവ്യക്തമായി) കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ അംശമായി (ഭാഗികമായി) അറിയുന്നു; അപ്പോഴോ ഞാൻ അറിയപ്പെട്ടത് പോലെ തന്നേ അറിയും,
അൽപംകൂടെ വ്യക്തമായി പറഞ്ഞാൽ, പൂർണ്ണമായ സ്നേഹത്തിൻറെ വരവിനെ പറ്റിയാണ് പൌലോസ് 1കൊരി 13:10ൽ പ്രതിപാദിക്കുന്നത്.
ഓരോ അദ്ധ്യായത്തിനും ഓരോ സ്പഷ്ടമായ പ്രതിപാദ്യ വിഷയമുണ്ട്:
1കൊരി 13:10ൽ സ്നേഹത്തിൻറെ പൂർണ്ണത കൈവരുന്നതിന പറ്റിയാണ് പരാമർശിക്കുന്നത് എന്ന അറിവിൻറെ വെളിച്ചത്തിൽ ചില വചനങ്ങൾ പരാവര്‍ത്തനം ചെയ്യുന്നു..
പൌലോസ് പറഞ്ഞുനിർത്തിയത് പോലെ, സ്നേഹത്തെ പിന്തുടരുവാൻ ഉത്സാഹിക്കുക!
ഓരോ അദ്ധ്യായത്തിനും ഓരോ സ്പഷ്ടമായ പ്രതിപാദ്യ വിഷയമുണ്ട്:
- 1കൊരി 12 പരിശുദ്ധാത്മാവിൻറെ വരങ്ങളെ പറ്റിയാണ്.
- 1കൊരി 13 സ്നേഹത്തെ പറ്റിയാണ്.
- 1കൊരി 14: അന്യഭാഷയെ പറ്റിയാണ്.
- 1കൊരി 15: യേശുവിൻറെ വരവിനെയും പുനരുത്ഥാനത്തെയും പറ്റിയാണ്.
സ്നേഹത്തിൻറെ പൂർണ്ണത കൈവരുമ്പോൾ.
1കൊരി 13:10ൽ സ്നേഹത്തിൻറെ പൂർണ്ണത കൈവരുന്നതിന പറ്റിയാണ് പരാമർശിക്കുന്നത് എന്ന അറിവിൻറെ വെളിച്ചത്തിൽ ചില വചനങ്ങൾ പരാവര്‍ത്തനം ചെയ്യുന്നു..
1കൊരി 13:11 സ്നേഹത്തിൽ പൂർണ്ണത പ്രാപിക്കുന്നതിന് മുമ്പ് ഞാൻ ബാലിശമായി പെരുമാറി, സ്നേഹത്തിൽ പൂർണ്ണത പ്രാപിച്ചപ്പോൾ ഞാൻ ബാലിശമായത് ഉപേക്ഷിച്ചു.
1കൊരി 13:12 സ്നേഹത്തിൽ പൂർണ്ണത പ്രാപിക്കുന്നതിന് മുമ്പ് നാം (നിയമവാദികളെ പോലെ) മറ്റുള്ളവരെ അയോഗ്യരും പാപികളും എന്നൊക്കെയുള്ള മുൻവിധിയോടെ കാണുന്നു; സ്നേഹത്തിൻറെ പൂർണ്ണത വന്നുകഴിയുമ്പോൾ അവർ എങ്ങനെ ആയിരിക്കുന്നുവോ അതേപോലെ കാണും; ഇപ്പോൾ ഞാൻ അവരെ അപൂർണ്ണമായി അറിയുന്നു; സ്നേഹത്തിൻറെ പൂർണ്ണത വന്നുകഴിയുമ്പോൾ അവർ എന്നെ എങ്ങനെ അറിഞ്ഞിരുന്നോ, അതേപോലെ ഞാനും അവരെ അറിയും,
1കൊരി 13:12 സ്നേഹത്തിൻറെ പൂർണ്ണതയിൽ വിശ്വാസവും, പ്രത്യാശയും അപ്രസക്തമാകുന്നു; കാരണം സ്നേഹം ദൈവതുല്യമാണ്.. (ദൈവം സ്നേഹമാണ്.)
1കൊരി 13:8 സ്നേഹം ഒരിക്കലും പരാജയപ്പെടില്ല; പരിപൂർണ്ണമായ സ്നേഹത്തിന് മുന്നിൽ ഭാഷകളും, പ്രവചനവും, അറിവും ഒന്നുമല്ല.
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ
Sunday, April 16, 2017
മത്തായി 28:16-20ൽ നിന്നും സത്യത്തിലേയ്ക്കുള്ള ദൂരം 143 കിലോമീറ്ററിൽ കൂടുതലാണ്.
ക്രിസ്തുവിൽ പ്രിയരെ,
ഈ ലേഖനം നിങ്ങളെ ഞെട്ടിക്കും എന്നതിൽ എനിക്ക് അശ്ശേഷം സംശയമില്ല. ഈ ലേഖനത്തിൻറെ പേരിൽ ആരൊക്കെ എന്നെ ദുഷിച്ചാലും, ദൈവനിന്ദകൻ, എതിർക്രിസ്തു എന്നൊക്കെ വിളിച്ചാലും എനിക്ക് പരാതിയില്ല. എൻറെ ദൌത്യം സത്യം പറയുകയാണ്, അത് എത്രമാത്രം അപ്രിയകരമായിരുന്നാലും പറയും.
മത്താ 28:16-20ൻറെ വിഷയം നമ്മുടെ കർത്താവിൻറെ സ്വർഗാരോഹണമാണ് എന്നതിൽ സംശയമുള്ളവരോട് എനിക്ക് ഒന്നും പറയുവാനില്ല. ശരിയാണ്, ഈ വേദഭാഗത്തിൽ സ്വർഗാരോഹണത്തെ പറ്റി പ്രത്യക്ഷമായി പരാമർശിക്കുന്നില്ല; പക്ഷേ, ഗലീലിയിൽ വെച്ച് ഒരു തവണ അവിടത്തെ ആരാധിച്ച (നമസ്കരിച്ച) ശിഷ്യന്മാരെ (മത്താ 28:9) വീണ്ടും ഗലീലിയിലെ മലയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ആരാധിപ്പിച്ചത് (മത്താ 28:16) സെൽഫി എടുക്കുവാനായിരുന്നോ? എന്ന ചോദ്യത്തിന് അത്തരക്കാർ ഉത്തരം കണ്ടെത്തേണ്ടിവരും.
ഇതിന് സമാന്തരമായ ലൂക്കോസിൻറെ സുവിശേഷത്തിലെ വചനം:
നൂറ്റാണ്ടുകളായി ഈ മത്താ 28:19ൻറെ ആധികാരികതയെ പറ്റിയുള്ള ചർച്ച നടന്നുകൊണ്ടിരിക്കുന്നു. ഈ വചനം ആധികാരികമാണ് എന്ന് തെളിയിക്കുവാൻ നിരത്തുന്ന വാദഗതികൾ ഇവയാണ്.
ജ്ഞാനസ്നാനം നൽകേണ്ടതിൻറെ സൂത്രവാക്യം: പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ എന്നതാണെങ്കിൽ:
“ദൈവം കലക്കത്തിൻറെ (ആശയക്കുഴപ്പത്തിൻറെ) ദൈവമല്ല” (1കൊരി 14:33). കലക്കം (ആശയക്കുഴപ്പം) സൃഷ്ടിച്ചത് മനുഷ്യരാണ്.
(ന്യായികരണത്തൊഴിലാളികൾ ചോദിക്കുന്ന ചോദ്യമാണിത്.)
അതിൻറെ കാരണം വളരെ ലളിതമാണ്. പഠനങ്ങളുടെ അടിസ്ഥാനത്തിൽ പറഞ്ഞാൽ പുതിയനിയമത്തിൽ ഏറ്റവുമധികം വായിക്കപ്പെടുന്ന പുസ്തകം മത്തായിയുടെ സുവിശേഷമാണ്. സുവിശേഷങ്ങളിൽ ഏറ്റവും കുറവ് വായിക്കപ്പെടുന്നത് മർക്കോസിൻറെ സുവിശേഷവും. ഒരുപക്ഷേ, ഇത്തരം ഒരു തിരുത്തൽ മർക്കോസിൻറെ സുവിശേഷത്തിൽ നടത്തിയിരുന്നെങ്കിൽ ആരും കാണാതെ പോകുമായിരുന്നു. (എൻറെ വായനക്കാരിൽ എത്ര പേർ ഈ ലേഖനം വായിക്കുന്നതിന് മുമ്പ് മുകളിൽ വിവരിച്ചിരിക്കുന്ന വൈരുധ്യങ്ങളും വ്യത്യാസങ്ങളും ശ്രദ്ധിച്ചിരിക്കുമെന്ന് എനിക്ക് ഊഹിക്കുവാൻ കഴിയും.)
ലോകത്തിലുള്ള എല്ലാ കുറ്റവാളികളും അവരുടെ കുറ്റകൃത്യങ്ങളുടെ തെളിവുകൾ പരിപൂർണ്ണമായും നശിപ്പിച്ചിരുന്നെങ്കിൽ ഇപ്പോൾ ജയിലുകളുള്ള സ്ഥലങ്ങളിൽ കപ്പ നടുകയോ, ഫുട്ബോൾ കളിക്കുകയോ ആകാമായിരുന്നല്ലോ?
ഇനിയിപ്പോൾ ന്യായീകരണത്തൊഴിലാളികൾ ഈ വചനങ്ങൾ യഥാർത്ഥമാണ് എന്ന് തെളിയിക്കുവാനുള്ള ശ്രമവും, കട്ടക്കൽ അച്ചായൻ വേദപുസ്തകം വിശ്വസിക്കരുത് എന്ന് പറഞ്ഞു എന്ന ദുഷ്പ്രചരണവും തുടങ്ങുന്നത് മുൻകൂട്ടി കാണുവാൻ ഞാൻ ഒരു പ്രവാചകനാകേണ്ട ആവശ്യമില്ല.
മത്തായി 28:16-20ൽ നിന്നും സത്യത്തിലേയ്ക്കുള്ള ദൂരം ബേഥാന്യയിൽ നിന്നും ഗലീലിയിലേയ്ക്കുള്ള ദൂരം പോലെ 143 കിലോമീറ്ററിൽ കൂടുതലാണ്. (146.03 - 2.4 = 143.63).
ഈ ലേഖനം നിങ്ങളെ ഞെട്ടിക്കും എന്നതിൽ എനിക്ക് അശ്ശേഷം സംശയമില്ല. ഈ ലേഖനത്തിൻറെ പേരിൽ ആരൊക്കെ എന്നെ ദുഷിച്ചാലും, ദൈവനിന്ദകൻ, എതിർക്രിസ്തു എന്നൊക്കെ വിളിച്ചാലും എനിക്ക് പരാതിയില്ല. എൻറെ ദൌത്യം സത്യം പറയുകയാണ്, അത് എത്രമാത്രം അപ്രിയകരമായിരുന്നാലും പറയും.
മത്താ 28:16-20ൻറെ വിഷയം നമ്മുടെ കർത്താവിൻറെ സ്വർഗാരോഹണമാണ് എന്നതിൽ സംശയമുള്ളവരോട് എനിക്ക് ഒന്നും പറയുവാനില്ല. ശരിയാണ്, ഈ വേദഭാഗത്തിൽ സ്വർഗാരോഹണത്തെ പറ്റി പ്രത്യക്ഷമായി പരാമർശിക്കുന്നില്ല; പക്ഷേ, ഗലീലിയിൽ വെച്ച് ഒരു തവണ അവിടത്തെ ആരാധിച്ച (നമസ്കരിച്ച) ശിഷ്യന്മാരെ (മത്താ 28:9) വീണ്ടും ഗലീലിയിലെ മലയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ആരാധിപ്പിച്ചത് (മത്താ 28:16) സെൽഫി എടുക്കുവാനായിരുന്നോ? എന്ന ചോദ്യത്തിന് അത്തരക്കാർ ഉത്തരം കണ്ടെത്തേണ്ടിവരും.
① യേശുവിൻറെ സ്വർഗാരോഹണം നടന്ന സ്ഥലം ഗലീലിയോ ബേഥാന്യയോ?
പാലാ ടൌൺ ഹാളിൽ ഒരു നാടകത്തിൻറെ അവസാന രംഗം നടക്കുകയാണ്. മക്കളുടെ അപഥസഞ്ചാരത്തിൽ മനംനൊന്ത പിതാവ് വിഷം കഴിച്ച് പിടഞ്ഞ് മരിക്കുന്നു. പിതാവായി അഭിനയിച്ച മണർകാട്ട് അപ്പച്ചൻറെ അഭിനയം വളരെയധികം ഇഷ്ടപ്പെട്ട കാണികളുടെ “വൺസ് മോർ, വൺസ് മോർ” എന്ന ആർപ്പ് സഹിക്കവയ്യാതായപ്പോൾ മരിച്ച പിതാവ് വിഷക്കുപ്പി തേടിപ്പിടിച്ച് വീണ്ടും ആ രംഗം ആവർത്തിക്കുന്നത് കാണുവാനുള്ള ഭാഗ്യം എനിക്കുണ്ടായി.
മത്താ 28:16 എന്നാൽ 11 ശിഷ്യന്മാർ ഗലീലിയിൽ യേശു അവരോട് കൽപിച്ചിരുന്ന മലയ്ക്ക് പോയി.യേശുവോ ശിഷ്യന്മാരോ ഗലീലിയിലെ മലയിൽ നിന്നും വേറെ എവിടെയെങ്കിലും പോയതായി മത്തായി രേഖപ്പെടുത്തിയിട്ടില്ല, അതുകൊണ്ട്, ഈ അദ്ധ്യായത്തിൻറെ അവസാനം വരെയുള്ള സംഭവങ്ങൾ ഗലീലിയിൽ നടന്നിരിക്കണം.
ഇതിന് സമാന്തരമായ ലൂക്കോസിൻറെ സുവിശേഷത്തിലെ വചനം:
ലൂക്കോ 24:50 അനന്തരം അവൻ അവരെ ബേഥാന്യ വരെ കൂട്ടിക്കൊണ്ടുപോയി കൈ ഉയർത്തി അവരെ അനുഗ്രഹിച്ചു.അപ്പൊസ്തല പ്രവൃത്തികളിൽ നിന്നും:
അപ്പൊ 1:12 അവർ (ശിഷ്യന്മാർ) യെരൂശലേമിന് സമീപം ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരമുള്ള ഒലിവ് മല വിട്ട് യെരൂശലേമിലേക്ക് മടങ്ങിപ്പോന്നു. (ബേഥാന്യ ഒലിവ് മലയുടെ കിഴക്കേ ചെരിവിലാണ്.)മർക്കോസിൻറെ സുവിശേഷത്തിൽ സ്വർഗാരോഹണം നടന്ന സ്ഥലം വ്യക്തമാക്കിയിട്ടില്ല. (മർക്കോ 16:7ൽ യേശു പുനരുത്ഥാനത്തിന് ശേഷം ശിഷ്യന്മാരുമായി കണ്ടുമുട്ടിയ സ്ഥലമാണ് പരാമർശിക്കപ്പെട്ടിട്ടുള്ളത്.)
- ലൂക്കോസിൻറെ സുവിശേഷവും, അപ്പൊസ്തല പ്രവൃത്തികളും പറയുന്നത് യേശുവിൻറെ സ്വർഗാരോഹണം നടന്നത് യെരൂശലേമിൽ നിന്നും 2.4 കി.മി. ദൂരത്തിലുള്ള ബേഥാന്യയിൽ നിന്നുമാണെന്നാണ്.
- മത്തായിയുടെ സുവിശേഷം അനുസരിച്ച് സ്വർഗാരോഹണം നടന്നത് യെരൂശലേമിൽ നിന്നും 146.03 കി.മി. ദൂരത്തിലുള്ള ഗലീലിയിൽ നിന്നുമാണെന്നാണ്.
② ശിഷ്യന്മാർ യേശുവിനെ ആരാധിച്ചത് സ്വർഗാരോഹണത്തിന് മുമ്പോ, പിമ്പോ?
- മുമ്പ്: മത്താ 28:17ൽ ഗലീല മലയിൽ എത്തിയ ശിഷ്യന്മാർ യേശുവിനെ ആരാധിച്ചതിനെ പരാമർശിച്ച ശേഷമാണ് ബാക്കിയുള്ള വിവരണങ്ങൾ.
- പിമ്പ്: ലൂക്കോ 24:50-51ൽ യേശു സ്വർഗാരോഹണം ചെയ്തതിനെ പറ്റി വിവരിച്ച ശേഷം ലൂക്കോ 24:52ൽ ശിഷ്യന്മാർ യേശുവിനെ ആരാധിച്ചതിനെ പറ്റി പരാമർശിച്ചിരിക്കുന്നു.
മർക്കോസിൻറെ സുവിശേഷത്തിലും അപ്പൊസ്തല പ്രവൃത്തികളിലും ഈ സന്ദർഭത്തിൽ ശിഷ്യന്മാർ യേശുവിനെ ആരാധിച്ചതായി പരാമർശമില്ല.
③ യേശുവിന് ആകാശത്തിലും ഭൂമിയിലുമുള്ള സകല അധികാരവും ലഭിച്ചത് സ്വർഗാരോഹണത്തിന് മുമ്പോ, പിമ്പോ?
സ്വർഗാരോഹണത്തിന് മുമ്പ് യേശു ശിഷ്യന്മാരോട്:മത്താ 28:18 യേശു അടുത്ത് ചെന്ന്: സ്വർഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്ക് നൽകപ്പെട്ടിരിക്കുന്നു.
ഈ വചനത്തിന് തത്തുല്യമായ പരാമർശം ലൂക്കോസ്, മർക്കോസ് എന്നിവരുടെ സുവിശേഷങ്ങളിലോ, അപ്പൊസ്തല പ്രവൃത്തികളിലോ ഇല്ല.
ലൂക്കോസിൻറെ സുവിശേഷത്തിലെ താലന്തുകളുടെ (വെള്ളിയുടെ) ഉപമ ശ്രദ്ധിക്കുക:
ലൂക്കോ 19:12 കുലീനനായ ഒരു മനുഷ്യൻ രാജത്വം പ്രാപിച്ച്, മടങ്ങിവരേണം എന്ന് കരുതി ദൂരദേശത്തേക്ക് യാത്ര പോയി.
ഇവിടെ “കുലീനനായ മനുഷ്യൻ” യേശുവിൻറെ പ്രതീകമാണെന്ന് അറിയാത്തവർ കഴിയുന്നത്ര വേഗം ഈ ലേഖനം വായിക്കുന്നത് അവസാനിപ്പിക്കുക. ആ കുലീനനായ മനുഷ്യന് രാജത്വം (അധികാരം) ലഭിക്കുന്നത് ദൂരദേശത്ത് എത്തിയതിന് ശേഷമാണ്, അങ്ങോട്ട് പോകുന്നതിന് മുമ്പല്ല. ഇത് ശരിയാണെങ്കിൽ, യേശുവിന് സകല അധികാരവും ലഭിച്ചത് സ്വർഗ്ഗാരോഹണത്തിന് ശേഷമാണ്, മുമ്പല്ല.
ദാനിയേലിൻറെ പ്രവചനത്തിൽ നിന്നും:
ദാനീ 7:13 രാത്രിദർശനങ്ങളിൽ മനുഷ്യ പുത്രനോട് സദൃശനായ ഒരുവൻ ആകാശമേഘങ്ങളോടെ വരുന്നത് കണ്ടു; അവൻ വയോധികൻറെ അടുത്ത് ചെന്നു; അവർ അവനെ അവൻറെ മുമ്പിൽ അടുത്ത് വരുമാറാക്കി.
അപ്പൊ 1:9ൽ മേഘങ്ങളിൽ എടുക്കപ്പെട്ട യേശുവാണ്, വയോധികൻറെ (പിതാവിൻറെ) അടുത്ത് എത്തിയിരിക്കുന്നത്.
ദാനീ 7:14 സകല വംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കുവാൻ അവന് ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവൻറെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവൻറെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.
സ്വർഗാരോഹണം ചെയ്ത ശേഷമാണ് യേശുവിന് സകല അധികാരവും ലഭിച്ചത്; മത്താ 28:18 അവകാശപ്പെടുന്നത് പോലെ, സ്വർഗാരോഹണത്തിന് മുമ്പല്ല.
④ അപ്പൊസ്തലന്മാരെ യേശു ഏൽപിച്ച ദൌത്യം, “മഹാനിയോഗം”
പലർക്കും വികാരവിക്ഷോഭം ഉണ്ടാക്കുന്നതും “മതം” പൊട്ടുവാൻ ഇടവരുത്തുന്നതുമായ വചനമാണ് അടുത്തത്:
മത്താ 28:19ന് സമാന്തരമായ വചനങ്ങൾ:മത്താ 28:19 ആകയാൽ നിങ്ങൾ പുറപ്പെട്ട്, പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ സ്നാനം കഴിപ്പിച്ചുംമത്താ 28:20 ഞാൻ നിങ്ങളോട് കൽപിച്ചത് എല്ലാം പ്രമാണിക്കുവാൻ തക്കവണ്ണം ഉപദേശിച്ചും” സകല ജാതികളെയും ശിഷ്യരാക്കുവിൻ; ഞാനോ ലോകാവസാനം വരെ എല്ലാ നാളും നിങ്ങളോട് കൂടെ ഉണ്ട് എന്ന് അരുളിച്ചെയ്തു.
ലൂക്കോ 24:46 ക്രിസ്തു കഷ്ടം അനുഭവിക്കുകയും മൂന്നാം നാൾ മരിച്ചവരിൽ നിന്നും ഉയിർത്തെഴുനേൽക്കുകയുംമത്താ 28:19ൽ നിന്നും വിഭിന്നമായി, ലൂക്കോ 24:47ലും അപ്പൊ 1:8ലും ക്രിസ്തുവിൻറെ നാമം മാത്രമേ പരാമർശിക്കപ്പെട്ടിട്ടുള്ളൂ എന്നത് ശ്രദ്ധിക്കുക. (പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ മൂന്ന് നാമങ്ങളും പരാമർശിക്കപ്പെട്ടിട്ടില്ല.)
ലൂക്കോ 24:47 അവിടത്തെ (ക്രിസ്തുവിൻറെ) നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകല ജാതികളിലും പ്രസംഗിക്കുകയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.
അപ്പൊ 1:8 എന്നാൽ, പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ച്, യെരൂശലേമിലും യെഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എൻറെ (ക്രിസ്തുവിൻറെ) സാക്ഷികൾ ആകും എന്ന് പറഞ്ഞു.
മർക്കോ 16:16 പിന്നെ അവിടന്ന് അവരോട്: “നിങ്ങൾ ഭൂലോകത്തിൽ എല്ലാം പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിക്കുവിൻ.
നൂറ്റാണ്ടുകളായി ഈ മത്താ 28:19ൻറെ ആധികാരികതയെ പറ്റിയുള്ള ചർച്ച നടന്നുകൊണ്ടിരിക്കുന്നു. ഈ വചനം ആധികാരികമാണ് എന്ന് തെളിയിക്കുവാൻ നിരത്തുന്ന വാദഗതികൾ ഇവയാണ്.
- പ്രാചീന കൈയ്യെഴുത്തുപ്രതികളിൽ ഈ വചനം ഉണ്ടായിരുന്നു പോലും!
ക്രി.പി. രണ്ടാം നൂറ്റാണ്ടിന് മുമ്പുള്ള ഒരു കൈയ്യെഴുത്തുപ്രതിയും ലഭ്യമല്ല. ക്രി.പി. രണ്ടാം നൂറ്റാണ്ട് നമ്മുടെ കാഴ്ചപ്പാടിൽ പ്രാചീനമാണ്. ഏകദേശം ക്രി.പി. 70-75നുള്ളിൽ പുതിയനിയമത്തിൻറെ രചയിതാക്കൾ എല്ലാവരും മരിക്കുകയോ, രക്തസാക്ഷികളാകുകയോ ചെയ്തിരുന്നു എന്നും, അവരുടെ കൈപ്പടയിലുള്ള കൈയ്യെഴുത്തുപ്രതികൾ ഒന്നുമില്ല എന്നതും പരിഗണിച്ചാൽ അവരുടെ കാലത്തിന് 100-150 വർഷങ്ങൾക്ക് ശേഷമുള്ള കൈയ്യെഴുത്തുപ്രതികൾക്ക് എത്രമാത്രം ആധികാരികതയുണ്ടാവാം എന്നത് വ്യക്തമാകും.
- ആദിമ സഭാപിതാക്കന്മാരുടെ രചനകളിൽ ഈ വചനത്തിന് തത്തുല്യമായ പരാമർശങ്ങൾ ഉണ്ട് പോലും!
നല്ലതുതന്നെ, പക്ഷേ, പിതാവായ ദൈവം ഒഴികെ മറ്റാരും സഭയ്ക്ക് പിതാവായിരിക്കുവാൻ പാടില്ല (മത്താ 23:9) എന്ന് പഠിപ്പിച്ച യേശുവിൻറെ ശിഷ്യന്മാർക്ക് എങ്ങനെ പല പിതാക്കന്മാരുണ്ടായി? ഈ പിതാക്കന്മാരുടെ സാധുതയെന്ത്? അവർക്ക് തെറ്റുപറ്റില്ല എന്നതിന് എന്താണ് തെളിവ്? (കുറഞ്ഞപക്ഷം ഒരു സഭാപിതാവെങ്കിലും അദ്ദേഹത്തിൻറെ പ്രഖ്യാതമായ കൃതിയുടെ ഒരേ അദ്ധ്യായത്തിൽ പരസ്പര വിരുദ്ധമായ വിവരക്കേടുകൾ എഴുതിയിരിക്കുന്നത് വായിക്കുവാനുള്ള സൌഭാഗ്യം എനിക്ക് ലഭിച്ചു.)
- വേദപുസ്തകത്തിൽ ഇല്ലാത്ത ചില പുസ്തകങ്ങളിൽ ഇത്തരം പരാമർശങ്ങൾ ഉണ്ടായിരുന്നു പോലും!
അതും നല്ലതുതന്നെ! അത്തരം പുസ്തകങ്ങൾ പരിശുദ്ധാത്മാവിനാൽ പ്രേരിതവും ആധികാരികതയുള്ളവയും ആണെങ്കിൽ അവ എന്തുകൊണ്ട് വേദപുസ്തകത്തിൽ ഇല്ല? വേദപുസ്തകത്തിൽ ഉള്ള ചില പുസ്കങ്ങളുടെ പോലും ഗ്രന്ഥകര്‍തൃത്വം വ്യക്തമല്ലാത്ത പരിതസ്ഥിതിയിൽ (ഉദാ: എബ്രായർ), വേദപുസ്തകത്തിൽ ഇല്ലാത്ത പുസ്തകങ്ങളുടെ ഗ്രന്ഥകര്‍തൃത്വവും ആധികാരികതയും എങ്ങനെ നിശ്ചയിക്കും?
ഇത്തരം തിരുത്തലുകൾ നടന്നിട്ടുണ്ട് എന്ന് സൂചിപ്പിച്ചാലുടനെ, “ദൈവത്തിൻറെ സകല വചനവും ശുദ്ധിചെയ്തതാണ്” (സദൃ 30:5), “യഹോവയുടെ വചനങ്ങൾ നിർമ്മല വചനങ്ങൾ ആകുന്നു; നിലത്ത് ഉലയിൽ ഉരുക്കി 7 പ്രാവശ്യം ശുദ്ധിചെയ്ത വെള്ളി പോലെ” (സങ്കീ 12:6) തുടങ്ങിയ വചനങ്ങൾ എടുത്തുകാണിച്ചിട്ട് പ്രയോജനമില്ല. യേശുവിൻറെ കാലത്തിന് മുമ്പുതന്നെ വേദശാസ്ത്രികൾ ദൈവവചനത്തിനിട്ട് പണിയുവാൻ തുടങ്ങി എന്നും വചനമുണ്ട്.
യിരെ 8:8 ഞങ്ങൾ ജ്ഞാനികൾ; യഹോവയുടെ ന്യായപ്രമാണം ഞങ്ങളുടെ പക്കൽ ഉണ്ടെന്ന് നിങ്ങൾ പറയുന്നത് എങ്ങനെ? ശാസ്ത്രിമാരുടെ കള്ള എഴുത്തുകോൽ അതിനെ വ്യാജമാക്കി തീർത്തിരിക്കുന്നു.
ഓ, അത് ശാസ്ത്രിമാരല്ലേ, ക്രൈസ്തവർ അങ്ങനെ ചെയ്യില്ല എന്ന വാദത്തിന് സാംഗത്യമില്ല.
മത്താ 28:19നെ പറ്റി അൽപം കൂടെ.
ജ്ഞാനസ്നാനം നൽകേണ്ടതിൻറെ സൂത്രവാക്യം: പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ എന്നതാണെങ്കിൽ:
- ആ സൂത്രവാക്യം യേശുവിൽ നിന്നും ശ്രവിച്ച ശിഷ്യന്മാർ അങ്ങനെ ചെയ്തതായി വേദപുസ്തകത്തിൽ ഇല്ലാത്തതെന്താണ്?
- അപ്പൊ 2:38; 8:12; 8:16; 19:4, 5; റൊമ 6:3, 4; 1കൊരി 1:13, 17; ഗലാ 3:27 എന്നീ വചനങ്ങളിൽ ജ്ഞാനസ്നാനത്തെ യേശു ക്രിസ്തുവുമായി മാത്രം ബന്ധപ്പെടുത്തിയിരിക്കുന്നത് എന്തുകൊണ്ട്?
അപ്പൊ 8:16 അന്ന് വരെ അവരിൽ ആരുടെ മേലും ആത്മാവ് വന്നിരുന്നില്ല; അവർ കർത്താവായ യേശുവിൻറെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു.“യേശുവിൻറെ നാമത്തിൽ” ജ്ഞാനസ്നാനം സ്വീകരിച്ചു / നൽകി എന്നതിന് “പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ” എന്ന അർത്ഥമുണ്ടെങ്കിൽ:
അപ്പൊ 19:5 ഇത് കേട്ടപ്പോൾ അവർ കർത്താവായ യേശുവിൻറെ നാമത്തിൽ സ്നാനം ഏറ്റു.
റോമ 6:3 യേശു ക്രിസ്തുവിനോട് ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവിടത്തെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്ന് നിങ്ങൾ അറിയുന്നില്ലേ?ഈ വചനത്തിൽ “അവിടത്തെ” (അവൻറെ) എന്ന വാക്കിനാൽ ഉദ്ദേശിച്ചിരിക്കുന്ന യേശു ക്രിസ്തുവിൻറെ മരണത്തിൽ മത്രമല്ലേ നാം ജ്ഞാനസ്നാനത്തിലൂടെ പങ്കാളികളാകുന്നുള്ളൂ? അതോ, മൂന്ന് പേരിൽ ചേരുവാൻ ജ്ഞാനസ്നാനം സ്വീകരിക്കുന്ന നാം ഒരാളുടെ മരണത്തിൽ മാത്രം പങ്കാളികളാവുമോ? അതോ മൂന്ന് പേരും ഒരുമിച്ച് മരിച്ചോ?
“ദൈവം കലക്കത്തിൻറെ (ആശയക്കുഴപ്പത്തിൻറെ) ദൈവമല്ല” (1കൊരി 14:33). കലക്കം (ആശയക്കുഴപ്പം) സൃഷ്ടിച്ചത് മനുഷ്യരാണ്.
ഈ വേദഭാഗങ്ങളിൽ മത്താ 28:16-20 മാത്രം എന്തുകൊണ്ട് തിരുത്തപ്പെട്ടു?
(ന്യായികരണത്തൊഴിലാളികൾ ചോദിക്കുന്ന ചോദ്യമാണിത്.)
അതിൻറെ കാരണം വളരെ ലളിതമാണ്. പഠനങ്ങളുടെ അടിസ്ഥാനത്തിൽ പറഞ്ഞാൽ പുതിയനിയമത്തിൽ ഏറ്റവുമധികം വായിക്കപ്പെടുന്ന പുസ്തകം മത്തായിയുടെ സുവിശേഷമാണ്. സുവിശേഷങ്ങളിൽ ഏറ്റവും കുറവ് വായിക്കപ്പെടുന്നത് മർക്കോസിൻറെ സുവിശേഷവും. ഒരുപക്ഷേ, ഇത്തരം ഒരു തിരുത്തൽ മർക്കോസിൻറെ സുവിശേഷത്തിൽ നടത്തിയിരുന്നെങ്കിൽ ആരും കാണാതെ പോകുമായിരുന്നു. (എൻറെ വായനക്കാരിൽ എത്ര പേർ ഈ ലേഖനം വായിക്കുന്നതിന് മുമ്പ് മുകളിൽ വിവരിച്ചിരിക്കുന്ന വൈരുധ്യങ്ങളും വ്യത്യാസങ്ങളും ശ്രദ്ധിച്ചിരിക്കുമെന്ന് എനിക്ക് ഊഹിക്കുവാൻ കഴിയും.)
ലോകത്തിലുള്ള എല്ലാ കുറ്റവാളികളും അവരുടെ കുറ്റകൃത്യങ്ങളുടെ തെളിവുകൾ പരിപൂർണ്ണമായും നശിപ്പിച്ചിരുന്നെങ്കിൽ ഇപ്പോൾ ജയിലുകളുള്ള സ്ഥലങ്ങളിൽ കപ്പ നടുകയോ, ഫുട്ബോൾ കളിക്കുകയോ ആകാമായിരുന്നല്ലോ?
ഇനിയിപ്പോൾ ന്യായീകരണത്തൊഴിലാളികൾ ഈ വചനങ്ങൾ യഥാർത്ഥമാണ് എന്ന് തെളിയിക്കുവാനുള്ള ശ്രമവും, കട്ടക്കൽ അച്ചായൻ വേദപുസ്തകം വിശ്വസിക്കരുത് എന്ന് പറഞ്ഞു എന്ന ദുഷ്പ്രചരണവും തുടങ്ങുന്നത് മുൻകൂട്ടി കാണുവാൻ ഞാൻ ഒരു പ്രവാചകനാകേണ്ട ആവശ്യമില്ല.
മത്തായി 28:16-20ൽ നിന്നും സത്യത്തിലേയ്ക്കുള്ള ദൂരം ബേഥാന്യയിൽ നിന്നും ഗലീലിയിലേയ്ക്കുള്ള ദൂരം പോലെ 143 കിലോമീറ്ററിൽ കൂടുതലാണ്. (146.03 - 2.4 = 143.63).
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.
ഈ വേദഭാഗത്തിൽ നിന്നും വചനങ്ങൾ അടർത്തിയെടുത്ത് ചോദ്യങ്ങൾ ചോദിച്ചവരുണ്ട്. അവർക്കുള്ള മറുപടിയാണ് ഈ ലേഖനം.
Tuesday, February 28, 2017
“ശൂന്യമാക്കുന്ന മ്ലേച്ഛത” - ④ - 1290 ദിവസങ്ങൾ, 1335 ദിവസങ്ങൾ
ക്രിസ്തുവിൽ പ്രിയരെ,
ഇത് “ശൂന്യമാക്കുന്ന മ്ലേച്ഛത” എന്ന പരമ്പരയിലെ നാലാമത്തെ ലേഖനമാണ്. ഒന്നും, രണ്ടും, മൂന്നും ഭാഗങ്ങൾ വായിക്കാതെ ഇത് വായിച്ചിട്ട് പ്രയോജനമില്ല.
ഈ ലേഖനം എഴുതുവാൻ മൂന്ന് ആഴ്ച വേണ്ടിവന്നു. എൻറെയും മൃതപ്രായനായ എൻറെ കംപ്യൂട്ടറിൻറെയും ക്ഷയോന്മുഖമായ ആരോഗ്യം മാത്രമല്ല ഈ താമസത്തിന് കാരണം. ഈ ലേഖനം കഴിയുന്നത്ര വസ്തുനിഷ്ഠവും മറ്റാരുടെയെങ്കിലും സ്വാധീനമില്ലാത്തതും ആയിരിക്കണം എന്ന പ്രാർത്ഥനാപൂർവകമായ ആഗ്രഹവും പ്രയത്നവുമാണ് ഈ താമസത്തിന് കാരണം. വളരെയധികം വെട്ടലുകളും തിരുത്തലുകളും നടത്തിയിട്ടും ഈ ലേഖനത്തിൻറെ ദൈർഘ്യം കുറയ്ക്കുവാൻ കഴിയാത്തതിൽ ഖേദിക്കുന്നു.
ഈ ഭാഗം വായിക്കുമ്പോൾ വ്യക്തമായി ഓർമ്മിക്കേണ്ട സംഗതികൾ:
ഇത് “ശൂന്യമാക്കുന്ന മ്ലേച്ഛത” എന്ന പരമ്പരയിലെ നാലാമത്തെ ലേഖനമാണ്. ഒന്നും, രണ്ടും, മൂന്നും ഭാഗങ്ങൾ വായിക്കാതെ ഇത് വായിച്ചിട്ട് പ്രയോജനമില്ല.
ഈ ലേഖനം എഴുതുവാൻ മൂന്ന് ആഴ്ച വേണ്ടിവന്നു. എൻറെയും മൃതപ്രായനായ എൻറെ കംപ്യൂട്ടറിൻറെയും ക്ഷയോന്മുഖമായ ആരോഗ്യം മാത്രമല്ല ഈ താമസത്തിന് കാരണം. ഈ ലേഖനം കഴിയുന്നത്ര വസ്തുനിഷ്ഠവും മറ്റാരുടെയെങ്കിലും സ്വാധീനമില്ലാത്തതും ആയിരിക്കണം എന്ന പ്രാർത്ഥനാപൂർവകമായ ആഗ്രഹവും പ്രയത്നവുമാണ് ഈ താമസത്തിന് കാരണം. വളരെയധികം വെട്ടലുകളും തിരുത്തലുകളും നടത്തിയിട്ടും ഈ ലേഖനത്തിൻറെ ദൈർഘ്യം കുറയ്ക്കുവാൻ കഴിയാത്തതിൽ ഖേദിക്കുന്നു.
ഈ ഭാഗം വായിക്കുമ്പോൾ വ്യക്തമായി ഓർമ്മിക്കേണ്ട സംഗതികൾ:
- ഈ ലേഖനത്തിൻറെ നിഗമനങ്ങൾ അവസാന വാക്കല്ല.
- മുമ്പ് പറഞ്ഞിട്ടുള്ളത് പോലെ, ഹീബ്രൂ കലണ്ടറിൻറെ അവ്യക്തതയും ജോസഫസിൻറെ രേഖകളിൽ തിയ്യതികൾ വ്യക്തമായി രേഖപ്പെടുത്താത്തതും വ്യക്തമായ നിഗമനങ്ങളിൽ എത്തുന്നതിന് തടസ്സമാണ്.
മത്താ 24:15ൽ യേശു പരാമർശിച്ചത് ദാനീ 12:11 ആണെന്ന് നാം മുൻ ലേഖനങ്ങളിൽ കണ്ടു.
ദാനീയേൽ ഇത്തരം വിശദാംശങ്ങളിൽ ശ്രദ്ധാലുവാണ്. ഉദാഹരണമായി:
മുകളിൽ സൂചിപ്പിച്ച അഭാവം പരിഗണിക്കാതെയാണ് പലരും ഈ വേദഭാഗത്തിൽ നിന്നും 1290 ദിവസങ്ങളുടെയും 1335 ദിവസങ്ങളുടെയും കൃത്യമായ അവസാനം കണ്ടെത്തുവാൻ ശ്രമിക്കുന്നതും, മറ്റൊരാളുടെ കണ്ടുപിടുത്തത്തേക്കാൾ എൻറെ കണ്ടുപിടുത്തമാണ് എന്ന് മേനി നടിക്കുന്നതും.
ഈയിടെ പാസ്റ്റർ സജിത് ജോസഫും, പാസ്റ്റർ അഭിലാഷ് രാജും തമ്മിൽ നടന്ന ചർച്ചയിൽ പാസ്റ്റർ അഭിലാഷ് രാജ് ഈ വചനത്തിൽ നിരന്തര ഹോമയാഗത്തെ പറ്റിയല്ല പരാമർശിച്ചിരിക്കുന്നത് എന്ന് വാദിച്ചു. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ നിരന്തരമായ എന്തോ ഒന്ന് നിറുത്തപ്പെടും എന്നാണ് ഈ വചനം വിവക്ഷിക്കുന്നത്. അദ്ദേഹം ഇങ്ങനെ പറയുവാൻ കാരണം: ഹോമയാഗം എന്നതിന് തത്തുല്യമായ ഹീബ്രൂ പദം ഈ വചനത്തിൽ ഉപയോഗിച്ചിട്ടില്ല എന്നതാണ്. [ഹോമയാഗം എന്ന പദം പരിഭാഷകർ ചേർത്തതാണ്] ആ വാദം ശരിയാണെങ്കിൽ ദാനീയേലിൻറെ പ്രവചനത്തിൽ ഒരിടത്തും അത്തരത്തിൽ ഒരു പദം ഉപയോഗിച്ചിട്ടില്ല [ദാനീ 8:11, 12, 13, 9:27, 11:31, 12:11,], എന്നിട്ടും അന്തിയോക്കസ് എപ്പിഫാനസിൻറെ കാലത്ത് ഹോമയാഗങ്ങൾ നിറുത്തപ്പെട്ടില്ലേ?
ദാനീയേൽ
12:11 വ്യാഖ്യാനം ചെയ്യുന്നതിലെ ഏറ്റവും വലിയ
വെല്ലുവിളി നമ്മുടെ മുൻവിധികളാണ്. ശൂന്യമാക്കുന്ന മ്ലേച്ഛതയെ പറ്റി
പരാമർശിച്ചിരിക്കുന്ന മത്താ 24:15; മർക്കോ 13:14 എന്നീ വചനങ്ങൾക്ക്
സമാന്തരമായ ലൂക്കോ 21:20 ഇങ്ങനെയാണ്:
ഈ ഒരു സമാന്തരത്വം നിമിത്തം ശുന്യമാക്കുന്ന മ്ലേച്ഛത റോമൻ സൈന്യമായിരുന്നു എന്ന് പഠിപ്പിക്കുന്നവരുണ്ട്. (ഞാനും അങ്ങനെ ധരിച്ചിരുന്നു.) ജാതികളായ റോമർ യെഹൂദരുടെ വീക്ഷണത്തിൽ മ്ലേച്ഛരായിരുന്നു എന്നതാണ് നിഗമനം. റോമൻ സൈനികർ അത്തരത്തിൽ മ്ലേച്ഛരായിരുന്നെങ്കിൽ അവരിൽ ഒരു ശതാധിപൻ നിർമ്മിച്ച പള്ളി (സിനഗോഗ്, ലൂക്കോ 7:5) എങ്ങനെ യെഹൂദർക്ക് സ്വീകാര്യമാകും? എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടിവരും.
മത്താ 24:15ലും മർക്കോ 13:14ലും ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധസ്ഥലത്തിൽ നിൽക്കുന്നതിനെ പറ്റി സംസാരിക്കുമ്പോൾ ലൂക്കോ 21:20 സൈന്യം യെരൂശലേമിനെ വളഞ്ഞിരിക്കുന്നതിനെ പറ്റിയാണ് സംസാരിക്കുന്നത് എന്നത് ശ്രദ്ധിക്കുക - അതായത്, സൈന്യം ഇനിയും വിശുദ്ധസ്ഥലത്തിൽ എത്തിയിട്ടില്ല, അതുകൊണ്ടുതന്നെ, റോമൻ സൈന്യമായിരുന്നില്ല ശൂന്യമാക്കുന്ന മ്ലേച്ഛത.
ശൂന്യമാക്കുന്ന മ്ലേച്ഛതയെ പറ്റിയുള്ള ദാനീയേലിൻറെ പ്രവചനങ്ങളിൽ വ്യക്തമായ ഒരു ക്രമമുണ്ട് (ദാനീ 11:31; 12:10):
ഒന്നാം നൂറ്റാണ്ടിൽ ഹോമയാഗങ്ങൾ അവസാനിച്ചതിനെ പറ്റി പഠിക്കുമ്പോൾ മിക്കവാറും പേർ അവഗണിക്കുന്ന കാര്യം യെഹൂദരുടെ ആചാരങ്ങളുടെ ഭാഗമായി അർപ്പിക്കപ്പെട്ടിരുന്ന ഹോമയാഗങ്ങൾക്ക് പുറമേ, ഭരണാധികാരികൾക്കും രാജാക്കന്മാർക്കും വേണ്ടി ഹോമയാഗങ്ങൾ അർപ്പിക്കപ്പെട്ടിരുന്നു എന്നതാണ്. (ലേവ്യ 9:23; 2ശമു 6:18; 1ദിന 16:2, 3). റോമൻ രാജാക്കന്മാരുടെ ഭരണകാലത്ത് ഈ ആചാരം പ്രബലമായിരുന്നു എന്നുവേണം കരുതുവാൻ.
ക്രി.പി.66ൽ ദേവാലയത്തിൻറെ അപ്പോഴത്തെ ഭരണാധികാരിയായിരുന്ന അനന്യാസിൻറെ മകൻ എലെയാസർ അന്യജാതികൾക്ക് (റോമൻ രാജാക്കന്മാർ അടക്കം) വേണ്ടിയുള്ള ഹോമയാഗങ്ങൾ നിറുത്തിവെക്കുവാൻ ദേവാലയത്തിലെ വിചരിപ്പുകാരെ നിർബന്ധിച്ചു. ഈ സംഭവം ഹീബ്രൂ കലണ്ടറിലെ അവ് (Av, ജൂലൈ-ആഗസ്‌ത്) മാസത്തിലാണ് നടന്നത്. (ജോസഫസ്, യെഹൂദരുടെ യുദ്ധങ്ങൾ: പുസതകം 2, അദ്ധ്യായം 17, ഭാഗം 2 - 7). ഇത് നടന്നത് സൈലോഫോറി (Xylophory - Tu B'Av) എന്ന പെരുന്നാളിന് മുമ്പാണെന്ന് ജോസഫസ് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. നെഹ 13:31ൽ പരാമർശിച്ചിരിക്കുന്ന വിറക് വഴിപാടിൻറെ പെരുന്നാളാണിത്. (ഇപ്പോൾ ദേവാലയം ഇല്ലാത്തതിനാൽ യെഹൂദർ ഈ ദിവസം വലൻറൈൻസ് ഡേ പോലെ കമിതാക്കളുടെ ദിനമായി ആചരിക്കുന്നു.) ഈ പെരുന്നാൾ അവ് മാസം 15നാണ്. ചാന്ദ്രമാസം ഗ്രിഗോറിയൻ മാസത്തിൻറെ നടുവിലാണ് തുടങ്ങാറുള്ളത് എന്നതിനാൽ അവ് പതിനഞ്ചിന് ആചരിക്കുന്ന സൈലോഫോറി ജൂലൈ അവസാനത്തിൽ ആയിരിക്കും. യെഹൂദരുടെ കാര്യത്തിലുള്ള ദൈവത്തിൻറെ ഇടപെടലുകൾ പലതും അവ് മാസം 7, 9, 10 (ഏകദേശം ജൂലൈ 22, 24, 25) തിയ്യതികളിലാണ് നടന്നിട്ടുള്ളത് എന്നതിനാൽ ഹോമയാഗങ്ങൾ നിറുത്തപ്പെട്ടതും ഈ തിയ്യതികളിൽ ആയിരിക്കണം.
ക്രി.പി 66 ജൂലൈ മാസത്തിൻറെ ഒടുവിൽ ഹോമയാഗങ്ങൾ നിറുത്തപ്പെട്ടതിനാൽ ആ മാസത്തിൻറെ ഒടുവിലെ ദിവസങ്ങൾ കണക്കാക്കാതെ, ആഗസ്ത് മാസത്തിൽ നിന്നും 1290 ദിവസങ്ങൾ (43 മാസങ്ങൾ) കണക്കാക്കിയാൽ ക്രി.പി.70ലെ ഫെബ്രുവരി കഴിഞ്ഞ് മാർച്ചിൻറെ ആരംഭത്തിൽ എത്തും. ക്രി.പി 70ലെ പെസഹയ്ക്ക് (ഏപ്രിൽ 14, എന്ന് പണ്ഡിതമതം) ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ടൈറ്റസ് സീസർ യെരൂശലേമിന് ഉപരോധം ഏർപ്പെടുത്തിയത്. ഈ തിയതിയിൽ നിന്നും 45 ദിവസം (1335 - 1290) കുറച്ചാലും മാർച്ചിൻറെ ആരംഭത്തിൽ എത്തും. (1335 ദിവസങ്ങളെ പറ്റി ചുവടെ എഴുതിയിട്ടുണ്ട്.)
ഈ കാലഘട്ടത്തിൽ നിരവധി മ്ലേച്ഛതകൾ നടന്നിരുന്നു. അവയിൽ ഏറ്റവും മ്ലേച്ഛമായത് എന്ന് ജോസഫസ് രേഖപ്പെടുത്തിയിരിക്കുന്ന ഒരു സംഭവം മാത്രം ഇവിടെ എഴുതുന്നു.
യെഹൂദരും റോമരും തമ്മിലുള്ള യുദ്ധം നടക്കുമ്പോൾ യുദ്ധം ചെയ്യുന്ന യെഹൂദരുടെ ഇടയിൽ മൂന്ന് സംഘങ്ങൾ ഉണ്ടായിരുന്നു: (“മഹാനഗരം 3 അംശമായി പിരിഞ്ഞു” എന്ന് വെളി 16:19.)
യെരൂശലേമിനെ സൈന്യം വളയുന്നതിനെയും ഉപദ്രവത്തെയും പറ്റി പറഞ്ഞ ശേഷം യേശു പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക:
പയ്യന്നൂരിൽ നിന്നും ഞങ്ങളുടെ ഗ്രാമത്തിലൂടെ കടന്നുപോകുന്ന ലാസ്റ്റ് ബസ്സ് രാത്രി 9:30ന് പുറപ്പെടുമായിരുന്നു. അതിൽ കയറിപ്പറ്റുവാനുള്ള വ്യഗ്രതയിൽ പൊതുമര്യാദയും, മനുഷ്യത്വവും മറന്ന് ഉന്തും, തള്ളും, തെറിവിളിയും, ചവിട്ടും നടത്തുന്നത് കണ്ടിട്ടുണ്ട്.
ലൂക്കോ 21:28ൽ “വീണ്ടെടുപ്പ്” എന്ന വാക്ക് വായിക്കുമ്പോൾ അത് സ്വർഗത്തിലേയ്ക്കുള്ള ലാസ്റ്റ് ബസ്സ് പുറപ്പെടുന്നതിനെ പറ്റിയാണ് പരാമർശിക്കുന്നത് എന്ന് കരുതി സ്വയം വചനത്തിലേയ്ക്ക് കുത്തിക്കയറ്റുവാൻ ശ്രമിക്കുന്നവർ ഞാൻ പറയുന്നത് കേൾക്കേണ്ട, ഭവിഷ്യവാദികളും (futurist) വിഖ്യാതരുമായ വേദപണ്ഡിതന്മാർ പറയുന്നത് കേൾക്കൂ:
ഈ ലേഖനം ഒരു മഹാ സംഭവമാണെന്ന് അവകാശപ്പെടുന്നില്ല. കൂടുതൽ വിശദവും ഗഹനവുമായ പഠനം കൃത്യമായ തിയ്യതികൾ കണ്ടെത്തുവാൻ സഹായിച്ചേക്കും.
മത്താ 24:15 എന്നാൽ ദാനീയേൽ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തത് പോലെ ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധസ്ഥലത്തിൽ നിൽക്കുന്നത് നിങ്ങൾ കാണുമ്പോൾ” - വായിക്കുന്നവൻ ചിന്തിച്ചു കൊള്ളട്ടെ -
Mat 24:15 When ye therefore shall see the abomination of desolation[G2050], spoken of by Daniel the prophet, stand in the holy place, (whoso readeth, let him understand:)
ശ്രദ്ധിക്കപ്പെടാതെ പോയ “വരെ”.
ദാനീയേൽ 1211-12ൽ വിവരിക്കപ്പെട്ടിട്ടുള്ള സംഭവങ്ങൾ നിറവേറിത്തീരേക്കേണ്ടത്
വിശുദ്ധ ജനത്തിൻറെ ബലം തകർത്തുകളയപ്പെടുന്ന കാലത്താണ്. (ദാനീ 12:7,
തകർത്തുകളഞ്ഞ ശേഷമാണ് എന്ന് മലയാളം വേദപുസ്തകം. ഈ ലേഖനപരമ്പര പല പരിഭാഷകൾ
താരതമ്യം ചെയ്തുനോക്കിയ ശേഷമാണ് തയ്യാറാക്കിയിട്ടുള്ളത്.)
ശൂന്യമാക്കുന്ന മ്ലേച്ഛത എന്താണെന്ന് കണ്ടുപിടിക്കുവാനുള്ള വ്യഗ്രതയിൽ ഭവിതവാദികളും ഭവിഷ്യവാദികളും ഒരുപോലെ ശ്രദ്ധിക്കാതെ പോയ ഒരു കാര്യമാണ് ദാനീ 12:11ൽ “വരെ” എന്ന വാക്കില്ല എന്നത്.
ശൂന്യമാക്കുന്ന മ്ലേച്ഛത എന്താണെന്ന് കണ്ടുപിടിക്കുവാനുള്ള വ്യഗ്രതയിൽ ഭവിതവാദികളും ഭവിഷ്യവാദികളും ഒരുപോലെ ശ്രദ്ധിക്കാതെ പോയ ഒരു കാര്യമാണ് ദാനീ 12:11ൽ “വരെ” എന്ന വാക്കില്ല എന്നത്.
ദാനീ 12:11 നിരന്തര ഹോമയാഗം നിറുത്തലാക്കുകയും ശൂന്യമാക്കുന്ന മ്ലേച്ഛബിംബത്തെ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന കാലം മുതൽ[H4480] 1290 ദിവസം ചെല്ലും.ഇവിടെ രണ്ട് സംഭവങ്ങൾ പരാമർശിക്കപ്പെട്ടിട്ടുണ്ട്:
Dan 12:11 [KJV] And from[H4480] the time that the daily[H8548] sacrifice shall be taken away, and the abomination that maketh desolate[G2050] set up, there shall be a thousand two hundred and ninety days.
Dan 12:11 [YLT] and from the time of the turning aside of the perpetual sacrifice , and [to] the giving out of the desolating abomination, are days a thousand, two hundred, and ninety.
ദാനീ 12:11 1335 ദിവസത്തോളം കാത്തു ജീവിച്ചിരിക്കുന്നവൻ ഭാഗ്യവാൻ.
- ഹോമയാഗങ്ങൾ നിറുത്തലാക്കുന്നതും
- മ്ലേച്ഛത സ്ഥാപിക്കപ്പെടുന്നതും.
ദാനീയേൽ ഇത്തരം വിശദാംശങ്ങളിൽ ശ്രദ്ധാലുവാണ്. ഉദാഹരണമായി:
ദാനീ 9:25... “യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിയുവാൻ കൽപന പുറപ്പെടുന്നത് മുതൽ അഭിഷിക്തനായ ഒരു പ്രഭു വരെ...”എന്ന് എഴുതിയിരിക്കുന്നതിൽ “മുതൽ”, “വരെ” എന്നീ വാക്കുകൾ കൃത്യമായി ഉപയോഗിക്കപ്പെട്ടിട്ടുള്ളത് ശ്രദ്ധിക്കുക.
Dan 9:25 ...from<H4480> the going forth of the commandment to restore and to build Jerusalem unto<H5704> the Messiah...
മുകളിൽ സൂചിപ്പിച്ച അഭാവം പരിഗണിക്കാതെയാണ് പലരും ഈ വേദഭാഗത്തിൽ നിന്നും 1290 ദിവസങ്ങളുടെയും 1335 ദിവസങ്ങളുടെയും കൃത്യമായ അവസാനം കണ്ടെത്തുവാൻ ശ്രമിക്കുന്നതും, മറ്റൊരാളുടെ കണ്ടുപിടുത്തത്തേക്കാൾ എൻറെ കണ്ടുപിടുത്തമാണ് എന്ന് മേനി നടിക്കുന്നതും.
“നിരന്തര ഹോമയാഗം”
ഈയിടെ പാസ്റ്റർ സജിത് ജോസഫും, പാസ്റ്റർ അഭിലാഷ് രാജും തമ്മിൽ നടന്ന ചർച്ചയിൽ പാസ്റ്റർ അഭിലാഷ് രാജ് ഈ വചനത്തിൽ നിരന്തര ഹോമയാഗത്തെ പറ്റിയല്ല പരാമർശിച്ചിരിക്കുന്നത് എന്ന് വാദിച്ചു. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ നിരന്തരമായ എന്തോ ഒന്ന് നിറുത്തപ്പെടും എന്നാണ് ഈ വചനം വിവക്ഷിക്കുന്നത്. അദ്ദേഹം ഇങ്ങനെ പറയുവാൻ കാരണം: ഹോമയാഗം എന്നതിന് തത്തുല്യമായ ഹീബ്രൂ പദം ഈ വചനത്തിൽ ഉപയോഗിച്ചിട്ടില്ല എന്നതാണ്. [ഹോമയാഗം എന്ന പദം പരിഭാഷകർ ചേർത്തതാണ്] ആ വാദം ശരിയാണെങ്കിൽ ദാനീയേലിൻറെ പ്രവചനത്തിൽ ഒരിടത്തും അത്തരത്തിൽ ഒരു പദം ഉപയോഗിച്ചിട്ടില്ല [ദാനീ 8:11, 12, 13, 9:27, 11:31, 12:11,], എന്നിട്ടും അന്തിയോക്കസ് എപ്പിഫാനസിൻറെ കാലത്ത് ഹോമയാഗങ്ങൾ നിറുത്തപ്പെട്ടില്ലേ?
ശൂന്യമാക്കുന്ന മ്ലേച്ഛത റോമൻ സൈന്യമല്ല.
ലൂക്കോ 21:20 സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നത് കാണുമ്പോൾ അതിൻറെ നാശം അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുവിൻ.മത്താ 24:15; മർക്കോ 13:14 എന്നീ വചനങ്ങളിൽ “ശൂന്യമാക്കുന്ന” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന അതേ ഗ്രീക്ക് പദം (സ്ട്രോങ്സ് നിഘണ്ടുവിൽ G2050) തന്നെയാണ് ലൂക്കോ 21:20ൽ “നാശം” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഈ പദം പുതിയനിയമത്തിൽ വേറെ എവിടെയും ഉപയോഗിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഈ മൂന്ന് വചനങ്ങളും ഒരേ സംഭവത്തെയാണ് സൂചിപ്പിക്കുന്നത്. (ഗ്രീക്ക് സെപ്റ്റ്വജിൻറിൽ ദാനീ 9:27; 12:11 എന്നീ വചനങ്ങളിലും “ശൂന്യമാക്കുന്ന” എന്നതിന് ഇതേ വാക്ക് ഉപയോഗിച്ചിരിക്കുന്നത് നമ്മുടെ നിഗമനം ശരിയാണെന്ന് ഉറപ്പുതരുന്നു.)
Luk 21:20 And when ye shall see Jerusalem compassed with armies, then know that the desolation [G2050] thereof is nigh.
ഈ ഒരു സമാന്തരത്വം നിമിത്തം ശുന്യമാക്കുന്ന മ്ലേച്ഛത റോമൻ സൈന്യമായിരുന്നു എന്ന് പഠിപ്പിക്കുന്നവരുണ്ട്. (ഞാനും അങ്ങനെ ധരിച്ചിരുന്നു.) ജാതികളായ റോമർ യെഹൂദരുടെ വീക്ഷണത്തിൽ മ്ലേച്ഛരായിരുന്നു എന്നതാണ് നിഗമനം. റോമൻ സൈനികർ അത്തരത്തിൽ മ്ലേച്ഛരായിരുന്നെങ്കിൽ അവരിൽ ഒരു ശതാധിപൻ നിർമ്മിച്ച പള്ളി (സിനഗോഗ്, ലൂക്കോ 7:5) എങ്ങനെ യെഹൂദർക്ക് സ്വീകാര്യമാകും? എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടിവരും.
മത്താ 24:15ലും മർക്കോ 13:14ലും ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധസ്ഥലത്തിൽ നിൽക്കുന്നതിനെ പറ്റി സംസാരിക്കുമ്പോൾ ലൂക്കോ 21:20 സൈന്യം യെരൂശലേമിനെ വളഞ്ഞിരിക്കുന്നതിനെ പറ്റിയാണ് സംസാരിക്കുന്നത് എന്നത് ശ്രദ്ധിക്കുക - അതായത്, സൈന്യം ഇനിയും വിശുദ്ധസ്ഥലത്തിൽ എത്തിയിട്ടില്ല, അതുകൊണ്ടുതന്നെ, റോമൻ സൈന്യമായിരുന്നില്ല ശൂന്യമാക്കുന്ന മ്ലേച്ഛത.
ശൂന്യമാക്കുന്ന മ്ലേച്ഛതയെ പറ്റിയുള്ള ദാനീയേലിൻറെ പ്രവചനങ്ങളിൽ വ്യക്തമായ ഒരു ക്രമമുണ്ട് (ദാനീ 11:31; 12:10):
- ഹോമങ്ങളും ബലികളും നിറുത്തലാക്കപ്പെടും
- ശൂന്യമാക്കുന്ന മ്ലേച്ഛത സ്ഥാപിക്കപ്പെടും.
ഹോമയാഗങ്ങൾ നിറുത്തപ്പെട്ടത് ക്രി.പി.66 ജൂലൈയിൽ.
ഒന്നാം നൂറ്റാണ്ടിൽ ഹോമയാഗങ്ങൾ അവസാനിച്ചതിനെ പറ്റി പഠിക്കുമ്പോൾ മിക്കവാറും പേർ അവഗണിക്കുന്ന കാര്യം യെഹൂദരുടെ ആചാരങ്ങളുടെ ഭാഗമായി അർപ്പിക്കപ്പെട്ടിരുന്ന ഹോമയാഗങ്ങൾക്ക് പുറമേ, ഭരണാധികാരികൾക്കും രാജാക്കന്മാർക്കും വേണ്ടി ഹോമയാഗങ്ങൾ അർപ്പിക്കപ്പെട്ടിരുന്നു എന്നതാണ്. (ലേവ്യ 9:23; 2ശമു 6:18; 1ദിന 16:2, 3). റോമൻ രാജാക്കന്മാരുടെ ഭരണകാലത്ത് ഈ ആചാരം പ്രബലമായിരുന്നു എന്നുവേണം കരുതുവാൻ.
ക്രി.പി.66ൽ ദേവാലയത്തിൻറെ അപ്പോഴത്തെ ഭരണാധികാരിയായിരുന്ന അനന്യാസിൻറെ മകൻ എലെയാസർ അന്യജാതികൾക്ക് (റോമൻ രാജാക്കന്മാർ അടക്കം) വേണ്ടിയുള്ള ഹോമയാഗങ്ങൾ നിറുത്തിവെക്കുവാൻ ദേവാലയത്തിലെ വിചരിപ്പുകാരെ നിർബന്ധിച്ചു. ഈ സംഭവം ഹീബ്രൂ കലണ്ടറിലെ അവ് (Av, ജൂലൈ-ആഗസ്‌ത്) മാസത്തിലാണ് നടന്നത്. (ജോസഫസ്, യെഹൂദരുടെ യുദ്ധങ്ങൾ: പുസതകം 2, അദ്ധ്യായം 17, ഭാഗം 2 - 7). ഇത് നടന്നത് സൈലോഫോറി (Xylophory - Tu B'Av) എന്ന പെരുന്നാളിന് മുമ്പാണെന്ന് ജോസഫസ് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. നെഹ 13:31ൽ പരാമർശിച്ചിരിക്കുന്ന വിറക് വഴിപാടിൻറെ പെരുന്നാളാണിത്. (ഇപ്പോൾ ദേവാലയം ഇല്ലാത്തതിനാൽ യെഹൂദർ ഈ ദിവസം വലൻറൈൻസ് ഡേ പോലെ കമിതാക്കളുടെ ദിനമായി ആചരിക്കുന്നു.) ഈ പെരുന്നാൾ അവ് മാസം 15നാണ്. ചാന്ദ്രമാസം ഗ്രിഗോറിയൻ മാസത്തിൻറെ നടുവിലാണ് തുടങ്ങാറുള്ളത് എന്നതിനാൽ അവ് പതിനഞ്ചിന് ആചരിക്കുന്ന സൈലോഫോറി ജൂലൈ അവസാനത്തിൽ ആയിരിക്കും. യെഹൂദരുടെ കാര്യത്തിലുള്ള ദൈവത്തിൻറെ ഇടപെടലുകൾ പലതും അവ് മാസം 7, 9, 10 (ഏകദേശം ജൂലൈ 22, 24, 25) തിയ്യതികളിലാണ് നടന്നിട്ടുള്ളത് എന്നതിനാൽ ഹോമയാഗങ്ങൾ നിറുത്തപ്പെട്ടതും ഈ തിയ്യതികളിൽ ആയിരിക്കണം.
ശൂന്യമാക്കുന്ന മ്ലേച്ഛത സ്ഥാപിക്കപ്പെടുവാൻ 1290 ദിവസങ്ങൾ.
ക്രി.പി 66 ജൂലൈ മാസത്തിൻറെ ഒടുവിൽ ഹോമയാഗങ്ങൾ നിറുത്തപ്പെട്ടതിനാൽ ആ മാസത്തിൻറെ ഒടുവിലെ ദിവസങ്ങൾ കണക്കാക്കാതെ, ആഗസ്ത് മാസത്തിൽ നിന്നും 1290 ദിവസങ്ങൾ (43 മാസങ്ങൾ) കണക്കാക്കിയാൽ ക്രി.പി.70ലെ ഫെബ്രുവരി കഴിഞ്ഞ് മാർച്ചിൻറെ ആരംഭത്തിൽ എത്തും. ക്രി.പി 70ലെ പെസഹയ്ക്ക് (ഏപ്രിൽ 14, എന്ന് പണ്ഡിതമതം) ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ടൈറ്റസ് സീസർ യെരൂശലേമിന് ഉപരോധം ഏർപ്പെടുത്തിയത്. ഈ തിയതിയിൽ നിന്നും 45 ദിവസം (1335 - 1290) കുറച്ചാലും മാർച്ചിൻറെ ആരംഭത്തിൽ എത്തും. (1335 ദിവസങ്ങളെ പറ്റി ചുവടെ എഴുതിയിട്ടുണ്ട്.)
ഈ കാലഘട്ടത്തിൽ നിരവധി മ്ലേച്ഛതകൾ നടന്നിരുന്നു. അവയിൽ ഏറ്റവും മ്ലേച്ഛമായത് എന്ന് ജോസഫസ് രേഖപ്പെടുത്തിയിരിക്കുന്ന ഒരു സംഭവം മാത്രം ഇവിടെ എഴുതുന്നു.
യെഹൂദരും റോമരും തമ്മിലുള്ള യുദ്ധം നടക്കുമ്പോൾ യുദ്ധം ചെയ്യുന്ന യെഹൂദരുടെ ഇടയിൽ മൂന്ന് സംഘങ്ങൾ ഉണ്ടായിരുന്നു: (“മഹാനഗരം 3 അംശമായി പിരിഞ്ഞു” എന്ന് വെളി 16:19.)
- ശിമയോൻറെ മകൻ എലെയാസറുടെ കീഴിൽ സീലട്ടുകൾ.
- ഗിസ്കാലയിൽ നിന്നുമുള്ള യോഹന്നാനും (John of Gischala - ഇവനാണ് പുതിയനിയമത്തിലെ പ്രധാന വില്ലന്മാരിൽ ഒരാൾ) അയാളുടെ സംഘവും.
- ശിമെയോൻ ബാർ ഗ്ലോറയും അയാളുടെ വലിയ സംഘവും.
ഇവർ പരസ്പരം കൊന്നൊടുക്കുകയും, നിരപരാധികളായ ജനങ്ങളെ
ഉപദ്രവിക്കുകയും ചെയ്തുകൊണ്ടിരുന്നു. യെരൂശലേം നഗരത്തിന് വെളിയിൽ
ഉണ്ടായിരുന്ന ടൈറ്റസ് സീസറും വെസ്പാസിയനും ഈ സംഘങ്ങൾ തമ്മിൽത്തല്ലി ചാകുവാൻ
വേണ്ടി കാത്തുനിന്നു.
ഈ
കാലത്തിൽ യോഹന്നാൻ ഗിസ്കാല ബലിപീഠത്തിൽ ബലിയർപ്പിച്ചുകൊണ്ടിരുന്ന
പുരോഹിതന്മാരെ വേട്ടയാടിപ്പിടിക്കുവാൻ ഏദോമ്യരെ (ഹെരോദ്യരെ)
പ്രേരിപ്പിച്ചു. (ജോസഫസ്, യെഹൂദരുടെ യുദ്ധങ്ങൾ 4:5:1, 2).
ഗിസ്കാലയാൽ പ്രേരിതരായ ഏദോമ്യർ ദേവാലയത്തിൻറെ പ്രാകാരത്തെ യെഹൂദരുടെ
രക്തംകൊണ്ട് നിറച്ചു. ജനസമ്മതനും ജനക്ഷേമതൽപരനും, സമാധാനകാംഷിയും ആയിരുന്ന
പുരോഹിതനായ അനന്യാസിനെയും യേശു എന്ന പേരുള്ള ഒരാളെയും കൊന്ന്, യെഹൂദരുടെ
പാരമ്പര്യത്തിന് വിരുദ്ധമായി അവരുടെ ശവശരീരങ്ങൾ മറവുചെയ്യാതെ പൊതുസ്ഥലത്ത്
അവശേഷിപ്പിച്ചു. (വെളിപ്പാട് 11ലെ രണ്ട് സാക്ഷികൾ?!)
നല്ലവരും ഹീനരുമായ എല്ലാത്തരം മനുഷ്യരുടെയും രക്തം പവിത്രമായ ബലിപീഠത്തിൽ വീഴ്ത്തി. (ജോസഫസ്, യെഹൂദരുടെ യുദ്ധങ്ങൾ 5:1:3) അന്തിയോക്കസ് എപ്പിഫാനസിൻറെ കാലത്ത് പന്നിയുടെ രക്തമാണ് ബലിപീഠത്തിൽ ചൊരിയപ്പെട്ടതെങ്കിൽ ഇക്കുറി അത് മനുഷ്യരക്തമാണ്.
ഈ സംഭവത്തെ പറ്റി വിവരിക്കുന്നിടത്ത് ജോസഫസ് യെരൂശലേമിനെ പറ്റി ഇങ്ങനെ പറയുന്നു: “ഇനിമുതൽ നീ ദൈവത്തിൻറെ സ്ഥലമായിരിക്കുവാൻ യോഗ്യയല്ല; സ്വന്തം ജനങ്ങളുടെ കല്ലറയായിത്തീർന്ന നിനക്ക് നിലനിൽക്കുവാൻ അർഹതയില്ല; നിന്നിലെ ആഭ്യന്തര യുദ്ധം, ഏറ്റവും പവിത്രമായ ആലയത്തെ ശ്മശാനമാക്കി മാറ്റിയിരിക്കുന്നു.” (ജോസഫസ്, യെഹൂദരുടെ യുദ്ധങ്ങൾ 5:1:3)
മനസ്സ് മരവിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമായ പല സംഭവങ്ങളും ആ കാലഘട്ടത്തിൽ നടന്നിട്ടുണ്ട്. അവയിൽ ഒന്നുപോലും അന്തിയോക്കസ് എപ്പിഫാനസിൻറെ പ്രവൃത്തിയേക്കാൾ നിന്ദ്യവും ഹീനവും മ്ലേച്ഛവുമായ ഈ പ്രവൃത്തിക്ക് തുല്യമല്ല.
നല്ലവരും ഹീനരുമായ എല്ലാത്തരം മനുഷ്യരുടെയും രക്തം പവിത്രമായ ബലിപീഠത്തിൽ വീഴ്ത്തി. (ജോസഫസ്, യെഹൂദരുടെ യുദ്ധങ്ങൾ 5:1:3) അന്തിയോക്കസ് എപ്പിഫാനസിൻറെ കാലത്ത് പന്നിയുടെ രക്തമാണ് ബലിപീഠത്തിൽ ചൊരിയപ്പെട്ടതെങ്കിൽ ഇക്കുറി അത് മനുഷ്യരക്തമാണ്.
ഈ സംഭവത്തെ പറ്റി വിവരിക്കുന്നിടത്ത് ജോസഫസ് യെരൂശലേമിനെ പറ്റി ഇങ്ങനെ പറയുന്നു: “ഇനിമുതൽ നീ ദൈവത്തിൻറെ സ്ഥലമായിരിക്കുവാൻ യോഗ്യയല്ല; സ്വന്തം ജനങ്ങളുടെ കല്ലറയായിത്തീർന്ന നിനക്ക് നിലനിൽക്കുവാൻ അർഹതയില്ല; നിന്നിലെ ആഭ്യന്തര യുദ്ധം, ഏറ്റവും പവിത്രമായ ആലയത്തെ ശ്മശാനമാക്കി മാറ്റിയിരിക്കുന്നു.” (ജോസഫസ്, യെഹൂദരുടെ യുദ്ധങ്ങൾ 5:1:3)
മനസ്സ് മരവിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമായ പല സംഭവങ്ങളും ആ കാലഘട്ടത്തിൽ നടന്നിട്ടുണ്ട്. അവയിൽ ഒന്നുപോലും അന്തിയോക്കസ് എപ്പിഫാനസിൻറെ പ്രവൃത്തിയേക്കാൾ നിന്ദ്യവും ഹീനവും മ്ലേച്ഛവുമായ ഈ പ്രവൃത്തിക്ക് തുല്യമല്ല.
1335 ദിനങ്ങൾ.
യെഹൂദയിൽ ആഭ്യന്തര കലഹങ്ങളും ചേരിപ്പോരും, ക്ഷാമങ്ങളും, ഭൂകമ്പങ്ങളും; യെരൂശലേമിനുള്ളിൽ കൊള്ളയും കൊലയും കൊള്ളിവെപ്പും, വെളിയിൽ ഉപരോധവുമായി ടൈറ്റസിൻറെ കീഴിൽ റോമൻ സൈന്യം. ഇതിനിടയിലാണ് “ഭാഗ്യവാൻ” പ്രത്യാശയോടെ കാത്തിരിക്കേണ്ടത്! എന്ത് പ്രത്യാശിക്കണം, എന്നല്ലേ? പ്രത്യാശിക്കുവാൻ വളരെയുണ്ട്.ദാനീ 12:11 1335 ദിവസത്തോളം കാത്തു ജീവിച്ചിരിക്കുന്നവൻ ഭാഗ്യവാൻ.
യെരൂശലേമിനെ സൈന്യം വളയുന്നതിനെയും ഉപദ്രവത്തെയും പറ്റി പറഞ്ഞ ശേഷം യേശു പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക:
ലൂക്കോ 21:27 അപ്പോൾ മനുഷ്യപുത്രൻ ശക്തിയോടും മഹാതേജസ്സോടും കൂടെ മേഘത്തിൽ വരുന്നത് അവർ കാണും.അതായത്, ഈ പറയപ്പെട്ട ഉപദ്രവങ്ങളും കലഹങ്ങളും സൈന്യവും, യെരൂശലേമിൻറെയും ദേവാലയത്തിൻറെയും നാശവുമെല്ലാം മനുഷ്യപുത്രൻറെ വരവിൻറെ പ്രത്യക്ഷതയാണ് . ഇവ കാണുമ്പോൾ യെരൂശലേമിലുള്ള വിശ്വാസികൾ അവരുടെ വീണ്ടെടുപ്പ് അടുത്തുവരുന്നു എന്ന് മനസ്സിലാക്കണം. അതാണ് അവരുടെ പ്രത്യാശ. അതിനായാണ് അവർ കാത്തിരിക്കേണ്ടത്. (യെരൂശലേം സൈന്യത്താൽ ചുറ്റപ്പെട്ടിരിക്കുന്നത് ഇന്ത്യയിലോ, ആഫ്രിക്കയിലോ ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നവർ കാണുവാനോ അറിയുവാനോ വഴിയില്ലല്ലോ? അതായത്, ഇത് യെരൂശലേമിലും യെഹൂദയിലും മാത്രം ഉണ്ടായിരുന്നവർക്ക് ബാധകമായ കാര്യങ്ങളാണ്. ഇതൊക്കെ ഇപ്പോഴാണ് നടക്കുന്നതെങ്കിൽ നാം അറിഞ്ഞില്ലെന്നുവരും, കാരണം, നാം വാട്സാപ്പ്, ഫേസ്ബുക്ക്, ആംഗ്രി ബേഡ്സ്, കാൻഡി ക്രഷ് എന്നിവയുമായി തല കുനിച്ചാണല്ലോ ഇരുപ്പ്!)
ലൂക്കോ 21:28 ഇത് (ഇവയെല്ലാം) സംഭവിച്ച് തുടങ്ങുമ്പോൾ നിങ്ങളുടെ വീണ്ടെടുപ്പ് അടുത്തുവരുന്നതിനാൽ നിവർന്ന് തല പൊക്കുവിൻ
Luk 21:28 And when these things begin to come to pass, then look up, and lift up your heads; for your redemption draweth nigh
“വീണ്ടെടുപ്പ്”
പയ്യന്നൂരിൽ നിന്നും ഞങ്ങളുടെ ഗ്രാമത്തിലൂടെ കടന്നുപോകുന്ന ലാസ്റ്റ് ബസ്സ് രാത്രി 9:30ന് പുറപ്പെടുമായിരുന്നു. അതിൽ കയറിപ്പറ്റുവാനുള്ള വ്യഗ്രതയിൽ പൊതുമര്യാദയും, മനുഷ്യത്വവും മറന്ന് ഉന്തും, തള്ളും, തെറിവിളിയും, ചവിട്ടും നടത്തുന്നത് കണ്ടിട്ടുണ്ട്.
ലൂക്കോ 21:28ൽ “വീണ്ടെടുപ്പ്” എന്ന വാക്ക് വായിക്കുമ്പോൾ അത് സ്വർഗത്തിലേയ്ക്കുള്ള ലാസ്റ്റ് ബസ്സ് പുറപ്പെടുന്നതിനെ പറ്റിയാണ് പരാമർശിക്കുന്നത് എന്ന് കരുതി സ്വയം വചനത്തിലേയ്ക്ക് കുത്തിക്കയറ്റുവാൻ ശ്രമിക്കുന്നവർ ഞാൻ പറയുന്നത് കേൾക്കേണ്ട, ഭവിഷ്യവാദികളും (futurist) വിഖ്യാതരുമായ വേദപണ്ഡിതന്മാർ പറയുന്നത് കേൾക്കൂ:
- ചാൾസ് എല്ലിക്കോട്ട്: “യെരൂശലേമിൻറെ നാശത്തെ തുടർന്ന് ക്രിസ്തുവിൻറെ സഭയ്ക്ക് യെഹുദരുടെ പീഡനത്തിൽ നിന്നും ലഭിച്ച വിമുക്തി.”
- ജാമിസൺ-ഫോസെറ്റ്-ബ്രൌൺ: “യെഹൂദ രാജ്യം ഇല്ലായതായതോടെ പുരോഹിത മേധാവിത്തത്തിൻറെ അടിച്ചമർത്തലിൽ നിന്നുമുള്ള വിമോചനം.”
- പുൾപിറ്റ് കമൻററി: “യെഹൂദ അധികാരികളുമായുള്ള കടുത്ത ശത്രുതയിൽ നിന്നുമുള്ള വിമോചനം.”
ഈ ലേഖനം ഒരു മഹാ സംഭവമാണെന്ന് അവകാശപ്പെടുന്നില്ല. കൂടുതൽ വിശദവും ഗഹനവുമായ പഠനം കൃത്യമായ തിയ്യതികൾ കണ്ടെത്തുവാൻ സഹായിച്ചേക്കും.
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ
ടോംസാൻ കട്ടക്കൽ
Thursday, February 9, 2017
“ശൂന്യമാക്കുന്ന മ്ലേച്ഛത”, ③ ഹീബ്രൂ കലണ്ടറും ജോസഫസും ഉയർത്തുന്ന പ്രശ്നങ്ങൾ.
ക്രിസ്തുവിൽ പ്രിയരെ,
ഇത് “ശൂന്യമാക്കുന്ന മ്ലേച്ഛത” എന്ന പരമ്പരയിലെ മൂന്നാമത്തെ ലേഖനമാണ്. ഒന്നും രണ്ടും ഭാഗങ്ങൾ വായിക്കാതെ ഈ ഭാഗം വായിച്ചിട്ട് പ്രയോജനമില്ല.
ശൂന്യമാക്കുന്ന മ്ലേച്ഛത സ്ഥാപിക്കപ്പെട്ട കാലം ഒന്നാം നൂറ്റാണ്ടിൽ ദേവാലയം തകർക്കപ്പെടുന്നതിന് മുമ്പായിരുന്നു എന്ന് സ്ഥാപിക്കുവാനാണ് എൻറെ ശ്രമം എന്ന് മനസ്സിലായിരിക്കുമല്ലോ?
പ്രാചീന ഹീബ്രൂ ഭാഷയിൽ ഭിന്നസംഖ്യകൾ അവതരിപ്പിക്കുവാനുള്ള സംവിധാനം ഇല്ലാതിരുന്നത് അവിശ്വാസികൾക്ക് വേദപുസ്തകത്തെ അവഹേളിക്കുവാനുള്ള അവസരം നൽകി.
വെളിപ്പാട് പുസ്തകത്തിൽ ഒരേ കാലയളവിനെ “ഒരു കാലവും ഇരു കാലവും അരക്കാലവും”, 42 മാസങ്ങൾ, 1260 ദിവസങ്ങൾ എന്നിങ്ങനെ വിവിധ രീതികളിൽ അവതരിപ്പിച്ചിട്ടുണ്ട് എന്നത് സത്യമായിരിക്കേ, ദാനീ 12:7ൽ “കാലവും കാലങ്ങളും കാലാർദ്ധവും” എന്ന് എഴുതിയിരിക്കുന്നത് കൃത്യം 3½ വർഷങ്ങൾ ആയിക്കൊള്ളണമെന്നില്ല. കാരണം: അര (അർദ്ധം) എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഹീബ്രൂ വാക്കിന് (സ്ട്രോങ്സ് നിഘണ്ടുവിൽ H2677) ഇടയിൽ, നടുവിൽ, അർദ്ധരാത്രി, ഭാഗം, അംശം എന്നൊക്കെ അർത്ഥമുണ്ട്. (യെശ 44:16, 19 വചനങ്ങൾ കാണുക.)
അതായത്, ദാനീ 12:7ൽ “കാലവും കാലങ്ങളും കാലാർദ്ധവും” എന്ന് എഴുതിയിരിക്കുന്നതിന് കാലം (വർഷം) + കാലങ്ങൾ (2 വർഷങ്ങൾ) + ഒരു വർഷത്തിൻറെ അംശം എന്ന് അർത്ഥമാകാം. 3½ വർഷങ്ങൾ എന്നത് ഒരു വർഷത്തിൽ 360 ദിവസങ്ങൾ ഉള്ള കലണ്ടറിൽ 1260 ദിവസങ്ങളാണ്. ദാനീ 12:11, 12 വചനങ്ങളിലെ 1290, 1335 ദിവസങ്ങൾ എന്നിവ യഥാക്രമം 3 വർഷം 7 മാസവും, 3 വർഷം 8½ മാസവുമാണ്. നമ്മളുടെ നാടൻ ഭാഷയിൽ പറഞ്ഞാൽ മൂന്നിൽ ചില്വാനം വർഷങ്ങൾ. കൃത്യം 3½ വർഷങ്ങൾ ആയിക്കൊള്ളണമെന്നില്ല എന്ന് അർത്ഥം.
നാലാം നൂറ്റാണ്ടിന് മുമ്പ് ഉണ്ടായിരുന്ന ഹീബ്രൂ കലണ്ടർ ഒരുതരം തമാശയായിരുന്നു. 29, 30, 29, 30 എന്ന ക്രമത്തിൽ 12 മാസങ്ങളും 354 ദിവസങ്ങളും ഉള്ള ഹീബ്രൂ ചാന്ദ്ര വർഷം സൌര വർഷത്തേക്കാൾ 11 ദിവസം കുറവായിരുന്നതിനാൽ 3 വർഷം കൂടുമ്പോൾ 33 ദിവസത്തിൻറെ വ്യത്യാസം വരും. അപ്പോൾ പുരോഹിതന്മാർ ബാർലിയുടെ വിളവ് (ആബീബ് മാസത്തിൻറെ പേരിൻറെ അർത്ഥം ബാർലിയുടെ കതിര് എന്നാണ്), മരങ്ങളിലെ ഫലങ്ങൾ, ഉത്തര/ദക്ഷിണായനങ്ങൾ എന്നിവ പരിശോധിച്ച് പന്ത്രണ്ടാം മാസമായ ആദാർ മാസത്തെ ആദാർ 2 എന്ന് ആക്കിയിട്ട് അതിന് മുമ്പ് ആദാർ എന്നൊരു മാസം ചേർക്കും. എന്നിട്ടും ബാക്കിയുള്ള 3 ദിവസങ്ങളിൽ 2 എണ്ണം ഓരോ മാസത്തിന് ചാർത്തിക്കൊടുക്കും. (ബാക്കിയുള്ള ഒരു ദിവസം എന്തെടുക്കുമോ, ആവോ?!) യുദ്ധങ്ങളോ, ആഭ്യന്തര പ്രശ്നങ്ങളോ ഉള്ള വർഷങ്ങളിൽ ഇതൊന്നും നടത്തില്ല. (ആർക്കെങ്കിലും സ്വന്തം വയസ്സ് കൃത്യമായി അറിയണമെങ്കിൽ ഒരു പാട്ടയിൽ ദിവസേന ഒരോ ചക്കക്കുരു ഇട്ടുവെച്ചിട്ട് എണ്ണിനോക്കണമായിരുന്നു എന്ന് സാരം.)
[354 ദിവസങ്ങളുള്ള ചാന്ദ്രമാസങ്ങളുള്ള കലണ്ടറുകൾ ഉപയോഗിക്കുമ്പോൾ 19 വർഷങ്ങളുടെ ഒരു ആവൃത്തിയിൽ (cycle) 7 തവണ അധികമാസങ്ങൾ ഉണ്ടാകും എന്ന് പൊതുവിജ്ഞാനത്തിനായി പറഞ്ഞുവെക്കുന്നു.]
ഫ്ലേവിയസ് ജോസഫസ് ഉൽപത്തി മുതൽ യെഹൂദരുടെ നാശം വരെയുള്ള കാര്യങ്ങൾ വളരെ വിശദമായി എഴുതിയിരുന്നു. അദ്ദേഹത്തിൻറെ സമ്പൂർണ കൃതികൾ വേദപുസ്തകത്തിൻറെ ഇരട്ടിയിൽ അധികം വലിപ്പം വരും. വേദപുസ്തകത്തിലുള്ള പല കാര്യങ്ങളുടെയും വിശദാംശങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും വിശ്വാസയോഗ്യരായ ചരിത്രകാരന്മാരിൽ ഒരാളാണ് അദ്ദേഹം.
പക്ഷേ, ചരിത്രകാരന് വേണ്ട ഏറ്റവും പ്രധാപ്പെട്ട കാര്യം തിയ്യതികളാണെന്ന് ജോസഫസ് മറന്നുപോയിരിക്കാം. അദ്ദേഹത്തിൻറെ കൃതികളിൽ തിയ്യതികളെ പറ്റിയുള്ള പരാമർശം കുറവാണ്. ഇനി അഥവാ എവിടെയെങ്കിലും തിയ്യതികൾ നൽകപ്പെട്ടിട്ടുണ്ടെങ്കിലും അവ മുകളിൽ വിവരിച്ചത് പോലെയുള്ള തിയ്യതികൾ ആയിരിക്കും.
എൻറെ അമ്മ ജനിച്ചത് 1934 ഏപ്രിൽ 30ന് ആയിരുന്നു. ഇത് മലയാളം കലണ്ടറിൽ 1109 മേടം 17. ഈ തിയ്യതിയെ പറ്റി ഞാൻ നിങ്ങളോട് 1934 മേടം 17 എന്നോ, 1109 ഏപ്രിൽ 30 എന്നോ പറഞ്ഞാൽ എങ്ങനിരിക്കും? ജോസഫസ് പലേടത്തും ഗ്രീക്ക്, റോമൻ, ഹീബ്രൂ തിയ്യതികൾ ഇത്തരത്തിൽ കൂട്ടിക്കുഴച്ചിട്ടുണ്ടെന്ന് പണ്ഡിതന്മാർ കരുതുന്നു.
ഇങ്ങനെയുള്ള വിവിധ കാരണങ്ങളാൽ അന്തിയോക്കസ് എപ്പിഫാനസിൻറെ കാലത്തെ സംഭവങ്ങളെ നമ്മൾ കണക്കുകൂട്ടിയ അത്രയും ലളിതമായി ഒന്നാം നൂറ്റാണ്ടിൽ നടന്ന സംഭവങ്ങളുടെ ഇടയിലുള്ള കാലം കണക്കുകൂട്ടുവാൻ കഴിയില്ല.
വേദപുസ്തകം ശ്രദ്ധാപൂർവം പഠിച്ചിട്ടുള്ളവർക്ക്‍ ഏതാനും ദിവസങ്ങൾ ചെലവഴിച്ചാൽ ആദാം മുതൽ യേശു വരെ ഉള്ളവരുടെ വംശവൃക്ഷം (family tree) ഉണ്ടാക്കിയെടുക്കാം. അതേ സമയം മഹാഭാരതത്തിൽ വളരെയധികം കഥാപാത്രങ്ങളും സങ്കീർണമായ ബന്ധങ്ങളും ഉള്ളതുകൊണ്ട് അത്തരം ഒരു ഉദ്യമം പ്രായേണ ശ്രമകരമാണ്. ലോകത്തിൽ ആദ്യമായി മഹാഭാരതത്തിൻറെ വംശവൃക്ഷം തയ്യാറാക്കിയത് ശ്രീ വെട്ടം മാണിയാണ്. അതിനായി അദ്ദേഹം 10-12 വർഷങ്ങൾ ചെലവഴിക്കേണ്ടിവന്നു.
മഹാഭാരതത്തിലെ അത്രയും കഥാപാത്രങ്ങൾ 7-8 വർഷക്കാലത്തിനുള്ളിൽ ചേരിതിരിഞ്ഞ് ഉപജാപങ്ങളും, ഗൂഡാലോചനകളും, വഴക്കുകളും, യുദ്ധങ്ങളും നടത്തുകയും, ശത്രുക്കളെ സൃഷ്ടിക്കുകയും, സംഹരിക്കുകയും, സംഹരിക്കപ്പെടുകയും, പ്രകൃതിക്ഷോഭങ്ങൾക്കും ദൈവകോപത്തിനും വിധേയരാകുകയും ചെയ്താൽ എങ്ങനെയുണ്ടാകും? ഏകദേശം അതുപോലെയായിരുന്നു ക്രി.പി 66 മുതൽ 70 വരെയുള്ള കാലഘട്ടത്തിൽ യെരൂശലേമിലും യെഹൂദയിലും നടന്നിരുന്ന സംഭവങ്ങൾ.
രണ്ട് തവണ ബലികൾ നിറുത്തിവെക്കപ്പെട്ടു, പലരും പലതരത്തിലുള്ള വിഗ്രഹങ്ങളും ചിഹ്നങ്ങളും സ്ഥാപിച്ചു, പലതരത്തിലുള്ള മ്ലേച്ഛതകൾ പ്രവർത്തിച്ചു.
യെഹൂദർക്കും റോമർക്കും ഇടയിൽ ഉണ്ടായ ഒന്നാം യുദ്ധം ഏകദേശം 7 വർഷങ്ങളോളം നീണ്ടുനിന്നു - ക്രി.പി. 66 മുതൽ 73-74 വരെ. യുദ്ധത്തിൻറെ പ്രധാന ഭാഗം നടന്നത് യെരൂശലേം നശിപ്പിക്കപ്പെട്ട ക്രി. പി. 70ന് മുമ്പുള്ള നാലിൽ താഴെ (മൂന്നിൽ ചില്വാനം) വർഷങ്ങളിലാണ്. ആ കാലഘട്ടത്തിൽ നടന്ന ചില സുപ്രധാന സംഭവങ്ങളാണ് അടുത്ത ലേഖനത്തിൽ അവതരിപ്പിക്കുന്നത്.
ഇത് “ശൂന്യമാക്കുന്ന മ്ലേച്ഛത” എന്ന പരമ്പരയിലെ മൂന്നാമത്തെ ലേഖനമാണ്. ഒന്നും രണ്ടും ഭാഗങ്ങൾ വായിക്കാതെ ഈ ഭാഗം വായിച്ചിട്ട് പ്രയോജനമില്ല.
ശൂന്യമാക്കുന്ന മ്ലേച്ഛത സ്ഥാപിക്കപ്പെട്ട കാലം ഒന്നാം നൂറ്റാണ്ടിൽ ദേവാലയം തകർക്കപ്പെടുന്നതിന് മുമ്പായിരുന്നു എന്ന് സ്ഥാപിക്കുവാനാണ് എൻറെ ശ്രമം എന്ന് മനസ്സിലായിരിക്കുമല്ലോ?
3½ വർഷങ്ങൾ.
1രാജാ 7:26 അവൻ ഒരു കടൽ വാർത്തുണ്ടാക്കി; അത് വൃത്താകാരം ആയിരുന്നു; അതിന് വക്കോട് വക്ക് (വ്യാസം) 10 മുഴവും ഉയരം 5 മുഴവും ചുറ്റും (ചുറ്റളവ്) 30 മുഴം നൂൽ അളവും ഉണ്ടായിരുന്നു.10 മുഴം വ്യാസമുള്ള വൃത്തത്തിന് πd (പൈ X വ്യാസം) എന്ന സമവാക്യമനുസരിച്ച് 31.41 മുഴം ചുറ്റളവ് വേണ്ടേ എന്നാണ് അവരുടെ ചോദ്യം. പൈ അറിയാത്ത നമ്മുടെ ആശാരിമാർ എങ്ങനെയാണ് വട്ടത്തിലുള്ള കിണറുകളും തൂണുകളും, കെട്ടിടങ്ങളും ഉണ്ടാക്കിയിരുന്നത് എന്നത് അവിശ്വാസികളുടെ വിഷയമല്ലല്ലോ?
വെളിപ്പാട് പുസ്തകത്തിൽ ഒരേ കാലയളവിനെ “ഒരു കാലവും ഇരു കാലവും അരക്കാലവും”, 42 മാസങ്ങൾ, 1260 ദിവസങ്ങൾ എന്നിങ്ങനെ വിവിധ രീതികളിൽ അവതരിപ്പിച്ചിട്ടുണ്ട് എന്നത് സത്യമായിരിക്കേ, ദാനീ 12:7ൽ “കാലവും കാലങ്ങളും കാലാർദ്ധവും” എന്ന് എഴുതിയിരിക്കുന്നത് കൃത്യം 3½ വർഷങ്ങൾ ആയിക്കൊള്ളണമെന്നില്ല. കാരണം: അര (അർദ്ധം) എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഹീബ്രൂ വാക്കിന് (സ്ട്രോങ്സ് നിഘണ്ടുവിൽ H2677) ഇടയിൽ, നടുവിൽ, അർദ്ധരാത്രി, ഭാഗം, അംശം എന്നൊക്കെ അർത്ഥമുണ്ട്. (യെശ 44:16, 19 വചനങ്ങൾ കാണുക.)
അതായത്, ദാനീ 12:7ൽ “കാലവും കാലങ്ങളും കാലാർദ്ധവും” എന്ന് എഴുതിയിരിക്കുന്നതിന് കാലം (വർഷം) + കാലങ്ങൾ (2 വർഷങ്ങൾ) + ഒരു വർഷത്തിൻറെ അംശം എന്ന് അർത്ഥമാകാം. 3½ വർഷങ്ങൾ എന്നത് ഒരു വർഷത്തിൽ 360 ദിവസങ്ങൾ ഉള്ള കലണ്ടറിൽ 1260 ദിവസങ്ങളാണ്. ദാനീ 12:11, 12 വചനങ്ങളിലെ 1290, 1335 ദിവസങ്ങൾ എന്നിവ യഥാക്രമം 3 വർഷം 7 മാസവും, 3 വർഷം 8½ മാസവുമാണ്. നമ്മളുടെ നാടൻ ഭാഷയിൽ പറഞ്ഞാൽ മൂന്നിൽ ചില്വാനം വർഷങ്ങൾ. കൃത്യം 3½ വർഷങ്ങൾ ആയിക്കൊള്ളണമെന്നില്ല എന്ന് അർത്ഥം.
ഹീബ്രൂ കലണ്ടറും ജോസഫസും ഉയർത്തുന്ന പ്രശ്നങ്ങൾ.
നാലാം നൂറ്റാണ്ടിന് മുമ്പ് ഉണ്ടായിരുന്ന ഹീബ്രൂ കലണ്ടർ ഒരുതരം തമാശയായിരുന്നു. 29, 30, 29, 30 എന്ന ക്രമത്തിൽ 12 മാസങ്ങളും 354 ദിവസങ്ങളും ഉള്ള ഹീബ്രൂ ചാന്ദ്ര വർഷം സൌര വർഷത്തേക്കാൾ 11 ദിവസം കുറവായിരുന്നതിനാൽ 3 വർഷം കൂടുമ്പോൾ 33 ദിവസത്തിൻറെ വ്യത്യാസം വരും. അപ്പോൾ പുരോഹിതന്മാർ ബാർലിയുടെ വിളവ് (ആബീബ് മാസത്തിൻറെ പേരിൻറെ അർത്ഥം ബാർലിയുടെ കതിര് എന്നാണ്), മരങ്ങളിലെ ഫലങ്ങൾ, ഉത്തര/ദക്ഷിണായനങ്ങൾ എന്നിവ പരിശോധിച്ച് പന്ത്രണ്ടാം മാസമായ ആദാർ മാസത്തെ ആദാർ 2 എന്ന് ആക്കിയിട്ട് അതിന് മുമ്പ് ആദാർ എന്നൊരു മാസം ചേർക്കും. എന്നിട്ടും ബാക്കിയുള്ള 3 ദിവസങ്ങളിൽ 2 എണ്ണം ഓരോ മാസത്തിന് ചാർത്തിക്കൊടുക്കും. (ബാക്കിയുള്ള ഒരു ദിവസം എന്തെടുക്കുമോ, ആവോ?!) യുദ്ധങ്ങളോ, ആഭ്യന്തര പ്രശ്നങ്ങളോ ഉള്ള വർഷങ്ങളിൽ ഇതൊന്നും നടത്തില്ല. (ആർക്കെങ്കിലും സ്വന്തം വയസ്സ് കൃത്യമായി അറിയണമെങ്കിൽ ഒരു പാട്ടയിൽ ദിവസേന ഒരോ ചക്കക്കുരു ഇട്ടുവെച്ചിട്ട് എണ്ണിനോക്കണമായിരുന്നു എന്ന് സാരം.)
[354 ദിവസങ്ങളുള്ള ചാന്ദ്രമാസങ്ങളുള്ള കലണ്ടറുകൾ ഉപയോഗിക്കുമ്പോൾ 19 വർഷങ്ങളുടെ ഒരു ആവൃത്തിയിൽ (cycle) 7 തവണ അധികമാസങ്ങൾ ഉണ്ടാകും എന്ന് പൊതുവിജ്ഞാനത്തിനായി പറഞ്ഞുവെക്കുന്നു.]
ഫ്ലേവിയസ് ജോസഫസ് ഉൽപത്തി മുതൽ യെഹൂദരുടെ നാശം വരെയുള്ള കാര്യങ്ങൾ വളരെ വിശദമായി എഴുതിയിരുന്നു. അദ്ദേഹത്തിൻറെ സമ്പൂർണ കൃതികൾ വേദപുസ്തകത്തിൻറെ ഇരട്ടിയിൽ അധികം വലിപ്പം വരും. വേദപുസ്തകത്തിലുള്ള പല കാര്യങ്ങളുടെയും വിശദാംശങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും വിശ്വാസയോഗ്യരായ ചരിത്രകാരന്മാരിൽ ഒരാളാണ് അദ്ദേഹം.
പക്ഷേ, ചരിത്രകാരന് വേണ്ട ഏറ്റവും പ്രധാപ്പെട്ട കാര്യം തിയ്യതികളാണെന്ന് ജോസഫസ് മറന്നുപോയിരിക്കാം. അദ്ദേഹത്തിൻറെ കൃതികളിൽ തിയ്യതികളെ പറ്റിയുള്ള പരാമർശം കുറവാണ്. ഇനി അഥവാ എവിടെയെങ്കിലും തിയ്യതികൾ നൽകപ്പെട്ടിട്ടുണ്ടെങ്കിലും അവ മുകളിൽ വിവരിച്ചത് പോലെയുള്ള തിയ്യതികൾ ആയിരിക്കും.
എൻറെ അമ്മ ജനിച്ചത് 1934 ഏപ്രിൽ 30ന് ആയിരുന്നു. ഇത് മലയാളം കലണ്ടറിൽ 1109 മേടം 17. ഈ തിയ്യതിയെ പറ്റി ഞാൻ നിങ്ങളോട് 1934 മേടം 17 എന്നോ, 1109 ഏപ്രിൽ 30 എന്നോ പറഞ്ഞാൽ എങ്ങനിരിക്കും? ജോസഫസ് പലേടത്തും ഗ്രീക്ക്, റോമൻ, ഹീബ്രൂ തിയ്യതികൾ ഇത്തരത്തിൽ കൂട്ടിക്കുഴച്ചിട്ടുണ്ടെന്ന് പണ്ഡിതന്മാർ കരുതുന്നു.
ഇങ്ങനെയുള്ള വിവിധ കാരണങ്ങളാൽ അന്തിയോക്കസ് എപ്പിഫാനസിൻറെ കാലത്തെ സംഭവങ്ങളെ നമ്മൾ കണക്കുകൂട്ടിയ അത്രയും ലളിതമായി ഒന്നാം നൂറ്റാണ്ടിൽ നടന്ന സംഭവങ്ങളുടെ ഇടയിലുള്ള കാലം കണക്കുകൂട്ടുവാൻ കഴിയില്ല.
സംഭവബഹുലമായ കാലം.
വേദപുസ്തകം ശ്രദ്ധാപൂർവം പഠിച്ചിട്ടുള്ളവർക്ക്‍ ഏതാനും ദിവസങ്ങൾ ചെലവഴിച്ചാൽ ആദാം മുതൽ യേശു വരെ ഉള്ളവരുടെ വംശവൃക്ഷം (family tree) ഉണ്ടാക്കിയെടുക്കാം. അതേ സമയം മഹാഭാരതത്തിൽ വളരെയധികം കഥാപാത്രങ്ങളും സങ്കീർണമായ ബന്ധങ്ങളും ഉള്ളതുകൊണ്ട് അത്തരം ഒരു ഉദ്യമം പ്രായേണ ശ്രമകരമാണ്. ലോകത്തിൽ ആദ്യമായി മഹാഭാരതത്തിൻറെ വംശവൃക്ഷം തയ്യാറാക്കിയത് ശ്രീ വെട്ടം മാണിയാണ്. അതിനായി അദ്ദേഹം 10-12 വർഷങ്ങൾ ചെലവഴിക്കേണ്ടിവന്നു.
മഹാഭാരതത്തിലെ അത്രയും കഥാപാത്രങ്ങൾ 7-8 വർഷക്കാലത്തിനുള്ളിൽ ചേരിതിരിഞ്ഞ് ഉപജാപങ്ങളും, ഗൂഡാലോചനകളും, വഴക്കുകളും, യുദ്ധങ്ങളും നടത്തുകയും, ശത്രുക്കളെ സൃഷ്ടിക്കുകയും, സംഹരിക്കുകയും, സംഹരിക്കപ്പെടുകയും, പ്രകൃതിക്ഷോഭങ്ങൾക്കും ദൈവകോപത്തിനും വിധേയരാകുകയും ചെയ്താൽ എങ്ങനെയുണ്ടാകും? ഏകദേശം അതുപോലെയായിരുന്നു ക്രി.പി 66 മുതൽ 70 വരെയുള്ള കാലഘട്ടത്തിൽ യെരൂശലേമിലും യെഹൂദയിലും നടന്നിരുന്ന സംഭവങ്ങൾ.
രണ്ട് തവണ ബലികൾ നിറുത്തിവെക്കപ്പെട്ടു, പലരും പലതരത്തിലുള്ള വിഗ്രഹങ്ങളും ചിഹ്നങ്ങളും സ്ഥാപിച്ചു, പലതരത്തിലുള്ള മ്ലേച്ഛതകൾ പ്രവർത്തിച്ചു.
യെഹൂദർക്കും റോമർക്കും ഇടയിൽ ഉണ്ടായ ഒന്നാം യുദ്ധം ഏകദേശം 7 വർഷങ്ങളോളം നീണ്ടുനിന്നു - ക്രി.പി. 66 മുതൽ 73-74 വരെ. യുദ്ധത്തിൻറെ പ്രധാന ഭാഗം നടന്നത് യെരൂശലേം നശിപ്പിക്കപ്പെട്ട ക്രി. പി. 70ന് മുമ്പുള്ള നാലിൽ താഴെ (മൂന്നിൽ ചില്വാനം) വർഷങ്ങളിലാണ്. ആ കാലഘട്ടത്തിൽ നടന്ന ചില സുപ്രധാന സംഭവങ്ങളാണ് അടുത്ത ലേഖനത്തിൽ അവതരിപ്പിക്കുന്നത്.
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ
Wednesday, February 8, 2017
“ശൂന്യമാക്കുന്ന മ്ലേച്ഛത” - യേശു ഉദ്ദേശിച്ചത്.
ക്രിസ്തുവിൽ പ്രിയരെ,
ഇത് “ശൂന്യമാക്കുന്ന മ്ലേച്ഛത” എന്ന പരമ്പരയുടെ രണ്ടാം ഭാഗമാണ്. ഒന്നാം ഭാഗം വായിക്കാതെ ഈ ഭാഗം വായിച്ചിട്ട് പ്രയോജനമില്ല.
അന്തിയോക്കസ് എപ്പിഫാനസിൻറെ കാലത്ത് ശൂന്യമാക്കുന്ന മ്ലേച്ഛത സ്ഥാപിക്കപ്പെട്ട ശേഷം ഒരു നിർദ്ദിഷ്ട കാലയളവിൽ ദേവാലയവും ബലികളും പുനഃസ്ഥാപിക്കപ്പെടും എന്ന പ്രവചനം ഉണ്ടായിരുന്നെന്നും അത് കൃത്യമായി നിറവേറിയെന്നും നാം ഒന്നാം ഭാഗത്തിൽ കണ്ടു.
ശൂന്യമാക്കുന്ന മ്ലേച്ഛത സ്ഥാപിക്കപ്പെടുന്നതും വിവിധ തരം ബലികൾ നിറുത്തലാക്കപ്പെടുന്നതുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും നമ്മൾ കണ്ടു.
ഹോമയാഗവും ഹനനയാഗവും കഴിഞ്ഞ 1950ൽ പരം വർഷങ്ങളായി നടക്കുന്നില്ല. അതുകൊണ്ടുതന്നെ ഈ വചനങ്ങൾ നമ്മുടെ കാലത്തോ ഭാവിയിലോ നിറവേറേണ്ടതാണ് എന്ന വാദം നിരർത്ഥകമാണ്.
യെഹെസ്കേലിൻറെ ദർശനത്തിന് ആരോ നൽകിയ വ്യാഖ്യാനത്തിൻറെ അടിസ്ഥാനത്തിൽ യെരൂശലേമിൽ ദേവാലയം വീണ്ടും നിർമ്മിക്കപ്പെടുമെന്നും ബലികൾ പുനഃസ്ഥാപിച്ച ശേഷം വീണ്ടും ശൂന്യമാക്കുന്ന മ്ലേച്ഛത സ്ഥാപിക്കപ്പെടും എന്ന് വാദിക്കുന്നത് നിരർത്ഥകമാണ്. കാരണം നമ്മളാണ് ദൈവത്തിൻറെ ആലയം, നമ്മുടെ ജീവിതമാണ് ദൈവത്തിന് സ്വീകാര്യമായ ബലികൾ. യേശുവിൻറെ ഒരേയൊരു ബലിയാൽ നിർമ്മാർജനം ചെയ്യപ്പെട്ട മൃഗബലികൾ പുനഃസ്ഥാപിക്കപ്പെടും എന്ന് വാദിക്കുന്നവരും തങ്ങൾ ക്രൈസ്തവരാണ് എന്ന് അവകാശപ്പെടുന്നതാണ് വിചിത്രം.
ശൂന്യമാക്കുന്നതിന് പുറമേ, ശൂന്യമായിത്തീർന്നതിൻറെ മേൽ വീണ്ടും കോപം ചൊരിയും - നിർണയിക്കപ്പെട്ടിരിക്കുന്ന അന്ത്യം വരെ. അതായത്, ഒരു പുനഃസ്ഥാപനത്തിനുള്ള സാധ്യതയേ ഇല്ല.
ഇത് “ശൂന്യമാക്കുന്ന മ്ലേച്ഛത” എന്ന പരമ്പരയുടെ രണ്ടാം ഭാഗമാണ്. ഒന്നാം ഭാഗം വായിക്കാതെ ഈ ഭാഗം വായിച്ചിട്ട് പ്രയോജനമില്ല.
അന്തിയോക്കസ് എപ്പിഫാനസിൻറെ കാലത്ത് ശൂന്യമാക്കുന്ന മ്ലേച്ഛത സ്ഥാപിക്കപ്പെട്ട ശേഷം ഒരു നിർദ്ദിഷ്ട കാലയളവിൽ ദേവാലയവും ബലികളും പുനഃസ്ഥാപിക്കപ്പെടും എന്ന പ്രവചനം ഉണ്ടായിരുന്നെന്നും അത് കൃത്യമായി നിറവേറിയെന്നും നാം ഒന്നാം ഭാഗത്തിൽ കണ്ടു.
ശൂന്യമാക്കുന്ന മ്ലേച്ഛത സ്ഥാപിക്കപ്പെടുന്നതും വിവിധ തരം ബലികൾ നിറുത്തലാക്കപ്പെടുന്നതുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും നമ്മൾ കണ്ടു.
ഹോമയാഗവും ഹനനയാഗവും കഴിഞ്ഞ 1950ൽ പരം വർഷങ്ങളായി നടക്കുന്നില്ല. അതുകൊണ്ടുതന്നെ ഈ വചനങ്ങൾ നമ്മുടെ കാലത്തോ ഭാവിയിലോ നിറവേറേണ്ടതാണ് എന്ന വാദം നിരർത്ഥകമാണ്.
യെഹെസ്കേലിൻറെ ദർശനത്തിന് ആരോ നൽകിയ വ്യാഖ്യാനത്തിൻറെ അടിസ്ഥാനത്തിൽ യെരൂശലേമിൽ ദേവാലയം വീണ്ടും നിർമ്മിക്കപ്പെടുമെന്നും ബലികൾ പുനഃസ്ഥാപിച്ച ശേഷം വീണ്ടും ശൂന്യമാക്കുന്ന മ്ലേച്ഛത സ്ഥാപിക്കപ്പെടും എന്ന് വാദിക്കുന്നത് നിരർത്ഥകമാണ്. കാരണം നമ്മളാണ് ദൈവത്തിൻറെ ആലയം, നമ്മുടെ ജീവിതമാണ് ദൈവത്തിന് സ്വീകാര്യമായ ബലികൾ. യേശുവിൻറെ ഒരേയൊരു ബലിയാൽ നിർമ്മാർജനം ചെയ്യപ്പെട്ട മൃഗബലികൾ പുനഃസ്ഥാപിക്കപ്പെടും എന്ന് വാദിക്കുന്നവരും തങ്ങൾ ക്രൈസ്തവരാണ് എന്ന് അവകാശപ്പെടുന്നതാണ് വിചിത്രം.
മത്താ 24:15ൽ യേശു പരാമർശിച്ചത് ദാനീ 9:27; 12:11.
മുമ്പ് നാം പരിശോധിച്ച വചനങ്ങളിൽ നിന്നും വിഭിന്നമായി, ഈ വചനങ്ങൾക്ക് യേശുവുമായി നേരിട്ടുള്ള ബന്ധമുണ്ട്.
- ദാനീ 9:27ൻറെ സന്ദർഭം മിശിഹായെ പറ്റി പരാമർശിക്കുന്നതാണ്. (ദാനീ 9:26)
- ദാനീ 12:11ൻറെ സന്ദർഭമാകട്ടെ പുനരുത്ഥാനത്തെയും ന്യായവിധിയെയും പരാമർശിക്കുന്നതാണ്. (ദാനീ 12:1-3; 13).
ദാനീ 9:27 അവൻ ഒരു ആഴ്ചവട്ടത്തേക്ക് പലരോടും നിയമത്തെ കഠിനമാക്കും; ആഴ്ചവട്ടത്തിൻറെ മദ്ധ്യേ അവൻ ഹനനയാഗവും ഭോജനയാഗവും നിറുത്തലാക്കിക്കും; മ്ലേച്ഛതകളുടെ ചിറകിന്മേൽ ശൂന്യമാക്കുന്നവൻ വരും; നിർണയിക്കപ്പെട്ടിരിക്കുന്ന സമാപ്തി വരെ ശൂന്യമാക്കുന്നവൻറെ (ശൂന്യതയുടെ) മേൽ കോപം ചൊരിയും.[ഈ വേദഭാഗത്തിൻറെ സങ്കീർണ്ണതയ്ക്ക് പുറമേ മലയാളം പരിഭാഷകൻറെ ഭാവനാവിലാസവും കൂടെ ആയപ്പോൾ ഭേഷായി!]
Dan 9:27 And he shall confirm the covenant with many for one week: and in the midst of the week he shall cause the sacrifice and the oblation to cease, and for the overspreading of abominations he shall make it desolate, even until the consummation, and that determined shall be poured upon the desolate.
ശൂന്യമാക്കുന്നതിന് പുറമേ, ശൂന്യമായിത്തീർന്നതിൻറെ മേൽ വീണ്ടും കോപം ചൊരിയും - നിർണയിക്കപ്പെട്ടിരിക്കുന്ന അന്ത്യം വരെ. അതായത്, ഒരു പുനഃസ്ഥാപനത്തിനുള്ള സാധ്യതയേ ഇല്ല.
ദാനീ 12:11 നിരന്തര ഹോമയാഗം നിറുത്തലാക്കുകയും ശൂന്യമാക്കുന്ന മ്ലേച്ഛബിംബത്തെ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന കാലം മുതൽ 1290 ദിവസം ചെല്ലും.
ഈ വചനത്തിന് മുമ്പ് ഇത് നടക്കേണ്ട കാലം സ്പഷ്ടമാക്കിയിട്ടുണ്ട്:
ശൂന്യമാക്കുന്ന മ്ലേച്ഛത സ്ഥാപിക്കപ്പെടുന്നതും വിവിധതരം യാഗങ്ങൾ നിർത്തലാക്കപ്പെടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നത് ശ്രദ്ധിക്കുക. നിരന്തര ഹോമയാഗങ്ങളും, ഹനനയാഗങ്ങളും, ഭോജനയാഗങ്ങളുമായി യെഹൂദർക്കും, യെരൂശലേമിനുമല്ലാതെ ക്രൈസ്തവർക്കോ വത്തിക്കാനോ ബന്ധമുണ്ടോ? ആലോചിച്ചു നോക്കൂ, സഹോദരാ, സഹോദരീ!
അന്തിയോക്കസ് എപ്പിഫാനസിൻറെ കാലത്ത് എതിർത്തുനിൽക്കുവാനും ചെറുത്ത് തോൽപിക്കുവാനും ദൈവത്തോട് വിധേയത്വം പുലർത്തിയിരുന്നവരും ദൈവത്തിൻറെ ആനുകൂല്യത്തിന് പാത്രരുമായ മക്കബായ സഹോദരന്മാർ ഉണ്ടായിരുന്നു. ക്രി.പി.70ൽ യെരൂശലേം ദേവാലയം നശിപ്പിക്കുവാൻ റോമൻ സൈന്യത്തേക്കാൾ അധികം കാരണക്കാരായത് യെഹൂദരായ സീലട്ടുകളും [Zealots], ഹെരോദ്യരുമാണ്. അവരെല്ലാം റോമരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
മലയാളം പരിഭാഷയിൽ മാത്രമാണ് ഈ പദപ്രയോഗം ഉള്ളതെങ്കിലും അത് വളരെ പ്രസക്തമാണ്. (ഇതര പരിഭാഷകളിൽ മ്ലേച്ഛത - abomination - എന്ന് മാത്രമേയുള്ളൂ.)
അന്തിയോക്കസ് എപ്പിഫാനസ് ദേവാലയത്തിലും യെരൂശലേം നഗരത്തിലും സിയൂസിൻറെ പ്രതിമയാണ് സ്ഥാപിച്ചതെങ്കിൽ, റോമൻ സൈന്യം ദേവാലയത്തിൻറെ കിഴക്കേ കവാടത്തിലും നഗരത്തിൻറെ വിവിധ ഭാഗങ്ങളിലും ജൂപ്പിറ്ററിൻറെയും സീയൂസ്സിൻറെയും അവരുടെ ദേവതയായ അക്വില്ലയുടെയും പ്രതിമകളും ചിഹ്നങ്ങളും കൊണ്ട് നിറച്ചു.
ദാനീ 12:7 ... വിശുദ്ധ ജനത്തിൻറെ ബലത്തെ തകർത്തുകളഞ്ഞ ശേഷം ഈ കാര്യങ്ങൾ എല്ലാം നിവൃത്തിയാകും ...വിശുദ്ധ ജനത്തിൻറെ (യിസ്രായേലിൻറെ) ബലം തകർക്കപ്പെട്ടത് ക്രി.പി. 70ൽ. ആ സമയത്താണ് ദാനീയേൽ ഏറ്റവും ഒടുവിൽ എഴുതിയതും, യേശു പരാമർശിച്ചതുമായ ശൂന്യമാക്കുന്ന മ്ലേച്ഛത പ്രതിഷ്ടിക്കപ്പെടേണ്ടിയിരുന്നത്. അതായത്, ദാനീ 12:11ൽ പരാമർശിക്കപ്പെട്ടിരിക്കുന്ന ശൂന്യമാക്കലിന് ശേഷം പുനഃസ്ഥാപനത്തിന് സാധ്യതയില്ല.
ശൂന്യമാക്കുന്ന മ്ലേച്ഛത സ്ഥാപിക്കപ്പെടുന്നതും വിവിധതരം യാഗങ്ങൾ നിർത്തലാക്കപ്പെടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നത് ശ്രദ്ധിക്കുക. നിരന്തര ഹോമയാഗങ്ങളും, ഹനനയാഗങ്ങളും, ഭോജനയാഗങ്ങളുമായി യെഹൂദർക്കും, യെരൂശലേമിനുമല്ലാതെ ക്രൈസ്തവർക്കോ വത്തിക്കാനോ ബന്ധമുണ്ടോ? ആലോചിച്ചു നോക്കൂ, സഹോദരാ, സഹോദരീ!
അന്തിയോക്കസ് എപ്പിഫാനസിൻറെ കാലത്ത് എതിർത്തുനിൽക്കുവാനും ചെറുത്ത് തോൽപിക്കുവാനും ദൈവത്തോട് വിധേയത്വം പുലർത്തിയിരുന്നവരും ദൈവത്തിൻറെ ആനുകൂല്യത്തിന് പാത്രരുമായ മക്കബായ സഹോദരന്മാർ ഉണ്ടായിരുന്നു. ക്രി.പി.70ൽ യെരൂശലേം ദേവാലയം നശിപ്പിക്കുവാൻ റോമൻ സൈന്യത്തേക്കാൾ അധികം കാരണക്കാരായത് യെഹൂദരായ സീലട്ടുകളും [Zealots], ഹെരോദ്യരുമാണ്. അവരെല്ലാം റോമരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
“മ്ലേച്ഛബിംബം”
മലയാളം പരിഭാഷയിൽ മാത്രമാണ് ഈ പദപ്രയോഗം ഉള്ളതെങ്കിലും അത് വളരെ പ്രസക്തമാണ്. (ഇതര പരിഭാഷകളിൽ മ്ലേച്ഛത - abomination - എന്ന് മാത്രമേയുള്ളൂ.)
അന്തിയോക്കസ് എപ്പിഫാനസ് ദേവാലയത്തിലും യെരൂശലേം നഗരത്തിലും സിയൂസിൻറെ പ്രതിമയാണ് സ്ഥാപിച്ചതെങ്കിൽ, റോമൻ സൈന്യം ദേവാലയത്തിൻറെ കിഴക്കേ കവാടത്തിലും നഗരത്തിൻറെ വിവിധ ഭാഗങ്ങളിലും ജൂപ്പിറ്ററിൻറെയും സീയൂസ്സിൻറെയും അവരുടെ ദേവതയായ അക്വില്ലയുടെയും പ്രതിമകളും ചിഹ്നങ്ങളും കൊണ്ട് നിറച്ചു.
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ
Tuesday, February 7, 2017
“ശൂന്യമാക്കുന്ന മ്ലേച്ഛത” - യേശു മനസ്സാ വാചാ കർമ്മണാ ഉദ്ദേശിക്കാത്തത്.
ക്രിസ്തുവിൽ പ്രിയരെ,
ശൂന്യമാക്കുന്ന മ്ലേച്ഛതയെ പറ്റിയുള്ള ഈ പരമ്പര തയ്യാറാക്കുമ്പോൾ എൻറെ മനസ്സിൽ വ്യക്തതയുള്ള ചില കാര്യങ്ങളുണ്ട്.
വേദപുസ്തകം ഈ വിഷയത്തിൽ എന്ത് പറയുന്നു എന്ന് പരിശോധിക്കാം:
മാർപ്പാപ്പ അങ്ങേരുടെ (ദുർ)ഭരണം ലോകം മുഴുവൻ നടത്തുന്നതും അങ്ങേർ വത്തിക്കാനിൽ അങ്ങേരുടെ സിംഹാസനത്തിൽ ഇരിക്കുന്നതും കാണുമ്പോൾ, യെഹൂദ്യയിലുള്ളവർ മലകളിലേയ്ക്ക് ഓടണം പോലും! ഏകദേശം എറണാകുളം ജില്ലയുടെ അത്രയും മാത്രം വിസ്തീർണ്ണമുള്ള യെഹൂദ്യയിലുള്ളവർ മലകളിലേയ്ക്ക് ഓടുമെന്ന് കരുതുക. ബാക്കി വിശാലമായ ലോകത്തിലുള്ള കോടിക്കണക്കിന് മനുഷ്യർ എന്തുചെയ്യും?യെഹൂദ്യയിൽ നിന്നും 4070 കിലോമീറ്റർ ദൂരത്തിലുള്ള വത്തിക്കാനിൽ മാർപ്പാപ്പ എന്തോ ചെയ്യുന്നതിന് യെഹൂദ്യയിലുള്ളവർ എന്തിന് ഓടണം?
മാർപ്പാപ്പയുടെ ഭരണം തുടങ്ങിയത് നിഖ്യാ സുന്നഹദോസിന് (Nicaea Council) ശേഷമാണെന്ന് ചരിത്രം സാക്ഷ്യപ്പടുത്തുന്നു. അതായത്, ഏകദേശം 1700 വർഷങ്ങളായി മാർപ്പാപ്പ ഭരണം തുടങ്ങിയിട്ട്. ഇക്കാലമത്രയും യെഹൂദ്യയിലുള്ളവർ മലകളിലേയ്ക്ക് ഓടുകയായിരുന്നോ? മിസ്സൈലുകളും, ബോംബുകളും, ഡ്രോണുകളും ഉള്ള ഈ കാലത്ത് മലകളിലേയ്ക്ക് ഓടിയിട്ട് എന്താണ് പ്രയോജനം?
പലരും ഈ വചനത്തെ പല തരത്തിൽ ആത്മീയവൽക്കരിക്കാറുണ്ട്. അവയെല്ലാം പരിശോധിച്ച് എൻറെയും നിങ്ങളുടെയും സമയം പാഴാക്കുന്നില്ല.
ദാനീയേലിൻറെ പ്രവചനത്തിൽ മൂന്ന് തവണ (ദാനീ 9:27; 11:31; 12:11) ശൂന്യമാക്കുന്ന മ്ലേച്ഛതയെ പറ്റി പരാമർശിക്കപ്പെട്ടിട്ടുണ്ട്. അതെല്ലാം കൂടെ കൂട്ടിക്കുഴച്ച് സ്വയം വിഴുങ്ങുന്നതും കൂടാതെ മറ്റുള്ളവരുടെ തൊണ്ടയിൽ കുത്തിയിറക്കുവാൻ ശ്രമിക്കുന്നതാണ് കഷ്ടം.
അന്തിയോക്കസ് എപ്പിഫാനസിൻറെ കാലത്ത് നിരന്തര ഹോമയാഗം നിറുത്തലാക്കപ്പെട്ട്, ശൂന്യമാക്കുന്ന മ്ലേച്ഛത സ്ഥാപിക്കപ്പെട്ട്, 2300 സന്ധ്യയും ഉഷസ്സും തികയുവോളം ചവിട്ടിമെതിക്കപ്പെട്ട ശേഷം വിശുദ്ധ മന്ദിരം പുനഃസ്ഥാപിക്കപ്പെടും എന്ന പ്രവചനം ഉണ്ടായിരുന്നു (ദാനീ 8:13-15).
ഇവിടെ പരാമർശിക്കപ്പെടുന്നത് നിർത്തലാക്കപ്പെടുന്ന ഉഷസ്സിലും സന്ധ്യയിലുമുള്ള ബലികളെ പറ്റിയാണ്. അതുകൊണ്ട്, 2300 ഉഷസ്സുകളും സന്ധ്യകളും എന്നത് 1150 (2300 ÷ 2 = 1150) ദിവസങ്ങളെ സൂചിപ്പിക്കുന്നു.
☞ ഓർമ്മിക്കുക: 1150 ദിവസങ്ങൾ.
പഴയ കാലത്തെ കലണ്ടർ 365 ദിവസങ്ങളുള്ള നമ്മുടെ ചാന്ദ്ര-സൌര (lunisolar calendar) കലണ്ടർ പോലെ അല്ലായിരുന്നു. നാം 4 വർഷത്തിൽ ഒരിക്കൽ അധിവർഷം എന്ന് പരിഗണിച്ച് ഫെബ്രുവരിക്ക് ഒരു ദിവസം കൂട്ടുമ്പോൾ, 360 ദിവസങ്ങളുണ്ടായിരുന്ന പഴയ ചാന്ദ്ര കലണ്ടറിൽ (lunar calendar) ഒന്നിടവിട്ട വർഷങ്ങളിൽ ഒരു മാസം ചേർക്കുമായിരുന്നു. [അധികമാസം, കൊല്ലവർഷം എന്ന് നാം വിളിക്കുന്ന മലയാളം കലണ്ടറിലും ഇതുണ്ട്.] അതുകൊണ്ടുതന്നെ രണ്ട് തിയതികൾ ലഭിച്ചാൽ അവയ്ക്കിടയിലുള്ള ദിവസങ്ങൾ കണക്കുകൂട്ടുന്നത് എളുപ്പമല്ല.
പഴയ ഗ്രീക്ക് കലണ്ടറുകളിൽ 29, 30 എന്നിങ്ങനെ ഒന്നിടവിട്ടുള്ള 12 മാസങ്ങളുള്ള 354 ദിവസങ്ങളാണ് ഉണ്ടായിരുന്നത് എന്നൊരു തെറ്റിദ്ധാരണ പരന്നിട്ടുണ്ട്. വേദപുസ്തകത്തിൽ പോലും 360 ദിവസങ്ങളുള്ള ചാന്ദ്ര കലണ്ടറാണ് ഉപയോഗിച്ചിട്ടുള്ളതെങ്കിലും, 365 ദിവസങ്ങളുള്ള ചാന്ദ്ര-സൌര കലണ്ടറുമായി പൊരുത്തപ്പെടുത്തുവാൻ അധികമാസങ്ങൾ ഉപയോഗിച്ചിരുന്നു എന്ന് വേണം കരുതുവാൻ (പുറ 9:31; യോശു 3:15).
354 ദിവസങ്ങളുള്ള ചാന്ദ്ര കലണ്ടറിൽ ചാന്ദ്ര-സൌര കലണ്ടറുമായി പൊരുത്തപ്പെടുത്തുവാൻ 19 വർഷങ്ങളിൽ 7 തവണ അധികമാസങ്ങൾ ചേർക്കും. അതിൻറെ കണക്കുകൂട്ടൽ വളരെ സങ്കീർണമാണ്.
സോലോൺ (Solon) എന്ന തത്വചിന്തകൻ ക്രീസസ് (Croesus) ചക്രവർത്തിയുമായി മനുഷ്യൻറെ ആയുർദൈർഘ്യത്തെ പറ്റി നടത്തിയ ചർച്ചയെ പറ്റി ഹെറോഡൊട്ടസ് എന്ന വിഖ്യാതനായ ഗ്രീക്ക് ചരിത്രകാരൻ എഴുതിയിരിക്കുന്ന വിവരണത്തിൽ നിന്നും വർഷങ്ങളും അധികമാസങ്ങളും [intercalary moth] എങ്ങനെ കണക്കുകൂട്ടണം എന്ന് മനസ്സിലാകും.
☞ ഓർമ്മയുണ്ടോ: 1150 ദിവസങ്ങൾ?
ഗ്രീക്ക് കലണ്ടറിൽ അധികമാസം വരുന്നത് ഒന്നാമത്തെയും രണ്ടാമത്തെയും മാസങ്ങൾക്ക് ഇടയിലാണ്. കിസ്ലേവ് ഭരണപരമായ കലണ്ടറിൽ മൂന്നാമത്തെ മാസവും, മതപരമായ കലണ്ടറിൽ ഒമ്പതാമത്തെ മാസവുമാണ്. അതായത്, 145 അധികമാസം ഉള്ള വർഷമാണെങ്കിൽ അടുത്ത അധികമാസം ഉള്ള വർഷം 147 ആണ്. അതുകൊണ്ടുതന്നെ ഈ കണക്ക് തെറ്റാം. ഒന്നിടവിട്ടുള്ള വർഷങ്ങളാണ് അധികമാസമുള്ള വർഷങ്ങളെങ്കിൽ അത് ഇരട്ടസംഖ്യകളുടെ ക്രമത്തിൽ ആയിരിക്കണം (2, 4, 6 ...). അങ്ങനെയാണെങ്കിൽ 146, 148 എന്നീ വർഷങ്ങൾ അധികമാസങ്ങളുള്ള വർഷങ്ങളായിരിക്കും. അതുകൊണ്ട് നമ്മുടെ കണക്ക് തെറ്റില്ല.
ഒരുപക്ഷേ നമ്മുടെ കണക്ക് തെറ്റിയാലും, ദേവാലയത്തിൽ ശൂന്യമാക്കുന്ന മ്ലേച്ഛത സ്ഥാപിക്കപ്പെട്ട തിയ്യതിയും, ദേവാലയം (വിശുദ്ധ മന്ദിരം) ശുദ്ധീകരിച്ച്, ബലികൾ പുനഃസ്ഥാപിച്ച തിയ്യതിയും ഫ്ലേവിയസ് ജോസഫസിൻറെ യെഹൂദരുടെ പുരാവൃത്തം 12:5:3-5ലും, 1 മക്കബായരിലും ഉണ്ട്. ദാനീയേൽ 8, 11 അദ്ധ്യായങ്ങളിലെ “ശൂന്യമാക്കുന്ന മ്ലേച്ഛത”യ്ക്ക് അന്തിയോക്കസ് എപ്പിഫാനസിൻറെ കാലത്തിന് ശേഷം യാതൊരു പ്രയോഗക്ഷമതയും ഇല്ല.
അന്തിയോക്കസ് എപ്പിഫാനസിൻറെ കാലത്തെ സംഭവങ്ങളിൽ നിന്നും നാം പഠിക്കേണ്ട സംഗതികൾ:
ശൂന്യമാക്കുന്ന മ്ലേച്ഛതയെ പറ്റിയുള്ള ഈ പരമ്പര തയ്യാറാക്കുമ്പോൾ എൻറെ മനസ്സിൽ വ്യക്തതയുള്ള ചില കാര്യങ്ങളുണ്ട്.
- ഞാൻ ചരിത്ര വിദ്യാർത്ഥിയല്ല. അതുകൊണ്ടുതന്നെ ചില പിഴവുകൾ സംഭവിക്കാം.
- എൻറെ വായനക്കാർ എന്നെക്കാൾ ബുദ്ധിമാന്മാരും, ഉത്സാഹശാലികളുമാണ്. ഞാൻ എഴുതിയതിനേക്കാൾ അധികം വ്യക്തതയോടെ എഴുതുവാൻ അവർക്ക് കഴിയും.
- ഈ വിഷയത്തെ പറ്റി ഇവിടെ അവതരിപ്പിച്ചിരിക്കുന്ന വീക്ഷണകോണിൽ നിന്നുമുള്ള എഴുത്തുകൾ മലയാളത്തിൽ ഉണ്ടായിട്ടില്ല (ചില അംശങ്ങൾ വേറെ എവിടെയും കണ്ടില്ലെന്നുവരാം). അതുകൊണ്ടുതന്നെ കൂടുതൽ വിശദമായ പഠനങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു.
- ഏതെങ്കിലും മതത്തെയോ, മതവിഭാഗത്തെയോ ശൂന്യമാക്കുന്ന മ്ലേച്ഛതയായി ചിത്രീകരിച്ച് പഠിച്ചവർക്ക് ഈ ലേഖനങ്ങൾ അത്ര പിടിച്ചെന്ന് വരില്ല.
- എൻറെ അപ്പൻ വി. ഓ. സ്കറിയാ കത്തോലിക്കനായതിനാലാണ് ഞാൻ ഇങ്ങനെ എഴുതുന്നത് എന്ന് കരുതുന്നവരുടെ ബുദ്ധിമാന്ദ്യം മാറുവാൻ സമയം കിട്ടുമ്പോൾ പ്രാർത്ഥിക്കാം.
- ഈ പരമ്പര എഴുതുവാൻ ഒരു മാസം സമയമെടുത്തു. ഇത് ഇതിലധികം ലളിതവും സംക്ഷിപ്തവുമാക്കുവാൻ എന്നാൽ കഴിയില്ല.
മത്താ 24:15 എന്നാൽ ദാനീയേൽ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തത് പോലെ ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധസ്ഥലത്തിൽ നിൽക്കുന്നത് നിങ്ങൾ കാണുമ്പോൾ (വായിക്കുന്നവൻ ചിന്തിച്ചു കൊള്ളട്ടെ),
Mat 24:15 When ye therefore shall see the abomination of desolation, spoken of by Daniel the prophet, stand in the holy place, (whoso readeth, let him understand:)
മത്താ 24:16 അന്ന് യെഹൂദ്യയിൽ ഉള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ.
Mat 24:16 hen let them which be in Judaea flee into the mountains:
ഈ വേദഭാഗത്ത് മാർപ്പാപ്പയെ ആരോപിച്ചാൽ എങ്ങനെയിരിക്കും?
മാർപ്പാപ്പ അങ്ങേരുടെ (ദുർ)ഭരണം ലോകം മുഴുവൻ നടത്തുന്നതും അങ്ങേർ വത്തിക്കാനിൽ അങ്ങേരുടെ സിംഹാസനത്തിൽ ഇരിക്കുന്നതും കാണുമ്പോൾ, യെഹൂദ്യയിലുള്ളവർ മലകളിലേയ്ക്ക് ഓടണം പോലും! ഏകദേശം എറണാകുളം ജില്ലയുടെ അത്രയും മാത്രം വിസ്തീർണ്ണമുള്ള യെഹൂദ്യയിലുള്ളവർ മലകളിലേയ്ക്ക് ഓടുമെന്ന് കരുതുക. ബാക്കി വിശാലമായ ലോകത്തിലുള്ള കോടിക്കണക്കിന് മനുഷ്യർ എന്തുചെയ്യും?യെഹൂദ്യയിൽ നിന്നും 4070 കിലോമീറ്റർ ദൂരത്തിലുള്ള വത്തിക്കാനിൽ മാർപ്പാപ്പ എന്തോ ചെയ്യുന്നതിന് യെഹൂദ്യയിലുള്ളവർ എന്തിന് ഓടണം?
മാർപ്പാപ്പയുടെ ഭരണം തുടങ്ങിയത് നിഖ്യാ സുന്നഹദോസിന് (Nicaea Council) ശേഷമാണെന്ന് ചരിത്രം സാക്ഷ്യപ്പടുത്തുന്നു. അതായത്, ഏകദേശം 1700 വർഷങ്ങളായി മാർപ്പാപ്പ ഭരണം തുടങ്ങിയിട്ട്. ഇക്കാലമത്രയും യെഹൂദ്യയിലുള്ളവർ മലകളിലേയ്ക്ക് ഓടുകയായിരുന്നോ? മിസ്സൈലുകളും, ബോംബുകളും, ഡ്രോണുകളും ഉള്ള ഈ കാലത്ത് മലകളിലേയ്ക്ക് ഓടിയിട്ട് എന്താണ് പ്രയോജനം?
പലരും ഈ വചനത്തെ പല തരത്തിൽ ആത്മീയവൽക്കരിക്കാറുണ്ട്. അവയെല്ലാം പരിശോധിച്ച് എൻറെയും നിങ്ങളുടെയും സമയം പാഴാക്കുന്നില്ല.
ദാനീയേൽ 8, 11 അദ്ധ്യായങ്ങളിലെ “ശൂന്യമാക്കുന്ന മ്ലേച്ഛത”
ചിലർ ഭക്ഷണം കഴിക്കുന്നത് കണ്ടാൽ ചർദ്ദിൽ വരും. കൈപ്പത്തി മുഴുവൻ പാത്രത്തിൽ ഇറക്കി, വിഭവങ്ങളെല്ലാം കൂടെ അളിച്ച്, വാരി വായിൽ നിറച്ച്, ഉച്ചത്തിൽ ശബ്ദം കേൾപ്പിച്ച് ചവച്ച് വിഴുങ്ങുന്നത് കാണുമ്പോൾ ഇറങ്ങിയോടുവാൻ തോന്നും. ഇതുപോലെയാണ് ചിലരുടെ വേദപഠനവും. പ്രസക്തവും അപ്രസക്തവുമായ വേദഭാഗങ്ങളെല്ലാം കൂടെ കൂട്ടിക്കുഴച്ച് ഒരു തട്ടലാണ്.
ദാനീ 11:31 അവൻ അയച്ച സൈന്യങ്ങൾ അണിനിരന്ന്, വിശുദ്ധ മന്ദിരമായ കോട്ടയെ അശുദ്ധമാക്കി, നിരന്തര ഹോമം നിറുത്തൽചെയ്ത്, ശൂന്യമാക്കുന്ന മ്ലേച്ഛബിംബത്തെ പ്രതിഷ്ഠിക്കും.മത്താ 24:15ൽ യേശു പരാമർശിക്കുന്നത് ദാനീ 11:31ലെ ശൂന്യമാക്കുന്ന മ്ലേച്ഛതയെ പറ്റിയല്ല, കാരണം, ദാനീയേൽ 11 പ്രാചീന പാർസി (പേർഷ്യ), യവന (ഗ്രീക്ക്) രാജ്യങ്ങളെ പറ്റിയുള്ള പ്രവചനമാണ്. ആ രാജ്യങ്ങൾ യേശുവിൻറെ കാലത്തിന് മുമ്പുതന്നെ ഇല്ലാതായി.
ദാനീ 11:2 ഇപ്പോഴോ, ഞാൻ നിന്നോട് സത്യം അറിയിക്കാം പാർസി ദേശത്ത് ഇനി 3 രാജാക്കന്മാർ എഴുനേൽക്കും; നാലാമൻ എല്ലാവരിലും അധികം ധനവാനായിരിക്കും; അവൻ ധനത്താൽ ശക്തിപ്പെട്ടുവരുമ്പോൾ എല്ലാവരെയും യവന രാജ്യത്തിന് നേരെ നിയമിക്കും.മഹാനായ അലക്സന്തരിൻറെ കാലശേഷം മാസിഡോണിയ (യവന അല്ലെങ്കിൽ ഗ്രീക്ക് രാജ്യം) 4 ഭാഗങ്ങളായി പിരിഞ്ഞപ്പോൾ യിസ്രായേൽ അവയിൽ ഒന്നായ സെല്യൂസീഡ് രാജ്യത്തിൻറെ ഭാഗമായി മാറി. സെല്യൂസീഡ് രാജാക്കന്മാരിൽ ഒരാളായ അന്തിയോക്കസ് എപ്പിഫാനസ് യെരൂശലേമിൽ അനവധി വിഗ്രഹങ്ങൾ സ്ഥാപിക്കുകയും, നിരന്തര ഹോമയാഗം നിറുത്തലാക്കുകയും ദേവാലയത്തിലെ ബലിപീഠത്തിൽ പന്നിയിറച്ചി ബലികഴിക്കുകയും ചെയ്തു. അന്തിയോക്കസിൻറെ ക്രൂരതകളെ പറ്റിയുള്ള പ്രവചനം ദാനീയേൽ 8ലും, അവയുടെ പൂർത്തീകരണം കത്തോലിക്കരുടെ വേദപുസ്തകത്തിലെ മക്കബായരുടെ പുസ്തകങ്ങളിലും കാണാം.
2300 സന്ധ്യയും ഉഷസ്സും = 1150 ദിവസങ്ങൾ
അന്തിയോക്കസ് എപ്പിഫാനസിൻറെ കാലത്ത് നിരന്തര ഹോമയാഗം നിറുത്തലാക്കപ്പെട്ട്, ശൂന്യമാക്കുന്ന മ്ലേച്ഛത സ്ഥാപിക്കപ്പെട്ട്, 2300 സന്ധ്യയും ഉഷസ്സും തികയുവോളം ചവിട്ടിമെതിക്കപ്പെട്ട ശേഷം വിശുദ്ധ മന്ദിരം പുനഃസ്ഥാപിക്കപ്പെടും എന്ന പ്രവചനം ഉണ്ടായിരുന്നു (ദാനീ 8:13-15).
ദാനീ 8:13 അതിന് അവൻ അവനോട്: 2300 സന്ധ്യയും ഉഷസ്സും തികയുവോളം തന്നേ; പിന്നെ വിശുദ്ധ മന്ദിരം യഥാസ്ഥാനപ്പെടും.ഈ പ്രവചനത്തെ പറ്റി “സന്ധ്യകളെയും ഉഷസ്സുകളെയും കുറിച്ചുള്ള ദർശനം” എന്നാണ് ദാനി 8:24ൽ എഴുതിയിട്ടുള്ളത്. ഇവിടെ പരാമർശിക്കപ്പെടുന്നത് 2300 ദിവസങ്ങളെ പറ്റിയാണെന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. 2300 ഉഷസ്സുകളും 2300 സന്ധ്യകളുമാണ് ഉദ്ദേശിച്ചിരുന്നതെങ്കിൽ അത് വ്യക്തമാക്കുമായിരുന്നു. (40 രാത്രിയും 40 പകലും എന്ന് 11 തവണ വ്യക്തമാക്കിയിട്ടുള്ളത് പോലെ. ഉൽ 7:4, 12; പുറ 24:18; 34:28; ആവ 9:9, 11, 18, 25; 10:10; 1രാജാ 19:8; മത്താ 4:2;)
ഇവിടെ പരാമർശിക്കപ്പെടുന്നത് നിർത്തലാക്കപ്പെടുന്ന ഉഷസ്സിലും സന്ധ്യയിലുമുള്ള ബലികളെ പറ്റിയാണ്. അതുകൊണ്ട്, 2300 ഉഷസ്സുകളും സന്ധ്യകളും എന്നത് 1150 (2300 ÷ 2 = 1150) ദിവസങ്ങളെ സൂചിപ്പിക്കുന്നു.
☞ ഓർമ്മിക്കുക: 1150 ദിവസങ്ങൾ.
പഴയകാലത്തെ കലണ്ടറുകൾ
പഴയ കാലത്തെ കലണ്ടർ 365 ദിവസങ്ങളുള്ള നമ്മുടെ ചാന്ദ്ര-സൌര (lunisolar calendar) കലണ്ടർ പോലെ അല്ലായിരുന്നു. നാം 4 വർഷത്തിൽ ഒരിക്കൽ അധിവർഷം എന്ന് പരിഗണിച്ച് ഫെബ്രുവരിക്ക് ഒരു ദിവസം കൂട്ടുമ്പോൾ, 360 ദിവസങ്ങളുണ്ടായിരുന്ന പഴയ ചാന്ദ്ര കലണ്ടറിൽ (lunar calendar) ഒന്നിടവിട്ട വർഷങ്ങളിൽ ഒരു മാസം ചേർക്കുമായിരുന്നു. [അധികമാസം, കൊല്ലവർഷം എന്ന് നാം വിളിക്കുന്ന മലയാളം കലണ്ടറിലും ഇതുണ്ട്.] അതുകൊണ്ടുതന്നെ രണ്ട് തിയതികൾ ലഭിച്ചാൽ അവയ്ക്കിടയിലുള്ള ദിവസങ്ങൾ കണക്കുകൂട്ടുന്നത് എളുപ്പമല്ല.
പഴയ ഗ്രീക്ക് കലണ്ടറുകളിൽ 29, 30 എന്നിങ്ങനെ ഒന്നിടവിട്ടുള്ള 12 മാസങ്ങളുള്ള 354 ദിവസങ്ങളാണ് ഉണ്ടായിരുന്നത് എന്നൊരു തെറ്റിദ്ധാരണ പരന്നിട്ടുണ്ട്. വേദപുസ്തകത്തിൽ പോലും 360 ദിവസങ്ങളുള്ള ചാന്ദ്ര കലണ്ടറാണ് ഉപയോഗിച്ചിട്ടുള്ളതെങ്കിലും, 365 ദിവസങ്ങളുള്ള ചാന്ദ്ര-സൌര കലണ്ടറുമായി പൊരുത്തപ്പെടുത്തുവാൻ അധികമാസങ്ങൾ ഉപയോഗിച്ചിരുന്നു എന്ന് വേണം കരുതുവാൻ (പുറ 9:31; യോശു 3:15).
354 ദിവസങ്ങളുള്ള ചാന്ദ്ര കലണ്ടറിൽ ചാന്ദ്ര-സൌര കലണ്ടറുമായി പൊരുത്തപ്പെടുത്തുവാൻ 19 വർഷങ്ങളിൽ 7 തവണ അധികമാസങ്ങൾ ചേർക്കും. അതിൻറെ കണക്കുകൂട്ടൽ വളരെ സങ്കീർണമാണ്.
ഗ്രീക്ക് ചാന്ദ്ര കലണ്ടറിൻറെ കണക്കുകൂട്ടലുകൾ.
സോലോൺ (Solon) എന്ന തത്വചിന്തകൻ ക്രീസസ് (Croesus) ചക്രവർത്തിയുമായി മനുഷ്യൻറെ ആയുർദൈർഘ്യത്തെ പറ്റി നടത്തിയ ചർച്ചയെ പറ്റി ഹെറോഡൊട്ടസ് എന്ന വിഖ്യാതനായ ഗ്രീക്ക് ചരിത്രകാരൻ എഴുതിയിരിക്കുന്ന വിവരണത്തിൽ നിന്നും വർഷങ്ങളും അധികമാസങ്ങളും [intercalary moth] എങ്ങനെ കണക്കുകൂട്ടണം എന്ന് മനസ്സിലാകും.
“Take seventy years as the span of a man's life. Those seventy years contain 25,200 days without counting intercalary months. Add a month every other year to make the seasons come round with proper regularity, and you will have 35 additional months which will make 1050 days. Thus the total days of your seventy years is 26,250 and not a single one of them is like the next in what it brings.” [ഒരു മനുഷ്യൻറെ ആയുർദൈർഘ്യം 70 വർഷങ്ങളാണെന്ന് കരുതിയാൽ, അധികമാസങ്ങൾ ഒഴികെ അത് 25,200 ദിവസങ്ങളാണ്. കാലാവസ്ഥാ വ്യതിയാനങ്ങൾ കൃത്യസമയത്ത് വരുവാൻ ഒന്നിടവിട്ട വർഷങ്ങളോട് ഒരു മാസം ചേർക്കുക. അങ്ങനെ 35 മാസങ്ങൾ, അല്ലെങ്കിൽ, 1050 ദിവസങ്ങളും കൂടെ ലഭിക്കുന്നു. അങ്ങനെ, നിങ്ങളുടെ 70 വർഷത്തെ ആയുഷ്കാലം 26,250 ദിവസങ്ങളാണെന്ന് കാണാം. അവയിൽ ഒന്നുപോലും മറ്റൊന്നുപോലെ ആയിരിക്കില്ല.”]ഇതിൽ നിന്നും മനസ്സിലാവുന്നത്:
- ഒരു വർഷം 360 ദിവസങ്ങളാണ്. (25250 ÷ 70 = 360).
- ഒന്നിടവിട്ടുള്ള വർഷങ്ങളിൽ അധികമാസം ഉണ്ട്. (70 ÷ 35 = 2)
- അധികമാസത്തിൻറെ ദൈർഘ്യം 30 ദിവസമാണ് (1050 ÷ 35 = 30).
ശൂന്യമാക്കുന്ന മ്ലേച്ഛത സ്ഥാപിക്കപ്പെട്ടതിൻറെയും ദേവാലയം പുനഃസ്ഥാപിക്കപ്പെട്ടതിൻറെയും തിയ്യതികൾ.
ശൂന്യമാക്കുന്ന മ്ലേച്ഛത സ്ഥാപിക്കപ്പെട്ട തിയ്യതിയും, വിശുദ്ധ മന്ദിരം പുനസ്ഥാപിക്കപ്പെട്ട്, ബലികൾ പുനരാരംഭിച്ച തിയ്യതിയും ഇപ്പോൾ കത്തോലിക്കരുടെ വേദപുസ്തകത്തിൽ കാണപ്പെടുന്ന മക്കബായരുടെ പുസ്തകത്തിൽ ഉണ്ട്. (അയ്യേ, കത്തോലിക്കരുടെ വേദപുസ്തകം വായിക്കരുതെന്ന് നിങ്ങളുടെ പാസ്റ്റർ പറഞ്ഞിട്ടില്ലേ? പാസ്റ്ററിനോട് പ്രൊട്ടസ്റ്റൻറ് പ്രസ്താനത്തിൻറെ സ്ഥാപകരിൽ ഒരാളായ മാർട്ടിൻ ലൂഥറിൻറെ വേദപുസ്തകത്തിൽ കത്തോലിക്കരുടെ വേദപുസ്തകത്തിലുള്ള എല്ലാ പുസ്തകങ്ങളും ഉണ്ടായിരുന്നു എന്ന് പറയുക.)
1മക്കബായർ 1:54: (സെല്യൂസീഡ് രാജാക്കന്മാരുടെ) നൂറ്റിനാൽപത്തഞ്ചാം വർഷത്തിൽ കിസ്ലേവ് (Kislev) മാസം പതിനഞ്ചാം ദിവസം ദഹനബലിപീഠത്തിൻറെ മേൽ അവർ വിനാശത്തിൻറെ മ്ലേച്ഛവസ്തു (ശൂന്യമാക്കുന്ന മ്ലേച്ഛത) പ്രതിഷ്ഠിച്ചു. ചുറ്റുമുള്ള യൂദാ നഗരങ്ങളിലും അവർ ബലിപീഠങ്ങൾ നിർമ്മിച്ചു.
ദേവാലയം പുനഃസ്ഥാപിച്ച് ബലികൾ പുനഃരാരംഭിച്ച തിയ്യതി.
1മക്കബായർ 4:52, 53 നൂറ്റിനാൽപത്തെട്ടാം വർഷം, ഒമ്പതാം മാസമായ കിസ്ലേവിൻറെ ഇരുപത്തഞ്ചാം ദിവസം അവർ അതിരാവിലെ ഉണർന്ന്, പുതിയതായി പണിത ദഹനബലിപീഠത്തിൻറെ മേൽ വിധിപ്രകാരം ബലിയർപ്പിച്ചു.
വർഷം | മാസം | ദിവസം | |
ശൂന്യമാക്കുന്ന മ്ലേച്ഛത സ്ഥാപിച്ചത് | 145 | കിസ്ലേവ് | 15 |
ബലികൾ പുനഃസ്ഥാപിച്ചത് | 148 | കിസ്ലേവ് | 25 |
കിസ്ലേവ് 15, 145 മുതൽ കിസ്ലേവ് 15, 148 വരെ 360 ദിവസങ്ങൾ വീതമുള്ള 3 വർഷങ്ങൾ | 360 x 3 = | 1080 |
പതിനഞ്ചാം തിയ്യതിക്കും ഇരുപത്തഞ്ചാം തിയ്യതിക്കും ഇടയിലുള്ള ദിവസങ്ങൾ | = | 10 |
മൂന്ന് വർഷങ്ങൾക്കിടയിൽ ഉണ്ടാകാവുന്ന രണ്ട് അധികമാസങ്ങൾ | 30 x 2 = | 60 |
മൊത്തം | 1150 |
ഗ്രീക്ക് കലണ്ടറിൽ അധികമാസം വരുന്നത് ഒന്നാമത്തെയും രണ്ടാമത്തെയും മാസങ്ങൾക്ക് ഇടയിലാണ്. കിസ്ലേവ് ഭരണപരമായ കലണ്ടറിൽ മൂന്നാമത്തെ മാസവും, മതപരമായ കലണ്ടറിൽ ഒമ്പതാമത്തെ മാസവുമാണ്. അതായത്, 145 അധികമാസം ഉള്ള വർഷമാണെങ്കിൽ അടുത്ത അധികമാസം ഉള്ള വർഷം 147 ആണ്. അതുകൊണ്ടുതന്നെ ഈ കണക്ക് തെറ്റാം. ഒന്നിടവിട്ടുള്ള വർഷങ്ങളാണ് അധികമാസമുള്ള വർഷങ്ങളെങ്കിൽ അത് ഇരട്ടസംഖ്യകളുടെ ക്രമത്തിൽ ആയിരിക്കണം (2, 4, 6 ...). അങ്ങനെയാണെങ്കിൽ 146, 148 എന്നീ വർഷങ്ങൾ അധികമാസങ്ങളുള്ള വർഷങ്ങളായിരിക്കും. അതുകൊണ്ട് നമ്മുടെ കണക്ക് തെറ്റില്ല.
ഒരുപക്ഷേ നമ്മുടെ കണക്ക് തെറ്റിയാലും, ദേവാലയത്തിൽ ശൂന്യമാക്കുന്ന മ്ലേച്ഛത സ്ഥാപിക്കപ്പെട്ട തിയ്യതിയും, ദേവാലയം (വിശുദ്ധ മന്ദിരം) ശുദ്ധീകരിച്ച്, ബലികൾ പുനഃസ്ഥാപിച്ച തിയ്യതിയും ഫ്ലേവിയസ് ജോസഫസിൻറെ യെഹൂദരുടെ പുരാവൃത്തം 12:5:3-5ലും, 1 മക്കബായരിലും ഉണ്ട്. ദാനീയേൽ 8, 11 അദ്ധ്യായങ്ങളിലെ “ശൂന്യമാക്കുന്ന മ്ലേച്ഛത”യ്ക്ക് അന്തിയോക്കസ് എപ്പിഫാനസിൻറെ കാലത്തിന് ശേഷം യാതൊരു പ്രയോഗക്ഷമതയും ഇല്ല.
അന്തിയോക്കസ് എപ്പിഫാനസിൻറെ കാലത്തെ സംഭവങ്ങളിൽ നിന്നും നാം പഠിക്കേണ്ട സംഗതികൾ:
- വിശുദ്ധസ്ഥലം എന്നത് യെരൂശലേം ദേവലായത്തിലെ വിശുദ്ധസ്ഥലമാണ്, സഭയുടെ പ്രതീകമല്ല.
- ശൂന്യമാക്കുന്ന മ്ലേച്ഛത എന്നത് അയോഗ്യരായ മനുഷ്യർ ദേവാലയത്തിൽ പ്രവേശിക്കുന്നതും അയോഗ്യമായ കാര്യങ്ങൾ നടത്തുന്നതും, ദേവാലയത്തെ അപവിത്രമാക്കുന്നതുമാണ്.
- ദേവാലയം അപവിത്രമാക്കപ്പെട്ടതിന് ശേഷം ഒരു പുനഃസ്ഥാപനം ഉറപ്പുനൽകിയിരുന്നു.
- അന്തിയോക്കസിനെ ചെറുത്തുനിൽക്കുവാനും തോൽപിക്കുവാനും ദേവാലയം പുനഃസ്ഥാപിക്കുവാനും മക്കബായ സഹോദരന്മാരുടെ കീഴിൽ യെഹൂദർക്ക് കഴിഞ്ഞു.
അടുത്തതിൽ: യേശു ഉദ്ദേശിച്ച “ശൂന്യമാക്കുന്ന മ്ലേച്ഛത”.
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.
Subscribe to:
Posts (Atom)